Loading ...

Home Business

രാജ്യത്തിന്റെ പൊതുമേഖലയെ തകര്‍ത്ത് സ്വകാര്യവത്കരണം

ന്യൂഡല്‍ഹി: തന്ത്രപ്രധാന രംഗങ്ങളില്‍ അടക്കം പൊതുമേഖലയുടെ കുത്തക തകര്‍ക്കുന്ന സ്വകാര്യവത്കരണം പ്രഖ്യാപിച്ച്‌ മോദി സര്‍ക്കാര്‍. സ്വകാര്യവത്കരിക്കാന്‍ കഴിയാത്ത ഒരു മേഖലയും ഉണ്ടാവില്ല. എല്ലായിടത്തും സ്വകാര്യ കമ്ബനികളെ അനുവദിക്കും. തന്ത്രപ്രധാന രംഗങ്ങളില്‍പോലും ഇനി പരമാവധി നാലു പൊതുമേഖല കമ്ബനികള്‍ മാത്രം. അതില്‍ കൂടുതല്‍ ഇേപ്പാഴുണ്ടെങ്കില്‍ എണ്ണം കുറക്കാന്‍ പരസ്പരം ലയിപ്പിക്കുകയോ സ്വകാര്യവത്കരിക്കുകയോ, ഹോള്‍ഡിങ് കമ്ബനിക്കു കീഴില്‍ കൊണ്ടുവരുകയോ ചെയ്യും.പ്രതിരോധം, ബഹിരാകാശം, ആണവോര്‍ജം തുടങ്ങിയവയാണ് തന്ത്രപ്രധാനമായവ. എന്നാല്‍, ഇനി തന്ത്രപ്രധാന മേഖലകള്‍ ഏതൊക്കെയാണെന്ന് സര്‍ക്കാര്‍ പട്ടിക തയാറാക്കും. ഈ രംഗങ്ങളില്‍ ഒന്നോ, പരമാവധി നാലോ പൊതുമേഖല സ്ഥാപനങ്ങള്‍ മാത്രം. സ്വകാര്യ കമ്ബനികളും ഉണ്ടാകും. സര്‍ക്കാറിന് വന്‍ലാഭം നല്‍കുന്ന എണ്ണക്കമ്ബനികളുടെയും കുത്തക തകര്‍ക്കുന്നതാണ് സര്‍ക്കാര്‍ തീരുമാനം. മറ്റു മേഖലകളിലെ പൊതുമേഖല സ്ഥാപനങ്ങളെല്ലാം സ്വകാര്യവത്കരിക്കും. പരിഷ്കരണത്തിന് ഊന്നല്‍ നല്‍കുന്നതാണ് പുതിയ പൊതുമേഖല സ്ഥാപന നയം. 'സ്വാശ്രയ ഇന്ത്യ'ക്ക് പരസ്പരപൂരകമായ നയമാണ് വേണ്ടെതന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു.ചില്ലറയായി ചില രംഗങ്ങള്‍ സ്വകാര്യ നിക്ഷേപത്തിന് തുറന്നതു കൊണ്ടായില്ല. നിശ്ചിത മേഖലകളില്‍ പൊതുമേഖല സ്ഥാപനങ്ങള്‍ നിര്‍ണായക പങ്കുവഹിക്കും. അവയുടെ സാന്നിധ്യം പ്രയോജനപ്പെടുന്നത് എവിടെയാണെന്ന് നിര്‍ണയിക്കും. അല്ലാതെ, െപാതുമേഖല കൂണുപോലെ മുളച്ചു പൊന്തില്ല. ഇതുവഴി ഭരണച്ചെലവും കുറയും. പൊതുമേഖല സ്ഥാപനങ്ങള്‍ സ്വകാര്യവത്കരിക്കുന്നത് ഓഹരി വില്‍പനക്ക് ഉണര്‍വ് പകരുമെന്നാണ് സര്‍ക്കാറിെന്‍റ പ്രതീക്ഷ. നടപ്പുവര്‍ഷം 2.10 ലക്ഷം കോടി രൂപ ഓഹരി വിറ്റഴിച്ച്‌ സമാഹരിക്കാനാണ് ബജറ്റില്‍ ലക്ഷ്യം. പ്രതിരോധ, ബഹിരാകാശ മേഖലകളില്‍ അടക്കം കൂടുതല്‍ സ്വകാര്യവത്കരണം കഴിഞ്ഞ ദിവസം ധനമന്ത്രി പ്രഖ്യാപിച്ചിരുന്നു.

Related News