Loading ...

Home sports

രഞ്ജിയില്‍ കേരളത്തിന് ദയനീയ തോല്‍വി

തിരുവനന്തപുരം: രഞ്ജി ട്രോഫിയില്‍ രാജസ്ഥാനെതിരേ കേരളത്തിന് ദയനീയ തോല്‍വി. ഇന്നിംഗ്സിനും 96 റണ്‍സിനുമാണ് കേരളം തോറ്റത്. ഇതോടെ കേരളത്തിന്‍റെ ക്വാര്‍ട്ടര്‍ ഫൈനല്‍ സാധ്യത അസ്തമിച്ചു.ആദ്യ ഇന്നിംഗ്സില്‍ 178 റണ്‍സിന്‍റെ കൂറ്റന്‍ ലീഡ് നേടിയ രാജസ്ഥാന്‍ രണ്ടാം ഇന്നിംഗ്സില്‍ കേരളത്തെ 82 റണ്‍സിന് ഓള്‍ഒൗട്ടാക്കി. കേരളത്തിന്‍റെ രോഹന്‍ എസ്. കുന്നുമ്മല്‍ പരിക്ക് മൂലം ബാറ്റിംഗിനെത്തിയില്ല. ആറ് വിക്കറ്റ് വീഴ്ത്തിയ ശുഭം ശര്‍മയാണ് കേരളത്തെ രണ്ടാം ഇന്നിംഗ്സിലും തകര്‍ത്തത്. ആദ്യ ഇന്നിംഗ്സില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തിയ ശര്‍മ മത്സരത്തില്‍ 11 വിക്കറ്റുകള്‍ കൊയ്ത് മാന്‍ ഓഫ് ദ മാച്ചായി. നാല് ബാറ്റ്സ്മാന്‍മാരാണ് കേരളത്തിന്‍റെ നിരയില്‍ രണ്ടക്കം കടന്നത്. 18 റണ്‍സ് നേടിയ സച്ചിന്‍ ബേബിയാണ് ടോപ്പ് സ്കോറര്‍. രണ്ടിന്നിംഗ്സിലുമായി 75 ഓവര്‍ മാത്രമാണ് കേരളം ബാറ്റ് ചെയ്തത്. മത്സരം രണ്ടാം ദിവസം പകുതിയോടെ അവസാനിക്കുകയും ചെയ്തു.
                നേരത്തെ രാജസ്ഥാന്‍റെ ഒന്നാം ഇന്നിംഗ്സ് 268 റണ്‍സില്‍ അവസാനിച്ചിരുന്നു. യാഷ് കോതാരി (92), രാജേഷ് ബിഷ്ണോയി (67) എന്നിവരുടെ അര്‍ധ സെഞ്ചുറികളാണ് രാജസ്ഥാന് മികച്ച സ്കോര്‍ സമ്മാനിച്ചത്. 36 റണ്‍സുമായി അര്‍ജിത് ഗുപ്ത പുറത്താകാതെ നിന്നു. കേരളത്തിന് വേണ്ടി ജലജ് സക്സേന ഏഴ് വിക്കറ്റ് വീഴ്ത്തി.

Related News