Loading ...

Home Europe

14 രാജ്യങ്ങളില്‍ നിന്നുള്ള വിനോദസഞ്ചാരികള്‍ക്ക് പ്രവേശനം അനുവദിച്ച്‌ യൂറോപ്യന്‍ യൂണിയന്‍


ബ്രസല്‍സ്: അമേരിക്കയുള്‍പ്പടെ 14 രാജ്യങ്ങളില്‍ നിന്നുള്ള വിനോദസഞ്ചാരികള്‍ക്ക് പ്രവേശനം അനുവദിച്ച്‌ യൂറോപ്യന്‍ യൂണിയന്‍. ഒരു വര്‍ഷത്തിന് ശേഷമാണ് യൂറോപ്യന്‍ യൂണിയന്‍ വിനോദസഞ്ചാരികള്‍ക്കുള്ള വിസ നല്‍കുന്നത് പുനഃരാരംഭിക്കുന്നത്. യു.എസ്, അല്‍ബേനിയ, ആസ്ട്രേലിയ, ഇസ്രായേല്‍, ജപ്പാന്‍, ലെബനന്‍, ന്യൂസിലാന്‍ഡ്, റിപബ്ലിക് ഓഫ് നോര്‍ത്ത് മാസിഡോണിയ, റുവാണ്ട, സിംഗപ്പൂര്‍, സെര്‍ബിയ, ദക്ഷിണകൊറിയ, തായ്ലാന്‍ഡ്, ചൈന തുടങ്ങിയ രാജ്യങ്ങളിലെ സഞ്ചാരികള്‍ക്കാണ് വിസ അനുവദിക്കുക.

വിവിധ രാജ്യങ്ങളിലെ കോവിഡ് സാഹചര്യം പരിഗണിച്ചാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തിരിക്കുന്നതെന്ന് ഇ.യു അറിയിച്ചു. നിയന്ത്രണങ്ങള്‍ നീക്കിയെങ്കിലും യൂറോപ്പിലെത്തുന്ന സഞ്ചാരികള്‍ കോവിഡ് പ്രോട്ടോകോള്‍ കര്‍ശനമായി പാലിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ഇതിനൊപ്പം 72 മണിക്കൂര്‍ മുമ്ബുള്ള ആര്‍.ടി.പി.സി.ആര്‍ പരിശോധന ഫലവും വേണം. അംഗരാജ്യങ്ങള്‍ക്ക് വേണമെങ്കില്‍ ഇവര്‍ക്ക് 14 ദിവസത്തെ ക്വാറന്‍റീന്‍ നിര്‍ദേശിക്കാമെന്നും ഇ.യു വ്യക്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം ജൂണില്‍ നടന്ന യൂറോപ്യന്‍ യൂണിയന്‍ യോഗത്തില്‍ ഘട്ടം ഘട്ടമായി ഇളവുകള്‍ അനുവദിക്കാമെന്ന് തീരുമാനമെടുത്തിരുന്നു. ഇതിെന്‍റ ഭാഗമായാണ് ഇപ്പോള്‍ ഇളവുകള്‍ അനുവദിച്ചിരിക്കുന്നത്. പൂര്‍ണമായും യൂറോപ്യന്‍ യൂണിയന്‍ നിര്‍ദേശം അംഗരാജ്യങ്ങള്‍ അംഗീകരിക്കുകയല്ല വേണ്ടതെന്ന് സംഘടന വ്യക്തമാക്കി. അതാത് രാജ്യങ്ങളിലെ സാഹചര്യങ്ങള്‍ക്കനുസരിച്ച്‌ തീരുമാനമെടുക്കണമെന്ന് ഇ.യു നിര്‍ദേശിച്ചു.

Related News