Loading ...

Home Business

വിദേശനാണ്യമില്ല; ശ്രീലങ്ക ഇന്ത്യന്‍ സഹായം തേടി

കൊളംബോ: ശ്രീലങ്ക ഇന്ത്യയില്‍നിന്നു വിദേശനാണ്യസഹായം തേടുന്നു. ശ്രീലങ്കന്‍ രൂപയെ പിടിച്ചുനിര്‍ത്താന്‍ 40 കോടി ഡോളറാണ് അടിയന്തരമായി വേണ്ടത്. ഇന്ത്യയുടെ റിസര്‍വ് ബാങ്കില്‍നിന്ന് ഈ തുക വായ്പയെടുക്കാനുള്ള നിര്‍ദേശം പ്രധാനമന്ത്രി മഹിന്ദ രാജപക്ഷെയുടെ അധ്യക്ഷതയില്‍ കൂടിയ കാബിനറ്റ് അംഗീകരിച്ചു. കോവിഡ് മൂലം ടൂറിസവും വാണിജ്യവും തകര്‍ന്നതു ശ്രീലങ്കയ്ക്ക് വിദേശനാണ്യ പ്രതിസന്ധി ഉണ്ടാക്കി.

കറന്‍സി സ്വാപ് വഴിയാണ് ശ്രീലങ്ക ഇന്ത്യയില്‍നിന്ന് 40 കോടി ഡോളര്‍ വായ്പയെടുക്കുക. à´¶àµà´°àµ€â€‹à´²â€‹à´™àµà´•â€‹à´¨àµâ€ രൂപയുടെ വിനിമയനിരക്ക് à´ˆ ദിവസങ്ങളില്‍ കുത്തനേ താണു. ഇപ്പോള്‍ ഒരു ഡോളറിന് 195 രൂപ കിട്ടും.

ഏഷ്യന്‍ വികസനബാങ്കില്‍നിന്ന് 30 കോടി ഡോളര്‍ വായ്പ ശ്രീലങ്ക പ്രതീക്ഷിക്കുന്നുണ്ട്. ബ്രിക്സ് കൂട്ടായ്മ തുടങ്ങിയ ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്‌ചര്‍ ഇന്‍വെസ്റ്റ്മെന്‍റ് ബാങ്കിനെയും ശ്രീലങ്ക സമീപിച്ചിട്ടുണ്ട്.

കറന്‍സി സ്വാപ് നടത്തുന്പോള്‍ ശ്രീലങ്കയ്ക്ക് സ്വന്തം കറന്‍സി നല്‍കി ഡോളര്‍ വാങ്ങാനാവും. പിന്നീട് ഡോളര്‍ ഉണ്ടാകുന്പോള്‍ പലിശസഹിതം തിരിച്ചുനല്‍കണം.കോവിഡ് മൂലം ഇക്കൊല്ലം ശ്രീലങ്കയുടെ സന്പദ്ഘടന മൂന്നുശതമാനം ചുരുങ്ങുമെന്നാണ് ഐഎംഎഫ് നിഗമനം. ടൂറിസം ശ്രീലങ്കയുടെ മൂന്നാമത്തെ വലിയ വിദേശനാണ്യ സന്പാദന മേഖലയാണ്. ശ്രീലങ്കയില്‍ 373 പേര്‍ക്കു കോവിഡ് ബാധിച്ചിട്ടുണ്ട്; ഏഴുപേര്‍ മരിച്ചു.

Related News