Loading ...

Home Business

ആശങ്കയില്‍ തോട്ടം മേഖല

രൂപയുടെ റിക്കാര്‍ഡ് മൂല്യതകര്‍ച്ച പവന്‍റെ വിലക്കയറ്റം കൂടുതല്‍ ശക്തമാക്കും, ആഗോളവിപണിയില്‍ സ്വര്‍ണം ബുള്ളിഷ്. ടോക്കോമില്‍ റബര്‍ ക്ലച്ചു പിടിക്കാന്‍ ക്ലേശിക്കുന്നത് ആഭ്യന്തര കര്‍ഷകരെ പ്രതിസന്ധിയിലാക്കും. തേയില കയറ്റുമതിക്ക് വൈറസ്ഭീഷണി തിരിച്ചടിയാവും. ഏലം ഗള്‍ഫില്‍നിന്നുള്ള റംസാന്‍ ഡിമാന്‍ഡിനായി കാതോര്‍ക്കുന്നു. ഇറക്കുമതിഭീതിയില്‍ കുരുമുളക് തളര്‍ന്നു. കൊപ്രയെ കൈപിടിച്ച്‌ ഉയര്‍ത്താന്‍ തമിഴ്നാട് ലോബിയുടെ ശ്രമം തുടരുന്നു.

വിനിമയ വിപണിയില്‍ ഡോളറിന് മുന്നില്‍ രൂപ പത്തിമടക്കി. സാമ്പത്തികരംഗം തളരുന്നതുകണ്ട് അമേരിക്ക അടിയന്തരയോഗം ചേര്‍ന്നു പലിശനിരക്ക് കുറച്ചതു ഡോളര്‍ സൂചികയ്ക്കു താങ്ങായി. ഫെഡ് റിസര്‍വ് നീക്കം രൂപയെ പ്രതിസന്ധിയിലുമാക്കി. 77.22ല്‍നിന്ന് രൂപയുടെ മൂല്യം 74.09വരെ ഇടിഞ്ഞു. റിക്കാര്‍ഡ് തകര്‍ച്ചയെ തടയാന്‍ കരുതല്‍ശേഖരത്തിലെ ആവനാഴില്‍നിന്ന് വേണ്ടവിധം ഡോളര്‍ പ്രായോഗിക്കാന്‍ റിസര്‍വ് ബാങ്കിനായില്ല. കരുതല്‍ ശേഖരത്തില്‍ 481 ബില്യന്‍ ഡോളറുണ്ട്. വിനിമയനിരക്ക് 74.52 നെയാണ് ഉറ്റുനോക്കുന്നത്. രൂപയുടെ മൂല്യത്തില്‍ ഓരോ പൈസ ഇടിയുമ്പോൾ സ്വര്‍ണ ഇറക്കുമതിച്ചെലവ് ഉയരും.

കേരളത്തില്‍ പോയവാരം പവന് 1280 രൂപ കയറി. വിലക്കയറ്റം കണ്ട് ഒരുവിഭാഗം ആഭരണകേന്ദ്രങ്ങളില്‍നിന്ന് പിന്‍വലിഞ്ഞപ്പോള്‍ കല്യാണ പാര്‍ട്ടികള്‍ മുന്‍കൂര്‍ കച്ചവടങ്ങള്‍ നടത്തി. പവന്‍ 31,040ല്‍നിന്ന് 32,000 രൂപയിലെ മുന്‍ റിക്കാര്‍ഡ് തകര്‍ത്ത് 32,320 രൂപയായി. രൂപയുടെ ചലനങ്ങള്‍ കണക്കിലെടുത്താല്‍ പവന്‍ 33,000-34,000 മറികടന്നാലും അത്‌ഭുതപ്പെടാനില്ല.


Related News