Loading ...

Home Business

ഇന്ത്യന്‍ വിപണിയെ കൈയൊഴിഞ്ഞ് വിദേശനിക്ഷേപകര്‍; പിന്‍വലിച്ചത് 9,103 കോടി

കോവിഡ് 19 വൈറസ് ബാധ ഇന്ത്യന്‍ ഓഹരി വിപണിയിലും പ്രതിസന്ധി സൃഷ്ടിക്കുന്നു. വൈറസ് ബാധയും അതിന് പിന്നാലെ പ്രഖ്യാപിച്ച ലോക്ഡൗണും മൂലം വിദേശനിക്ഷേപകര്‍ വന്‍ തോതില്‍ വിപണിയില്‍ നിന്ന് പണം പിന്‍വലിക്കുകയാണ്. ഏപ്രില്‍ 14 ന് സെബി (സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) പുറത്ത് വിട്ട റിപ്പോര്‍ട്ടനുസരിച്ച്‌ 9,103 കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ ഏപ്രില്‍ മാസത്തില്‍ വിപണിയില്‍ നിന്ന് പിന്‍വലിച്ചത്.മാര്‍ച്ച്‌ മാസത്തില്‍ വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ വിപണിയില്‍നിന്ന് 1.1 ലക്ഷം കോടി രൂപയും പിന്‍വലിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഓഹരി വിപണിയില്‍ വന്‍ ഇടിവും രേഖപ്പെടുത്തിയിരുന്നു. à´¤àµà´Ÿà´°àµâ€à´¨àµà´¨àµà´³àµà´³ ദിവസങ്ങളില്‍ സര്‍ക്കാര്‍ പാക്കേജുകളുടെ പ്രഖ്യാപനം ഇല്ലാതായതോടെ അടുത്ത ഘട്ടത്തിലും വന്‍ തോതിലാണ് വിദേശ നിക്ഷേപകര്‍ ഓഹരി വിപണിയില്‍ നിന്ന് നിക്ഷേപം പിന്‍വലിച്ചത്. വിദേശനിക്ഷേപകര്‍ പണം പിന്‍വലിക്കുന്നത് വരും ദിവസങ്ങളില്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന് സെബി ഏപ്രില്‍ 12 ന് കേന്ദ്ര സര്‍ക്കാരിനയച്ച കത്തില്‍ സൂചിപ്പിക്കുന്നു. വിപണിയെ വന്‍ തകര്‍ച്ചയിനിന്ന് രക്ഷപ്പെടുത്താന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം എന്ന് വ്യവസായികളുടെ കൂട്ടായ്മയായ സി.ഐ.ഐ രംഗത്ത്‌ വന്നിട്ടുണ്ട്കോവിഡ് വ്യാപനം ആഗോള പ്രതിഭാസമാണ്. അത് ഇന്ത്യന്‍ വിപണിയില്‍ ആഘാത ഏല്‍പ്പിക്കാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന ആശ്വാസ വാക്ക് മാത്രമാണ് വ്യവസായികള്‍ക്ക് കേന്ദ്രസര്‍ക്കാറില്‍ നിന്ന് ലഭിച്ചത്. ആഗോള തലത്തില്‍ ഓഹരി വിപണി തുടര്‍ച്ചയായ നഷ്ടം രേഖപ്പെടുത്തിയതാണ് നിക്ഷേപകരെ പരിഭ്രാന്തരാക്കുന്നത്. ഇത് കാരണം കൂടുതല്‍ നിക്ഷേപകരും ഇക്വിറ്റിയില്‍നിന്ന് പിന്‍വലിഞ്ഞ് സ്വര്‍ണം, വജ്രം എന്നീ ലോഹങ്ങളില്‍ നിക്ഷേപം വര്‍ധിപ്പിക്കുകയും ചെയ്തു എന്നാണ് ഇന്ത്യ ബുള്‍സ് പുറത്ത് വിട്ട റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.നിക്ഷേപം പിന്‍വലിച്ച വിദേശ നിക്ഷേപകര്‍ വിപണിയിലേക്ക് മടങ്ങി വരാന്‍ കുറഞ്ഞത് എട്ട് മാസമെങ്കിലും എടുക്കും എന്നാണ് ദലാല്‍ സ്ട്രീറ്റ് വിദഗ്ധര്‍ പറയുന്നത്. കോവിഡ് ബാധ എത്ര കാലം രാജ്യങ്ങളെ അലട്ടും എന്നാണ് നിലവില്‍ ഭൂരിപക്ഷം സാമ്ബത്തിക വിദഗധരും ഉറ്റു നോക്കുന്നത്. ചെറുകിട-ഇടത്തരം മേഖലയിലെ വ്യവസായികള്‍ ഒരു വന്‍ തിരിച്ചുവരവ് പ്രതീക്ഷിക്കുന്നില്ല എന്നാണ് അവരുടെ കൂട്ടായ്‌മകള്‍ സൂചിപ്പിക്കുന്നത്. വന്‍കിട വ്യവസായികള്‍ സമ്ബദ്ഘടനയുടെ പുതിയ രൂപം എങ്ങനെയായിരിക്കും എന്ന ആശങ്കയിലുമാണ്.അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും വൈറസ് ബാധയില്‍ നിന്ന് മോചിതരായിട്ടില്ല എന്ന് മാത്രമല്ല, കൂടുതല്‍ സങ്കീര്‍ണമായ ഘട്ടത്തിലേക്ക് കടക്കും എന്നാണ് കരുതന്നത്. ഇത് കാരണം സമ്ബദ്ഘടനയുടെ തിരിച്ച്‌ വരവ് എങ്ങനെയായിരിക്കും എന്ന വിശകലനങ്ങള്‍ വന്ന് തുടങ്ങിയിട്ടില്ല. പക്ഷെ ആഗോള സമ്ബദ്ഘടനയുടെ ഗതി പാടെ മാറും എന്നതില്‍ ആര്‍ക്കും സംശയമില്ല എന്നാണ് ലോക ബാങ്ക് പുറത്തിറക്കിയ സാമ്ബത്തിക റിപ്പോര്‍ട്ട് പറയുന്നത്. ഇത് ഇന്ത്യന്‍ വ്യവസായികളെ കൂടുതല്‍ ആശങ്കയിലാക്കിയിരിക്കുകയാണ്.ഐ.à´Žà´‚.എഫ് ഇന്ത്യന്‍ വളര്‍ച്ച നിരക്ക് 1.9 ശതമാനമായി കുറച്ചിരുന്നു. മുമ്ബ് 4 ശതമാനം നിരക്കില്‍ വളരുമെന്നായിരുന്നു പ്രവചനം. ലോക ബാങ്ക് രണ്ട് ശതമാനം വളര്‍ച്ച നിരക്കാണ് പ്രവചിച്ചിരിക്കുന്നത്. വളര്‍ച്ച നിരക്ക് പൂജ്യമായിരിക്കും എന്നാണ് ബാര്‍ക്ലെസിന്‍െറ പ്രവചനം. ഏഷ്യന്‍ ഡെവലംപ്മെന്‍റ് ബാങ്ക് മാത്രമാണ് 3.7 ശതമാനം വളര്‍ച്ച നിരക്ക് പ്രവചിച്ചത്. മറ്റു സ്വകാര്യ ആഗോള റേറ്റിംഗ് ഏജന്‍സികളായ എസ് ആന്‍ഡ് പി, മൂഡീസ് എന്നിവയും രണ്ട് ശതമാനം വളര്‍ച്ച നിരക്കാണ് പ്രവചിച്ചിട്ടുള്ളത്.മെയ് മാസം പകുതിയോടെ ഇന്ത്യന്‍ സമ്ബദ്ഘടനയുടെ ഭാവി എന്തായിരിക്കും എന്ന് കൂടുതല്‍ വ്യക്തമാവുമെന്നാണ് വ്യവസായികള്‍ കരുതുന്നത്. കോവിഡാനാന്തര ഇന്ത്യന്‍ സമ്ബദ്ഘടനയുടെ തിരിച്ച്‌ വരവ് സുലഭമായ പ്രക്രിയയായിരിക്കില്ല എന്നത് ഏറെക്കുറെ ഉറപ്പാണ്.

Related News