Loading ...

Home Education

പിന്നാക്ക സംവരണം ഉയര്‍ത്താതെ ആയുര്‍വേദ, ഹോമിയോ, ഫാര്‍മസി പി.ജി കോഴ്സുകള്‍

തിരുവനന്തപുരം: മെഡിക്കല്‍, ഡെന്‍റല്‍ പി.ജി കോഴ്സുകളില്‍ പിന്നാക്ക സംവരണം 27 ശതമാനമാക്കി ഉയര്‍ത്താന്‍ തീരുമാനിച്ചപ്പോഴും ആരോഗ്യവകുപ്പിന്റെ  നിയന്ത്രണത്തിലുള്ള ഇതര പി.ജി കോഴ്സുകളിലെല്ലാം സംവരണം ഒമ്ബത് ശതമാനം മാത്രം. ആയുര്‍വേദ, ഹോമിയോ, ഫാര്‍മസി, à´¡à´¿.എന്‍.ബി പോസ്റ്റ് à´Žà´‚.ബി.ബി.എസ് ഉള്‍പ്പെടെ കോഴ്സുകളിലെല്ലാം പിന്നാക്ക സംവരണം ഒമ്ബത് ശതമാനം തന്നെയാണ്.

സംസ്ഥാനത്തെ ജനസംഖ്യയുടെ 65 ശതമാനത്തോളം വരുന്ന പിന്നാക്ക വിഭാഗങ്ങള്‍ക്കുള്ള മെഡിക്കല്‍, ഡെന്‍റല്‍ കോഴ്സുകളിലെ സംവരണം ഒമ്ബതില്‍നിന്ന് 27 ശതമാനമാക്കി ഉയര്‍ത്താനുള്ള തീരുമാനത്തിലേക്ക് സര്‍ക്കാറിനെ  എത്തിച്ചത് പിന്നാക്കവിഭാഗ സംഘടനകള്‍ ഉയര്‍ത്തിയ ആവശ്യമായിരുന്നു. പി.ജി കോഴ്സുകളിലെ സംവരണം 30 ശതമാനമാക്കി ഉയര്‍ത്താന്‍ ഫെബ്രുവരി 26ന് സംസ്ഥാന പിന്നാക്ക വിഭാഗ കമീഷന്‍ സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതില്‍ സര്‍ക്കാറിന്റെ  തുടര്‍നടപടിയില്ലാത്തത് പ്രതിഷേധത്തിനിടയാക്കിയിരുന്നു.

പിന്നാലെ ഡെന്‍റല്‍ പി.ജി (à´Žà´‚.ഡി.എസ്) കോഴ്സിലെ പിന്നാക്ക സംവരണം ഒമ്ബതില്‍നിന്ന് 20 ശതമാനമാക്കി à´ˆ  മാസം നാലിന് ആരോഗ്യവകുപ്പ് ഉത്തരവിറക്കുകയും à´ˆ  വര്‍ഷത്തെ പ്രവേശനത്തില്‍ നടപ്പാക്കിവരികയുമാണ്. എന്നാല്‍, അടുത്തവര്‍ഷം മുതല്‍ à´Žà´‚.ഡി.എസ് കോഴ്സിനുള്ള പിന്നാക്ക സംവരണം 27 ശതമാനമായിരിക്കും . ആരോഗ്യവകുപ്പിന് കീഴിലുള്ള ഇതര കോഴ്സുകളിലെ പിന്നാക്ക സംവരണം ഒമ്ബത് ശതമാനത്തില്‍ നിലനിര്‍ത്തിയാണ് രണ്ടു കോഴ്സില്‍ മാത്രം നടപ്പാക്കിയത്.

നേരത്തേ ഇതുസംബന്ധിച്ച ആവശ്യത്തില്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് ഹൈകോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍, മുന്നാക്ക സംവരണത്തിനും സര്‍വിസ് ക്വോട്ടക്ക് സീറ്റ് നീക്കിവെക്കേണ്ടതും ചൂണ്ടിക്കാട്ടി പിന്നാക്ക സംവരണം ഉയര്‍ത്തണമെന്ന ആവശ്യം നിരസിച്ച്‌ ആഗസ്റ്റ് രണ്ടിന് ആരോഗ്യവകുപ്പ് ഉത്തരവിറക്കിയിരുന്നു. പിന്നാക്ക സംവരണം 30 ശതമാനമാക്കണമെന്ന പിന്നാക്കവിഭാഗ കമീഷന്റെ  റിപ്പോര്‍ട്ട് കൈയില്‍വെച്ചായിരുന്നു à´ˆ  ഉത്തരവ്. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുടെ ശിപാര്‍ശയിലാണ് സംവരണം ഉയര്‍ത്തേണ്ടതില്ലെന്ന് ആരോഗ്യവകുപ്പ് ഉത്തരവിറക്കിയത്. ഇത് വിവാദമായതോടെയാണ് സംവരണം ഉയര്‍ത്താനുള്ള തീരുമാനം. മെഡിക്കല്‍ കോഴ്സുകളില്‍ പിന്നാക്ക സംവരണം അട്ടിമറിക്കുന്ന കേന്ദ്രമായി മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറ്റേും ആരോഗ്യവകുപ്പും മാറിയെന്ന ആക്ഷേപവും ശക്തമാണ്.

Related News