Loading ...

Home Education

മദ്രാസ് ഐഐടിയില്‍ ജൈന വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക കാന്റീന്‍; തീരുമാനം പിന്‍വലിച്ച്‌ അധികൃതര്‍, അന്വേഷണത്തിന് ഉത്തരവ്‌

ചെന്നൈ: മദ്രാസ് ഐഐടിയില്‍ ജനമത വിശ്വാസികളായ വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക കാന്റീന്‍ സൗകര്യം ഒരുക്കിയ നടപടിക്കെതിരെ വ്യാപക പ്രതിഷേധം. ജൈനമത വിശ്വാസികളായ വിദ്യാര്‍ത്ഥികളുടെ പ്രത്യേക ആവശ്യ പ്രകാരമാണ് പോസ്റ്ററുകള്‍ പതിച്ച്‌ കാന്റീന്‍ രണ്ടായി തിരിച്ചതെന്നും എതിര്‍പ്പിനെ തുടര്‍ന്ന് പിന്‍വലിച്ചുവെന്നുമാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം.

എല്ലാ വിദ്യാര്‍ത്ഥികളും ഒന്നിച്ചിരുന്ന് ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന ഹിമാലയ കാന്റീന്‍ ബുധനാഴ്ചയാണ് അധികൃതര്‍ രണ്ടായി തിരിച്ചത്. മത്സ്യ-മാംസാദികള്‍ കഴിക്കുന്നവര്‍ക്കും പച്ചക്കറി മാത്രം കഴിക്കുന്നവര്‍ക്കുമായി കാന്റീന്‍ വേര്‍തിരിച്ചുള്ള പോസ്റ്ററുകളാണ് പതിച്ചിരുന്നത്. പുതിയ നിബന്ധന കര്‍ശനമായി പാലിക്കണമെന്നും അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. കഴിഞ്ഞ വര്‍ഷവും സമാനമായ നീക്കം ഐഐടി അധികൃതരുടെ ഭാ​ഗത്ത് നിന്നും ഉണ്ടായിരുന്നതായി വിദ്യാര്‍ത്ഥികള്‍ വെളിപ്പെടുത്തിയിട്ടുണ്ട്.


 
ഐഐടിയെ കാവിവത്കരിക്കാനുള്ള നീക്കത്തിന്റെ ഭാ​ഗമാണ് ഇതെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. വിനായക ചതുര്‍ത്ഥി ദിവസം പ്രത്യേക പൂജകള്‍ക്കായി വിദ്യാര്‍ത്ഥികളെ ക്ഷണിച്ച്‌ അധികൃതര്‍ നേരത്തെ ഇ-മെയിലുകള്‍ അയച്ചതും ഇപ്പോള്‍ വിവാദമായിട്ടുണ്ട്. ആയുധ പൂജാ ദിവസം ക്യാമ്ബസ് പരിസരത്ത് ഹിന്ദു ദേവതകളുടെ രൂപങ്ങള്‍ സ്ഥാപിച്ചിരുന്നുവെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് കോളെജ് അധികൃതര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

Related News