Loading ...

Home Europe

കാര്‍ഷിക നിയമം; ലണ്ടനിലും പ്രതിഷേധം ശക്തമാകുന്നു, നിരവധി പേര്‍ അറസ്റ്റില്‍

ലണ്ടന്‍: കേന്ദ്ര സര്‍ക്കാരിന്‍റെ കാര്‍ഷിക നിയമത്തിനെതിരെ ലണ്ടനില്‍ പ്രതിഷേധം ശക്തമാകുന്നു. കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ആയിരക്കണക്കിനാളുകളാണ് ലണ്ടനില്‍ പ്രതിഷേധിച്ചത്. ലണ്ടനിലെ ഇന്ത്യന്‍ എംബസിക്കുമുന്നിലും പ്രതിഷേധം അരങ്ങേറിയിരുന്നു. കര്‍ഷകരെ അനുകൂലിച്ചായിരുന്നു പ്രകടനം. കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചെന്ന് ചൂണ്ടിക്കാണിച്ച്‌ 13 പേരെ അറസ്റ്റു ചെയ്തെന്നാണ് റിപ്പോര്‍ട്ട്. തങ്ങള്‍ പഞ്ചാബിലെ കര്‍ഷകര്‍ക്കൊപ്പം നില്‍ക്കുന്നു എന്ന മുദ്രാവാക്യവും പ്ലക്കാര്‍ഡുകളും ഉയര്‍ത്തിയായിരുന്നു ബ്രിട്ടനിലെ സിഖുകാര്‍ ഉള്‍പ്പെടെയുള്ളവരുടെ പ്രതിഷേധം. കര്‍ശനമായ കോവിഡ് നിയന്ത്രണങ്ങള്‍ നിലവിലുണ്ടെന്നും അതിനാല്‍ 30ല്‍ അധികം പേര്‍ ഒത്തുകൂടിയാല്‍ അറസ്റ്റും പിഴയും ഉണ്ടാകുമെന്ന് പോലീസ് പ്രതിഷേധക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. പ്രതിഷേധത്തില്‍ നിന്ന് പിന്മാറണമെന്നും പോലീസ് ആവരോട് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നായിരുന്നു അറസ്റ്റ്. അതേസമയം കാര്‍ഷിക നിയമത്തിനെതിരെ ഇന്ത്യയില്‍ കര്‍ഷകരുടെ സമരം തുടരുകയാണ്.

Related News