Loading ...

Home sports

ലിവര്‍പൂളിനെ തോല്‍പിച്ച്‌ മാഞ്ചസ്റ്റര്‍ സിറ്റി

സിറ്റി ചെമ്പടക്കെതിരെ വിജയം നേടി മാഞ്ചസ്റ്റര്‍ സിറ്റി. എതിരില്ലാത്ത നാല് ഗോളുകള്‍ക്കാണ് സിറ്റി ചെമ്ബടയെ നാണം കെടുത്തിയത്. ഡി ബ്രുയിനെ, സ്റ്റെര്‍ലിംഗ്, ഫോഡന്‍ എന്നിവരാണ് സിറ്റിക്കായി ഗോള്‍ നേടിയത്. നാലാം ഗോള്‍‌ ചേംബര്‍ലെയ്ന്‍ വക ഓണ്‍ ഗോളും. ചാമ്ബ്യന്‍മാരെ നിലംതൊടാന്‍ അനുവദിക്കാതെ സിറ്റി ആദ്യ പകുതിയില്‍ ആധിപത്യം പുലര്‍ത്തി. 25 ആം മിനിറ്റ് മുതല്‍ ആദ്യ പകുതി അവസാനിക്കുന്നതുവരെ 20 മിനിറ്റിനുള്ളില്‍ മൂന്ന് ഗോളുകള്‍ ലിവര്‍പൂള്‍ പോസ്റ്റില്‍ നിക്ഷേപിച്ച്‌ സിറ്റി മത്സരം സ്വന്തമാക്കി. രണ്ടാം പകുതിയിലും സിറ്റിയുടെ കാലിലായിരുന്നു കളി. 66 മിനിറ്റില്‍ സെല്‍ഫ് ഗോള്‍ കൂടി നേടിയതോടെ ലിവര്‍പൂള്‍ പരാജയപെട്ടു. 30 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോള്‍ കിരീടം ലിവര്‍പൂള്‍ സ്വന്തമാക്കിയത്. ഏഴ് മത്സരം ശേഷിക്കേയായിരുന്നു ചാമ്ബ്യന്‍ പട്ടം ലഭിച്ചത്. ചെല്‍സിക്കെതിരായ മത്സരത്തില്‍ 2-1ന് മാഞ്ചസ്റ്റര്‍ സിറ്റി പരാജയപ്പെട്ടതോടെയായിരുന്നു ചെമ്ബടയുടെ കിരീട ധാരണം. ഈ ദുഖം മറക്കാനും സിറ്റിക്ക് ജയത്തോടെ സാധിച്ചു.

Related News