Loading ...

Home Europe

ബ്രിട്ടനില്‍ ജോലി നഷ്ടപ്പെട്ടവര്‍ക്കുള്ള വേതനം ഒക്ടോബര്‍ വരെ നീട്ടി

ബ്രിട്ടനില്‍ കോവിഡ് ബാധ മൂലം ജോലി പോയവര്‍ക്കുള്ള വേതനം നല്‍കുന്ന സര്‍ക്കാര്‍ പദ്ധതി ഒക്ടോബര്‍ വരെ നീട്ടി. 2,500 പൗണ്ട് വരെയാണ് ഈ പദ്ധതി പ്രകാരം മാസം ജീവനക്കാര്‍ക്കു ലഭിക്കുന്നത്. ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടുന്നതുള്‍പ്പെടെയുള്ള കടുത്ത നടപടി തൊഴിലുടമകളുടെ ഭാഗത്തുനിന്ന് ഉണ്ടാകാതിരിക്കാനാണു പദ്ധതിയുടെ കാലാവധി ഒക്ടോബര്‍ വരെ നീട്ടുന്നത്.കൊറോണ മൂലം ഓഗസ്റ്റ് മുതല്‍ സ്ഥാപനങ്ങള്‍ അടഞ്ഞു കിടന്നാലും ജീവനക്കാരുടെ ശമ്ബളത്തിന്‍റെ ഒരു വിഹിതം തൊഴില്‍ ഉടമകള്‍ നല്‍കേണ്ടി വരും. ഓഗസ്റ്റ് മുതല്‍ ജീവനക്കാര്‍ക്ക് പാര്‍ട് ടൈം ആയി എങ്കിലും ജോലിയിലേക്കു തിരികെ പ്രവേശിക്കാന്‍ കഴിയുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷ. 14 ബില്യണ്‍ പൗണ്ടാണ് ഇതിനായി ഒരു മാസം സര്‍ക്കാര്‍ ചെലവഴിക്കുക.

Related News