Loading ...

Home Business

മൊറട്ടോറിയം അനുവദിച്ചശേഷം പലിശ വാങ്ങുന്ന നടപടിയെ വിമര്‍ശിച്ച്‌ സുപ്രീംകോടതി

ന്യൂഡല്‍ഹി: ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ വായ്പകള്‍ക്ക് അനുവദിച്ചിട്ടുള്ള മോറട്ടോറിയത്തിന് പലിശ ഇടാക്കുന്നത് നീതികേടാണെന്ന് സുപ്രീംകോടതി. മൊറട്ടോറിയം അനുവദിച്ചിരിക്കുന്ന കാലയളവില്‍ പലിശ ഇടാക്കാന്‍ ബാങ്കുകള്‍ക്ക്, റിസര്‍വ് ബാങ്ക് അനുമതി നല്‍കിയിട്ടുണ്ട്. à´ˆ ഉത്തരവ് ചോദ്യംചെയ്തുള്ള ഹര്‍ജി പരിഗണിക്കവേയാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, സഞ്ജയ് കിഷന്‍ കൗള്‍, à´Žà´‚.ആര്‍. à´·à´¾ എന്നിവരാണ് ഇന്നലെ കേസ് പരിഗണിച്ചത്.ജനങ്ങളുടെ ആരോഗ്യത്തെക്കാള്‍ വലുതല്ല സാമ്ബത്തികനിലയെന്നും കോടതി പറഞ്ഞു. അതേസമയം, പലിശ എഴുതിത്തള്ളാന്‍ ബാങ്കുകളെ നിര്‍ബന്ധിക്കാനാവില്ലെന്നും അത്തരം നടപടി ബാങ്കിങ് മേഖലയെ തകര്‍ക്കുമെന്നും റിസര്‍വ് ബാങ്ക് സത്യവാങ്മൂലം നല്‍കി. à´®àµŠà´±à´Ÿàµà´Ÿàµ‹à´±à´¿à´¯à´‚ കാലത്തെ വായ്പകളുടെ പലിശമാത്രം 2.01 ലക്ഷം കോടി രൂപവരുമെന്ന് റിസര്‍വ് ബാങ്ക് ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ (ജി.à´¡à´¿.പി.) ഒരു ശതമാനംവരുന്ന തുകയാണിത്. ഇത് എഴുതിത്തള്ളുന്നത് ബാങ്കുകളുടെ സാന്പത്തികസുസ്ഥിരതയെ ബാധിക്കും.കേസില്‍ വിശദീകരണംതേടി മേയ് 26ന് റിസര്‍വ് ബാങ്കിന് സുപ്രീംകോടതി നോട്ടീസ് നല്‍കിയിരുന്നു. ഇതിന് മറുപടിയായി ആര്‍.ബി.ഐ. ബുധനാഴ്ച നല്‍കിയ സത്യവാങ്മൂലത്തിലാണ് പലിശ എഴുതിത്തള്ളാന്‍ ബാങ്കുകളെ നിര്‍ബന്ധിക്കാനാവില്ലെന്ന് വ്യക്തമാക്കിയിട്ടുള്ളത്. മൊറട്ടോറിയം എന്നത് വായ്പാതിരിച്ചടവ് മാറ്റിവെക്കല്‍ മാത്രമാണ്. അല്ലാതെ à´† സമയത്തുള്ള വായ്പാതിരിച്ചടവ് എഴുതിത്തള്ളുന്നതല്ല. വായ്പയും പലിശയും തിരിച്ചുപിടിക്കുന്നത് അതതു ബാങ്കിന്റെ അധികാരപരിധിയില്‍ വരുന്നതാണെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു.സുപ്രീംകോടതിയുടെ പരിഗണനയ്ക്ക് എത്തുംമുന്‍പ് ആര്‍.ബി.ഐ.യുടെ സത്യവാങ്മൂലത്തിലെ വിവരങ്ങള്‍ മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചതില്‍ കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തി. വിഷയം വിവാദമാക്കിമാറ്റുന്നതിനുള്ള ശ്രമമാണിതെന്ന് പരാതിക്കാരന്റെ അഭിഭാഷകന്‍ കുറ്റപ്പെടുത്തി. രാജ്യത്തെ പൗരന്‍മാരെല്ലാം പ്രതിസന്ധിയില്‍ നില്‍ക്കുമ്ബോള്‍ ആര്‍.ബി.ഐ. ബാങ്കുകളുടെ ലാഭത്തെക്കുറിച്ചാണ് സംസാരിക്കുന്നതെന്നും അദ്ദേഹം വാദിച്ചു.വിഷയത്തില്‍ ആര്‍.ബി.ഐ.യുടെയും സര്‍ക്കാരിന്റെയും സംയുക്തമറുപടിക്കായി സമയം അനുവദിക്കണമെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു. റിസര്‍വ് ബാങ്കിന്റെ സത്യവാങ്മൂലത്തിന് മറുപടിനല്‍കാന്‍ സമയം വേണമെന്ന് പരാതിക്കാരനും ആവശ്യപ്പെട്ടു. തുടര്‍ന്ന് കേസ് à´ˆ മാസം 12 ലേക്ക് മാറ്റി.

Related News