Loading ...

Home Business

ഓഹരി വിലയിടിവിനെ മുതലെടുത്ത് നിക്ഷേപം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് ചൈന;ഇന്ത്യയുടെ വിദേശ നിക്ഷേപ നയത്തിലെ മാറ്റങ്ങള്‍ ചൈനീസ് കമ്പനികള്‍ക്ക് തിരിച്ചടിയായി

മുംബൈ: à´šàµˆà´¨àµ€à´¸àµ കമ്ബനികളുടെ ഇന്ത്യന്‍ വിപണിയിലെ നിക്ഷേപത്തെക്കുറിച്ച്‌ അന്വേഷിക്കാനുളള കേന്ദ്ര സര്‍ക്കാരിന്റെയും സെബിയുടെയും നീക്കം ഇന്ത്യന്‍ ടെക്ക് കമ്ബനികള്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും പ്രതിസന്ധിയായേക്കും. ബിഗ് ബാസ്‌ക്കറ്റ്, പേടിഎം, à´“à´², മറ്റ് ടെക് സ്റ്റാര്‍ട്ടപ്പുകള്‍ എന്നിവയുടെ പ്രവര്‍ത്തനത്തെ സംബന്ധിച്ചാണ് ആശങ്ക. കോവിഡ് -19 കാലയളവില്‍ കുറഞ്ഞു നില്‍ക്കുന്ന ഓഹരി മൂല്യനിര്‍ണ്ണയം മുതലെടുത്ത് ചൈനീസ് കമ്ബനികള്‍ പ്രാദേശിക കമ്ബനികളില്‍ നിക്ഷേപം വര്‍ധിപ്പിക്കാന്‍ ശ്രമിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

ചൈനയില്‍ നിന്നോ ചൈന വഴിയോ രാജ്യത്തെ ഓഹരി വിപണിയില്‍ വന്നിട്ടുള്ള നിക്ഷേപത്തെക്കുറിച്ച്‌ വിശദാംശങ്ങള്‍ നല്‍കാന്‍ സെക്യൂരിറ്റി എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) നിര്‍ദേശം നല്‍കിയിരുന്നു. à´ªà´¤à´¿à´µà´¿à´²àµâ€à´•àµà´•à´µà´¿à´žàµà´žàµà´³àµà´³ വിദേശ നിക്ഷേപം ഓഹരികളിലെത്തുമ്ബോള്‍ സെബിയുടെ നിര്‍ദേശ പ്രകാരം ഡെപ്പോസിറ്ററി പാര്‍ട്ടിസിപ്പന്റ്‌സ് വിവരങ്ങള്‍ കൈമാറാറുണ്ട്. എന്നാല്‍ ചൈനീസ് നിക്ഷേപം സംബന്ധിച്ച്‌ വിവരങ്ങള്‍ ആവശ്യപ്പെടുന്നത് ഇതാദ്യമായാണ്.
ചൈനയില്‍നിന്നും ഹോങ്കോങില്‍ നിന്നുമുള്ള നിക്ഷേപത്തെക്കുറിച്ച്‌ സൂക്ഷ്മ പരിശോധന വേണമെന്ന സര്‍ക്കാര്‍ നിര്‍ദേശത്തെതുടര്‍ന്നാണ് സെബിയുടെ നടപടി. അതുകൊണ്ടുതന്നെ ചൈനയില്‍ നിന്നും ഇന്ത്യയുടെ അയല്‍ രാജ്യങ്ങളില്‍ നിന്നുമുള്ള നിക്ഷേപങ്ങള്‍ സൂക്ഷ്മമായി പരിശോധിക്കാനാണ് സെബിയുടെ തീരുമാനം. ലോകമാകെ കോവിഡ് ബാധിച്ചതിന്റെ പശ്ചാത്തലത്തിലുണ്ടായ സാമ്ബത്തിക പ്രതിസന്ധിമൂലം രാജ്യത്തെ പ്രമുഖ ഓഹരികളില്‍ പലതും കുറഞ്ഞ വിലയ്ക്ക് ലഭ്യമാണ്. വിദേശ നിക്ഷേപകരും ആഭ്യന്തര നിക്ഷേപകരും ഈ സാഹചര്യത്തില്‍ കൂടുതല്‍ നിക്ഷേപവുമായി വിപണിയിലെത്തുമെന്ന സൂചനയുണ്ട്.

കഴിഞ്ഞയാഴ്ചയില്‍ ചൈനയിലെ കേന്ദ്ര ബാങ്കായ പീപ്പിള്‍സ് ബാങ്ക് ഓഫ് ചൈന എച്ച്‌ഡിഎഫ്‌സി ലിമിറ്റഡിന്റെ ഓഹരി വിഹിതം 1.01ശതമാനമായി ഉയര്‍ത്തിയിരുന്നു. മാര്‍ച്ചില്‍ ഇത് 0.8 ശതമാനമായിരുന്നു വിഹിതം. ചൈനയില്‍ നിന്നുള്ള 16 പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍ രാജ്യത്തെ വന്‍കിട ഓഹരികളില്‍ 1.1 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം നടത്തിയതായും കണ്ടെത്തിയിരുന്നു. ഇതോടെ അയല്‍രാജ്യത്ത് നിന്നുള്ള നിക്ഷേപകര്‍ക്ക് കൂടുതല്‍ സൂക്ഷ്മപരിശോധന കൂടാതെ ഇവിടത്തെ കമ്ബനികളില്‍ നേരിട്ടോ അല്ലാതെയോ നിക്ഷേപിക്കാന്‍ അനുവദിക്കരുതെന്ന് സെക്യൂരിറ്റീസ് ആന്‍റ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) കസ്റ്റോഡിയന്‍മാര്‍ക്ക് അയച്ച കത്തില്‍ വ്യക്തമാക്കി.

ചൈന, ഹോങ്കോംഗ്, മറ്റ് 11 ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള നിക്ഷേപങ്ങളുടെ വിശദാംശങ്ങള്‍ ഇമെയിലിലൂടെ സെബി തേടിയിട്ടുണ്ട്. ഇത്തരം രാജ്യങ്ങളില്‍ നിന്നുളള ഫണ്ട് നിയന്ത്രിക്കുന്നതിന് പിന്നില്‍ ഒരു ചൈനീസ് നിക്ഷേപകനോ ഫണ്ട് മാനേജറോ പ്രവര്‍ത്തിക്കുന്നുണ്ടോയെന്നത് സംബന്ധിച്ചാണ് സെബിയുടെ അന്വേഷണം. ഫോറിന്‍ പോര്‍ട്ട്‌ഫോളിയോ ഇന്‍വെസ്റ്റ്‌മെന്റ് (എഫ്പിഐ) വഴി ഇന്ത്യന്‍ കമ്ബനികളില്‍ നിക്ഷേപം നടത്താന്‍ ചൈനീസ് കമ്ബനികള്‍ക്ക് പ്രത്യേക നിയന്ത്രണങ്ങളില്ലാത്ത സാഹചര്യത്തില്‍ ഈ പരിശോധന വലിയ പ്രാധാന്യം അര്‍ഹിക്കുന്നു.

നിര്‍ദ്ദിഷ്ട നിയന്ത്രണങ്ങളുടെ അഭാവത്തില്‍, ഇന്ത്യയില്‍ ലിസ്റ്റുചെയ്ത കമ്ബനികളില്‍ ചൈനീസ് കമ്ബനികള്‍ക്ക് ഇപ്പോഴും 10 ശതമാനം വരെ ഓഹരി വിഹിതം നേടാന്‍ കഴിയും. ഇത് നിലവിലെ ഓഹരി വിപണിയിലെ സമ്മര്‍ദ്ദകാലയളവില്‍ ചൈനീസ് കടന്നുകയറ്റത്തിന് കാരണമായേക്കും. എഫ്ഡിഐ, എഫ്പിഐ എന്നിങ്ങനെ രണ്ട് റൂട്ടുകളിലൂടെയാണ് ഇന്ത്യയിലേക്കുള്ള വിദേശ നിക്ഷേപം വരുന്നത്. എഫ്ഡിഐ നിയന്ത്രിക്കുന്നത് വാണിജ്യ മന്ത്രാലയവും വ്യവസായവും ആഭ്യന്തര വ്യാപാരവും പ്രോത്സാഹിപ്പിക്കുന്ന വകുപ്പുമാണ് (ഡിപിഐഐടി). ധനമന്ത്രാലയത്തിന് കീഴിലുള്ള സെബിയാണ് എഫ്പിഐ നിക്ഷേപങ്ങളെ നിയന്ത്രിക്കുന്നത്. മൊത്തം 16 ചൈനീസ് എഫ്പി‌ഐകള്‍ ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 1.1 ബില്യണ്‍ ഡോളര്‍ ടോപ്പ് ടയര്‍ സ്റ്റോക്കുകളില്‍ ഇവര്‍ നിക്ഷേപിച്ചിട്ടുണ്ട്. എന്നാല്‍ പ്രത്യക്ഷവും പരോക്ഷവുമായ (പ്രയോജനകരമായ ഉടമസ്ഥാവകാശം) റൂട്ടുകളിലൂടെ ചൈനയുടെ നിക്ഷേപത്തിന്റെ കൃത്യമായ നില പൊതുസഞ്ചയത്തിലില്ല.
ഈ സാഹചര്യത്തിലാണ് ഇന്ത്യ വിദേശനിക്ഷേപ നയത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവന്നത്. ഇന്ത്യയുടെ അതിര്‍ത്തി പങ്കിടുന്ന രാജ്യങ്ങളുമായുള്ള വിദേശനിക്ഷേപനയത്തില്‍ മാറ്റം വരുത്തിയിരിക്കുകയാണ് കേന്ദ്ര വാണിജ്യമന്ത്രാലയം. ഇന്ത്യന്‍ കമ്ബനികളില്‍ നടത്തുന്ന ഓഹരി നിക്ഷേപങ്ങള്‍ സംബന്ധിച്ചുള്ള നയത്തിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. ഇന്ത്യയുമായി അതിര്‍ത്തി പങ്കിടുന്ന രാജ്യങ്ങളിലുള്ളവര്‍ക്ക് ഇനി സര്‍ക്കാര്‍ വഴിയേ ഓഹരി നിക്ഷേപം അനുവദിക്കൂ എന്ന് ഉത്തരവിറക്കി. ഇതുവരെ പാകിസ്ഥാനും ബംഗ്ലാദേശിനും മാത്രം ബാധകമായ ഉപാധിയാണ് ചൈനയ്ക്കും ബാധകമാക്കിയിരിക്കുന്നത്. ഇന്ത്യന്‍ കമ്ബനികളുടെ ഓഹരികള്‍ ചൈന വാങ്ങിക്കൂട്ടുകയാണെന്ന വിവരം പുറത്തു വന്നിരുന്നു. സാമ്ബത്തിക പ്രതിസന്ധി കാരണം ഓഹരി വില ഇടിഞ്ഞതോടെയാണിത്.

രാജ്യത്ത് വിദേശനിക്ഷേപം അനുവദിക്കുന്നതിന് രണ്ട് മാര്‍ഗങ്ങളാണ് പൊതുവേയുള്ളത്. ഒന്ന് - സര്‍ക്കാര്‍ അനുവാദം ആവശ്യമില്ലാത്ത ഓട്ടോമാറ്റിക് റൂട്ട്. രണ്ട് - സര്‍ക്കാര്‍ അനുമതി ആവശ്യമുള്ള തരം നിക്ഷേപം. വിദേശനിക്ഷേപനയം കൊവിഡ് പ്രതിസന്ധികാലത്ത് പുതുക്കുന്നത്, രാജ്യത്തെ കമ്ബനികള്‍ക്ക് മേല്‍, അവസരം മുതലെടുത്ത് കൊണ്ട് ഓഹരി വാങ്ങിക്കൂട്ടലുകളും ടേക്കോവറുകളും നടക്കാതിരിക്കാന്‍ വേണ്ടിയാണെന്ന്, കേന്ദ്ര വാണിജ്യമന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ചൈനയെത്തന്നെയാണ് ഇതിലൂടെ കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് വ്യക്തമാണ്.

''ഇന്ത്യയുമായി അതിര്‍ത്തി പങ്കിടുന്ന ഏത് രാജ്യത്തിലെയും ഒരു വാണിജ്യസ്ഥാപനമോ, അതിന്‍റെ ഉടമയോ, സര്‍ക്കാര്‍ അനുമതി വാങ്ങി മാത്രമേ ഇന്ത്യയിലെ ഏത് കമ്ബനിയിലും നിക്ഷേപം നടത്താന്‍ പാടുള്ളൂ'', എന്നാണ് ഉത്തരവ്. നിലവില്‍ വാങ്ങിയ ഓഹരികളെല്ലാം, ഇന്ത്യയുടെ അതിര്‍ത്തി പങ്കിടുന്ന ഏതെങ്കിലും ഒരു രാജ്യത്തെ കമ്ബനിയ്ക്ക് വില്‍ക്കുകയോ കൈമാറുകയോ ചെയ്യുന്നതിനും സര്‍ക്കാര്‍ അനുമതി വേണം.

നിലവില്‍, എച്ച്‌ഡിഎഫ്സിയുടെ ഓഹരികള്‍ പീപ്പിള്‍സ് ബാങ്ക് ഓഫ് ചൈന വാങ്ങിയത് വിപണിയില്‍ത്തന്നെ വലിയ വിവാദത്തിന് വഴി വച്ചിരുന്നു. വലിയൊരു ടേക്കോവറിന് മുമ്ബുള്ള വാങ്ങിക്കൂട്ടലാണ് ഇതെന്നായിരുന്നു ആരോപണങ്ങള്‍. എച്ച്‌ഡിഎഫ്സിയുടെ 1.01 % ഓഹരികളാണ് പീപ്പിള്‍സ് ബാങ്ക് ഓഫ് ചൈന വാങ്ങിയത്. അവസരം മുതലെടുത്ത് ചൈന സാഹചര്യം ചൂഷണം ചെയ്യുകയാണെന്ന് ആരോപണമുയര്‍ന്നു. എന്നാല്‍ നിലവില്‍ കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ നിയമങ്ങളുടെ പരിധിയില്‍, എച്ച്‌ഡിഎഫ്സി - പീപ്പിള്‍സ് ബാങ്ക് ഓഫ് ഇന്ത്യ ഇടപാട് വരില്ല. 10 ശതമാനമോ, അതിന് മുകളിലോ മാത്രമുള്ള ഓഹരി വാങ്ങിക്കൂട്ടലുകള്‍ക്കാണ് കേന്ദ്രസര്‍ക്കാരിന്‍റെ മുന്‍കൂര്‍ അനുമതി വേണ്ടത്.

ഇതിന് പുറമേ, പ്രതിരോധം, ടെലികോം, മരുന്നുല്‍പ്പാദനം എന്നിവയുമായി ബന്ധപ്പെട്ട കമ്ബനികളില്‍ അമ്ബതും അതിന് മുകളിലും വിദേശത്ത് നിന്ന് നടത്തുന്നതിന് മുമ്ബ് സര്‍ക്കാര്‍ അനുമതി വേണമെന്ന് നിര്‍ബന്ധമാണ്. അത് മാത്രമല്ല, 50 ബില്യണിന് മുകളിലുള്ള ഏത് നേരിട്ടുള്ള വിദേശനിക്ഷേപവും സാമ്ബത്തിക കാര്യ ക്യാബിനറ്റ് സമിതിക്ക് മുന്നില്‍ വച്ച്‌ പരിശോധിച്ച ശേഷം മാത്രമേ അനുമതി നല്‍കൂ.

നിലവിലെ ഈ നിയന്ത്രണങ്ങള്‍ ചൈനീസ് കമ്ബനികള്‍ക്ക് വന്‍ തിരിച്ചടിയാണ് നല്‍കുക. ഓണ്‍ലൈന്‍ ​ഗ്രോസറി റീട്ടെയിലര്‍ ബിഗ് ബാസ്‌ക്കറ്റ്, ഡിജിറ്റല്‍ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമായ പേടിഎം, റൈഡ് ഷെയറിംഗ് പ്ലാറ്റ്ഫോം ഓല എന്നിവയ്ക്ക് ഇതുവരെ ചൈനീസ് കമ്ബനികളില്‍ നിന്ന് കോടിക്കണക്കിന് ഡോളര്‍ നിക്ഷേപം ലഭിച്ചു. ഓട്ടോമാറ്റിക് റൂട്ടിലൂടെ ചൈന ഉള്‍പ്പെടെയുള്ള ഇന്ത്യയുടെ അയല്‍ രാജ്യങ്ങളില്‍ നിന്നുള്ള പുതിയ നിക്ഷേപം നിരോധിക്കുകയോ/ നിരീക്ഷിക്കുകയോ ചെയ്യാനുളള പുതിയ വിദേശ നേരിട്ടുള്ള നിക്ഷേപ (എഫ്ഡിഐ) മാനദണ്ഡങ്ങള്‍ ഈ കമ്ബനികളെ ഏറ്റവും ബാധിക്കും.

ഇന്ത്യന്‍ കമ്ബനികളില്‍ നിക്ഷേപം നടത്തുന്നതിന് മുമ്ബ് എല്ലാ ചൈനീസ് നേരിട്ടുള്ള, പരോക്ഷ നിക്ഷേപകര്‍ക്കും സര്‍ക്കാര്‍ അനുമതി തേടേണ്ടത് ഈ നടപടിയിലൂടെ നിര്‍‌ബന്ധമാകും. ചൈനീസ് മുന്‍നിര നിക്ഷേപകരായ അലിബാബ, ടെന്‍സെന്റ് എന്നിവരുടെ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളിലെ നിക്ഷേപത്തിന്റെ മുന്നോട്ടുളള ഘട്ടങ്ങളെ പുതിയ നിബന്ധന ബാധിച്ചേക്കും

Related News