Loading ...

Home Business

കെ.എസ്.എഫ്.ഇ പ്രവാസി ചിട്ടി ഇനി ഇന്ത്യയിലുള്ള പ്രവാസി മലയാളികള്‍ക്കും; സേവനങ്ങള്‍ ഇന്ത്യയിലാകെ വ്യാപിപ്പിക്കുന്നു

സ്വകാര്യ ചിട്ടിക്കമ്പനികളുടെ ചൂഷണങ്ങളില്‍ നിന്നും വരിക്കാരെ സംരക്ഷിക്കുന്നതിനായി രൂപം കൊണ്ട കെ.എസ്.എഫ്.ഇ. അതിന്റെ സേവനങ്ങള്‍ പ്രവാസി ചിട്ടിയിലൂടെ ഇന്ത്യയിലാകെയുള്ള മലയാളികളിലേക്ക് വ്യാപിപ്പിക്കുന്നു. പൂര്‍ണമായും കേരള സര്‍ക്കാരിന്റെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന 1969 ല്‍ സ്ഥാപിതമായ കെ.എസ്.എഫ്.ഇ. അന്‍പതാം വാര്‍ഷികം ആഘോഷിയ്ക്കുന്ന വേളയിലാണ് പ്രവാസി മലയാളികള്‍ക്കായി പ്രസ്തുത സേവനം ലഭ്യമാക്കുന്നത്.

പൂര്‍ണ്ണമായും ഓണ്‍ലൈന്‍ ചിട്ടികള്‍ 2018 ജൂണ്‍ മാസം 18-ആം തിയതി വിദേശ മലയാളികള്‍ക്കായി രജിസ്‌ട്രേഷന്‍ ആരംഭിച്ച കെ.എസ്.എഫ്.ഇ. പ്രവാസി ചിട്ടി പൂര്‍ണ്ണമായും ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നതാണ്. രജിസ്‌ട്രേഷന്‍, ചിട്ടിയില്‍ ചേരുന്നത്, ലേലം, ചിട്ടിത്തുക കൈപ്പറ്റുന്നത്, തവണകള്‍ അടക്കുന്നത് എന്നിവയെല്ലാം ഇതിനായി ഒരുക്കിയിരിക്കുന്ന വെബ്സൈറ്റും മൊബൈല്‍ അപ്പ്ലിക്കേഷനും വഴി ചെയ്യുവാന്‍ കഴിയും. ഇത് കൂടാതെ വാരികാര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ ഇമെയില്‍, എസ്.എം.എസ്., ഫോണ്‍ കോള്‍, ചാറ്റ് എന്നിവ വഴി നല്‍കുന്നതിനും സംശയനിവാരണത്തിനും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കാള്‍ സെന്ററും ഒരുക്കിയിട്ടുണ്ട്. ലളിതമാക്കിയ രജിസ്‌ട്രേഷന്‍ നടപടികള്‍ ഇന്ത്യയിലുള്ള മലയാളികള്‍ക്ക് ആധാര്‍ അല്ലെങ്കില്‍ വോട്ടര്‍ ഐഡി നല്‍കി രജിസ്‌ട്രേഷന്‍ നടപടികള്‍ വെബ്സൈറ്റ് വഴിയോ മൊബൈല്‍ ആപ്പ് വഴിയോ എളുപ്പത്തില്‍ പൂര്‍ത്തിയാക്കുവാന്‍ കഴിയും. നല്‍കുന്ന ഐഡി ക്ക് പുറമേ ഫോട്ടോ, താമസിക്കുന്ന സംസ്ഥാനം അല്ലെങ്കില്‍ കേന്ദ്രഭരണ പ്രദേശത്തെ മേല്‍വിലാസം തെളിയിക്കുന്ന ഏതെങ്കിലും രേഖ എന്നിവ നല്‍കിയാല്‍ കെ.വൈ.സി. പൂര്‍ത്തിയാക്കി ചിട്ടിയില്‍ ചേരാവുന്നതാണ്. നിലവില്‍ മാസം 2500 രൂപമുതല്‍ 100,000 രൂപവരെ വരിസംഖ്യയുള്ള 1 മുതല്‍ 30 ലക്ഷം വരെയുള്ള ചിട്ടികള്‍ ലഭ്യമാണ്. വരിക്കാരന്റെ ആവശ്യാനുസാരണം 25 മാസം മുതല്‍ 60 മാസം വരെ കാലാവധിയുള്ള ഏത് ചിട്ടിയിലും ചേരാവുന്നതാണ്. പ്രവാസി ക്ഷേമവും നാടിന്റെ വികസനവും കേരളത്തിന് പുറത്തുള്ള മലയാളികള്‍ക്ക് സുതാര്യവും സുരക്ഷിതവുമായ ഒരു നിക്ഷേപപദ്ധതി പ്രദാനം ചെയ്യുന്നതിനോടൊപ്പം ചിട്ടിയില്‍ നിന്നുള്ള ഫ്ലോട്ട് ഫണ്ട് കേരളത്തിന്റെ അടിസ്ഥാന സൗകര്യവികസനത്തിനായി കിഫ്ബിയില്‍ ബോണ്ടുകളായി നിക്ഷേപിക്കുന്നതിലൂടെ കെ.എസ്.എഫ്.ഇ. പ്രവാസി ചിട്ടി വരിക്കാരെ നാട്ടിന്റെ വികസനത്തില്‍ പങ്കാളിയാകുന്നു. അതായത് പ്രവാസികള്‍ക്ക് യാതൊരു അധികബാധ്യതയും ഇല്ലാതെ തന്നെ നാടിന്റെ വികസനത്തില്‍ കൈത്താങ്ങാകാന്‍ കഴിയുന്നു. ഇത് കൂടാതെ ചിട്ടി വരിക്കാര്‍ക്കാര്‍ താല്‍പര്യപ്പെടുന്ന പക്ഷം അവരുടെ കേരള പ്രവാസി വെല്‍ഫയര്‍ ബോര്‍ഡിലെ പെന്‍ഷന്റെ അംശാദായം കെ.എസ്.എഫ്.ഇ. അടച്ചു നല്‍കുന്നതും അല്ലെങ്കില്‍ വാരിക്കാരന് ജീവഹാനി സംഭവിച്ചാല്‍ 10 ലക്ഷം രൂപവരെയുള്ള മേല്‍ബാധ്യത കെ.എസ്.എഫ്.ഇ. ഏറ്റെടുക്കുന്നതും ആണ്. ഇതിനോടകം തന്നെ 48, 241 പേര്‍ പ്രവാസി ചിട്ടിയുടെ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇതില്‍ ചിട്ടി വരിക്കാരായ 14, 252 ചിറ്റാളന്മാരിലൂടെ 649കോടി രൂപ ടേണ്‍ ഓവര്‍ പ്രതീക്ഷിക്കുന്ന 467 ചിട്ടികള്‍ നടന്നുവരികയാണ്. ഇത് കൂടാതെ ഇപ്പോള്‍ ഓരോ മാസത്തേയും ചിട്ടി ബിസിനസ്സ് 20.73 കോടി രൂപയും കിഫ്ബിയില്‍ നിക്ഷേപിക്കുന്ന ഫ്ലോട്ട് ഫണ്ട് 100 കോടി രൂപ കഴിഞ്ഞിട്ടുമുണ്ട്. ഇന്ത്യയിലെ മെട്രോ നഗരങ്ങളില്‍ താമസിക്കുന്ന പ്രവാസി മലയാളികള്‍ക്ക് പ്രവാസി ചിട്ടി പരിചയപെടുന്നതിനുള്ള അവസരം ഒരുക്കുന്നതിലേക്കായുള്ള പ്രവര്‍ത്തനങ്ങളും കെ.എസ്.എഫ്.ഇ. ഒരുക്കുന്നുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: crm.pravasi.ksfe.com/landing_nrk/?source=stJnsQEM3z

Related News