Loading ...

Home Europe

ബ്രിട്ടനും യൂറോപ്യന്‍ യൂണിയനും വ്യാപാര കരാറിൽ ചര്‍ച്ച തുടരും

ബ്രസല്‍സ്: ബ്രെക്സിറ്റിനുശേഷമുള്ള വ്യാപാരക്കരാര്‍ സംബന്ധിച്ച ചര്‍ച്ചകള്‍ തുടരാന്‍ ബ്രിട്ടനും യൂറോപ്യന്‍ യൂണിയനും തീരുമാനിച്ചു. ചര്‍ച്ച തുടരുകയെന്നതാണ് ഉത്തരവാദിത്വപരമായ നടപടിയെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സനും യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്‍റ് ഉര്‍സുല വോന്‍ ഡെര്‍ ലെയ്നും ഫോണില്‍ ചര്‍ച്ച നടത്തിയശേഷം ഇറക്കിയ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.

ബ്രിട്ടന്‍ ഡിസംബര്‍ 31ന് കരാറില്ലാതെ യൂറോപ്യന്‍ യൂണിയന്‍ വിടുന്നത് ഒഴിവാക്കാനുള്ള അന്തിമശ്രമം ആയിരിക്കുമിത്. ഈ വൈകിയ വേളയിലെങ്കിലും ഒരു ധാരണ സാധ്യമാണോ എന്നാലോചിക്കാന്‍ ബ്രസല്‍സിലുള്ള പ്രതിനിധികളോടു നിര്‍ദേശിക്കുമെന്ന് ഉര്‍സുലയും ജോണ്‍സനും അറിയിച്ചു.

ബ്രെക്സിറ്റ്‌അനന്തര കരാറിനുള്ള ചര്‍ച്ചകള്‍ മാര്‍ച്ചില്‍ ആരംഭിച്ചതാണ്. ഇനിയും ചര്‍ച്ച തുടരണമോ വേണ്ടയോ എന്ന കാര്യത്തില്‍ ഇന്നലെ അന്തിമ തീരുമാനം എടുക്കുമെന്നാണ് ഉര്‍സുലയും ജോണ്‍സനും നേരത്തേ അറിയിച്ചിരുന്നത്.

കരാറില്ലാതെ പിരിയുന്നത് ഇരു കൂട്ടര്‍ക്കും ദോഷം ചെയ്യും. യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍നിന്ന് ബ്രിട്ടനും ബ്രട്ടനില്‍നിന്ന് യൂണിയന്‍ അംഗങ്ങള്‍ക്കും ഒരുവിധ പരിഗണനയും ലഭിക്കില്ല. പരസ്പരം ചുങ്കം ചുമത്തുന്നതടക്കമുള്ള നടപടികളിലേക്ക് ഇരു കൂട്ടരും കടക്കാം. പലവിധ വസ്തുക്കളുടെ വിലവര്‍ധനയ്ക്ക് ഇതു കാരണമാകാം.

ബിസിനസ് മത്സര ചട്ടങ്ങള്‍, ബ്രിട്ടീഷ് സമുദ്രമേഖലയിലെ മത്സ്യബന്ധനം എന്നീ കാര്യങ്ങളിലാണ് ഇരു കൂട്ടര്‍ക്കും അഭിപ്രായസമന്വയത്തില്‍ എത്താന്‍ കഴിയാത്തത്.

Related News