Loading ...

Home Business

വായ്പ എടുത്ത് മുങ്ങിയവരുടെ കടങ്ങൾ എഴുതിതള്ളിയത് 68000 കോടി രൂപ

ന്യൂഡല്‍ഹി: രാജ്യത്തെ 50 വലിയ കുടിശികക്കാരുടെ 68,607 കോടി രൂപയുടെ വായ്പ ബാങ്കുകള്‍ എഴുതിത്തള്ളി. കിംഗ്ഫിഷര്‍ എയര്‍ലൈന്‍സിന്‍റെ പേരില്‍ ആയിരങ്ങള്‍ തുലച്ച മദ്യരാജാവ് വിജയ് മല്യ, വജ്രവ്യാപാരികളായ മെഹുല്‍ ചോക്സി, ജതിന്‍ മേത്ത, റോട്ടോമാക് ഗ്രൂപ്പിന്‍റെ വിക്രം കോഠാരി തുടങ്ങിയവരുടെ വായ്പകള്‍ ഇതില്‍പ്പെടുന്നു.ഇപ്പോള്‍ പതഞ്ജലി ഗ്രൂപ്പ് കൈവശപ്പെടുത്തിയ രുചി സോയയുടെ കടവും എഴുതിത്തള്ളിയിട്ടുണ്ട്. സാകേത് ഗോഖലെ വിവരാകാശപ്രകാരം റിസര്‍വ് ബാങ്കില്‍ അപേക്ഷിച്ചപ്പോള്‍ നല്‍കിയ ഉത്തരത്തിലാണ് à´ˆ വിവരങ്ങള്‍ ഉള്ളത്. à´®àµ†â€‹à´¹àµâ€‹à´²àµâ€ ചോക്സിയുടെ ഗീതാഞ്ജലി ജെംസ്, ഗിലി ഇന്ത്യ, നക്ഷത്ര ബ്രാന്‍ഡ്സ് എന്നീ കന്പനികളുടെ മൊത്തം 8048 കോടി രൂപ എഴുതിത്തള്ളി. ജതിന്‍ മേത്തയുടെ വിന്‍സം ഡയണ്ട്സിന്‍റെ (പഴയ സു-രാജ് ഡയമണ്ട്സ്) 4076 കോടി രൂപ എഴുതിത്തള്ളി.

മല്യയുടെ കിംഗ്ഫിഷര്‍ എയര്‍ലൈന്‍സിന്‍റെ 1943 കോടി രൂപ, രുചി സോയയുടെ 2212 കോടി രൂപ, സന്ദീപ് ജുന്‍ജുന്‍വാലയും സഹോദരന്മാരും നടത്തിയിരുന്ന ബസ്മതി അരി കയറ്റുമതി സ്ഥാപനമായ റൈ അഗ്രോയുടെ 4314 കോടി, റോട്ടോമാക് ഗ്ലോബലിന്‍റെ 2850 കോടി, പഞ്ചാബില്‍ ജിതേന്ദ്രസിംഗും കുടുംബവും നടത്തിയിരുന്ന കുഡോസ് കെമീ എന്ന ഔഷധക്കന്പനിയുടെ 2326 കോടി, വിജയ് ചൗധരി എന്നയാള്‍ തുടങ്ങിയ റിയല്‍ എസ്റ്റേറ്റ് കന്പനി സൂം ഡെവലപ്പേഴ്സിന്‍റെ 2012 കോടി, ജതിന്‍ മേത്തയുടെ അഹമ്മദാബാദിലെ കന്പനി ഫോറെവര്‍ പ്രെഷ്യസ് ജ്വല്ലറിയുടെ 1962 കോടി എന്നിങ്ങനെ എഴുതിത്തള്ളിയവയുടെ പട്ടിക നീളുന്നു.

രാഹുല്‍ ഗാന്ധി ഈ പട്ടിക ആവശ്യപ്പെട്ടു ലോക്സഭയില്‍ ചോദ്യം ഉന്നയിച്ചപ്പോള്‍ ധനമന്ത്രി ഉത്തരം നല്‍കാന്‍ തയാറായിരുന്നില്ല. രാജ്യത്ത് കര്‍ഷകര്‍ക്കും മറ്റും കടാശ്വാസം നല്‍കാന്‍ ഗവണ്‍മെന്‍റും ബാങ്കുകളും തയാറല്ലാത്തപ്പോഴാണ് ബാങ്കുകളെ പറ്റിച്ചവരുടെ കടങ്ങള്‍ എഴുതിത്തള്ളിയത്.

കടം എഴുതിത്തള്ളുന്പോള്‍ ബാങ്കിന്‍റെ ലാഭനഷ്‌ട കണക്കില്‍നിന്ന് അതു മാറ്റുന്നു എന്നേയുള്ളൂ. തുക ഈടാക്കാനുള്ള നടപടികള്‍ തുടരും. തുക കിട്ടുന്പോള്‍ അതു ബാങ്കിനു ലാഭമായി രേഖപ്പെടുത്തും. കടം തിരിച്ചടയ്ക്കാനുള്ളവരുടെ ബാധ്യത എഴുതിത്തള്ളലിന്‍റെ പേരില്‍ ഇല്ലാതാകുന്നില്ല.

Related News