Loading ...

Home Europe

വിധിയെഴുത്ത് ഇന്ന്; ജോണ്‍സനു പിന്തുണ കുറഞ്ഞു

ലണ്ടന്‍: ബ്രിട്ടന്‍ ഇന്നു പോളിംഗ് ബൂത്തിലേക്ക്. പ്രധാനമന്ത്രി ബോറീസ് ജോണ്‍സനും പ്രതിപക്ഷ ലേബര്‍ നേതാവ് ജറമി കോര്‍ബിനും ഉള്‍പ്പെടെയുള്ള നേതാക്കള്‍ അവസാനവട്ട പ്രചാരണവും പൂര്‍ത്തിയാക്കി. ഏറ്റവും ഒടുവിലത്തെ അഭിപ്രായവോട്ടെടുപ്പില്‍ ബോറീസ് ജോണ്‍സന്‍ തന്നെയാണ് മുന്നിലെങ്കിലും ലീഡ്  മുൻപത്തേക്കാൾ കുറഞ്ഞു. യുഗവ് പോള്‍ പ്രകാരം കണ്‍സര്‍വേറ്റീവുകള്‍ക്ക് 28 സീറ്റിന്‍റെ ഭൂരിപക്ഷം ലഭിക്കും. 68സീറ്റിന്‍റെ ഭൂരിപക്ഷമുണ്ടാവുമെന്നായിരുന്നു നവംബറിലെ പ്രവചനം.
തൂക്കുപാര്‍ലമെന്‍റിനുള്ള സാധ്യതയും പൂര്‍ണമായി തള്ളാനാവില്ലെന്നാണ് ഇപ്പോഴത്തെ കണക്കുകൂട്ടല്‍.ഹൗസ് ഓഫ് കോമണ്‍സിലെ 650 സീറ്റുകളിലേക്ക് 3322 സ്ഥാനാര്‍ഥികളാണ് ഇത്തവണ മത്സരിക്കുന്നത്. കണ്‍സര്‍വേറ്റീവുകള്‍ക്കു ഭൂരിപക്ഷം കിട്ടിയാല്‍ ജനുവരി 31നു തന്നെ ബ്രെക്സിറ്റ് നടപ്പാക്കുമെന്നു പ്രധാനമന്ത്രി ജോണ്‍സന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇന്നു ബ്രിട്ടീഷ് സമയം രാത്രി പത്തിനു പോളിംഗ് പൂര്‍ത്തിയായാലുടന്‍ എക്സിറ്റ്പോള്‍ ഫലങ്ങള്‍ പുറത്തുവരും. കണ്‍സര്‍വേറ്റീവ് പക്ഷത്തുനിന്ന് പ്രീതി പട്ടേല്‍, അലോക് ശര്‍മ, ശൈലേഷ് വരാ ലേബര്‍ പാര്‍ട്ടിയില്‍നിന്ന് വലേരി വാസ്, ലിസാ നന്ദി, സീമാ മല്‍ഹോത്ര, വീരേന്ദ്ര ശര്‍മ തുടങ്ങിയ ഇന്ത്യന്‍ വംശജര്‍ ജനവിധി തേടുന്നുണ്ട്.കണ്‍സര്‍വേറ്റീവുകള്‍ 339 സീറ്റും ലേബര്‍ പാര്‍ട്ടി 231 സീറ്റും സ്കോട്ടിഷ് നാഷണല്‍ പാര്‍ട്ടി 41 സീറ്റും ലിബറല്‍ ഡെമോക്രാറ്റുകള്‍ 15 സീറ്റും നേടുമെന്നാണ് യുഗവ് പോള്‍ പ്രവചനം. എന്നാല്‍ സീറ്റുകളുടെ എണ്ണത്തില്‍ ഏറ്റക്കുറച്ചിലുകള്‍ക്കു സാധ്യതയുണ്ടെന്നും തൂക്കുപാര്‍ലമെന്‍റിനുള്ള സാധ്യത പൂര്‍ണമായി തള്ളാനാവില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

Related News