Loading ...

Home sports

ഇന്ത്യ x ആസ്ട്രേലിയ രണ്ടാം ഏകദിനം ഇന്ന്

രാജ്കോട്ട്: വാംഖഡെ സ്റ്റേഡിയത്തില്‍ ആസ്ട്രേലിയയോടേറ്റ 10 വിക്കറ്റിെന്‍റ നാണംകെട്ട തോല്‍വിയില്‍നിന്ന് പാഠമുള്‍ക്കൊണ്ട് വിരാട് കോഹ്ലിയും സംഘവും ഇന്ന് രാജ്കോട്ടില്‍ നിര്‍ണായകമായ രണ്ടാം ഏകദിനത്തില്‍ പടക്കിറങ്ങും. സമീപകാലത്ത് നേരിട്ട ഏറ്റവും വലിയ തോല്‍വി കോഹ്ലിക്കും രവി ശാസ്ത്രിക്കും ആത്മപരിശോധന നടത്താന്‍ അവസരം നല്‍കിയതാണ്. 15 വര്‍ഷത്തിനിടെ ആദ്യമായാണ് ഇന്ത്യ ഏകദിനത്തില്‍ 10 വിക്കറ്റിന് തോല്‍ക്കുന്നത്. ചെറുമീനുകളായ വിന്‍ഡീസ്, ശ്രീലങ്ക, ബംഗ്ലാദേശ് എന്നീ ടീമുകള്‍ക്കെതിരെ ഭീകരരൂപം പൂണ്ട ഇന്ത്യ തനിക്കൊത്ത എതിരാളികള്‍ക്കെതിരെ വാല് മടക്കുന്നുവെന്ന വിമര്‍ശനത്തിന് ഇന്ന് മറുപടി പറയാനാകണം. കഴിഞ്ഞ വര്‍ഷം ഏകദിന ലോകകപ്പില്‍ ഇംഗ്ലണ്ടിനോടും ന്യൂസിലന്‍ഡിനോടും തോറ്റശേഷം ഇന്ത്യക്ക് കരുത്തുറ്റ എതിരാളിയെ കിട്ടിയത് ഇപ്പോഴാണ്. ഇന്ത്യയുടെ കരുത്തുറ്റ ബൗളിങ്നിരയെ നിഷ്പ്രഭമാക്കിയാണ് ഡേവിഡ് വാര്‍ണറും (128*) ആരോണ്‍ ഫിഞ്ചും (110*) സന്ദര്‍ശകര്‍ക്ക് വന്‍ വിജയം സമ്മാനിച്ചത്.

Related News