Loading ...

Home Business

ജിഎസ്ടിയുടെ കുടിശിക തവണകളായി അടയ്ക്കാം


ചരക്കുസേവനനികുതി നിയമം അനുസരിച്ച്‌ ഗവണ്‍മെന്‍റിലേക്കു നികുതി അടയ്ക്കാനുണ്ടെങ്കെില്‍ അത് ഉത്തരവു ലഭിച്ച്‌ മൂന്നു മാസത്തിനകം അടയ്ക്കണം. നികുതി അടയ്ക്കേണ്ടിവരുന്ന വ്യക്തി മൂന്നു മാസത്തിനകം അടച്ചില്ലെങ്കില്‍ നികുതി ഉദ്യോഗസ്ഥന് ചരക്കുസേവനനികുതിയിലെ 79-ാം വകുപ്പനുസരിച്ച്‌ റിക്കവറി നടപടികള്‍ സ്വീകരിക്കുന്നതിന് അധികാരം നല്കുന്നുണ്ട്.

റിട്ടേണ്‍ ഫയല്‍ ചെയ്യുന്പോള്‍ നല്കേണ്ടി വരുന്ന സെല്‍ഫ് അ‌സസ്‌മെന്‍റ് ടാക്സിന് വരുത്തുന്ന കുടിശികയ്ക്ക് ഇന്‍സ്റ്റാള്‍മെന്‍റ് സൗകര്യം ലഭിക്കില്ല. കുടിശിക തവണവ്യവസ്ഥയില്‍ ലഭിക്കുന്നതിനു നികുതി അടയ്ക്കേണ്ടിവരുന്ന വ്യക്തി കമ്മീഷണര്‍ക്ക് അപേക്ഷ നല്കണം. മാസത്തവണകളായി അടയ്ക്കുന്നതിനോ പേമെന്‍റ് ഡിഫര്‍ ചെയ്തോ കമ്മീഷണര്‍ക്ക് ഉത്തരവിടാം.

പരമാവധി 24 മാസത്തവണകള്‍ മാത്രമാണ് അനുവദിക്കുന്നത്. അടയ്ക്കേണ്ടി വരുന്ന തീയതി മുതല്‍ നിയമപ്രകാരമുള്ള പലിശയും അടയ്ക്കേണ്ടതുണ്ട്. എന്നാല്‍ ഇന്‍സ്റ്റാള്‍മെന്‍റില്‍ ഒരു തവണ വീഴ്ച വരുത്തിയാല്‍ പിന്നീട് ഇന്‍സ്റ്റാള്‍മെന്‍റ്് അനുവദിക്കുന്നതല്ല. അടയ്ക്കുവാനുള്ള മുഴുവന്‍ തുകയും ഒറ്റത്തവണയായിത്തന്നെ പലിശകൂട്ടി ഒരുമിച്ച്‌ അടയ്ക്കേണ്ടതായി വരും. അല്ലെങ്കില്‍ റിക്കവറി നടപടികള്‍ സ്വീകരിക്കപ്പെടേണ്ടി വരും, കുടിശിക തുക 25,000 രൂപയില്‍ താഴെ ആണെങ്കില്‍ ഇന്‍സ്റ്റാള്‍മെന്‍റ് സൗകര്യം ലഭിക്കില്ല.

അപേക്ഷ നല്‍കേണ്ടത് ജിഎസ്ടി ഡിആര്‍സി-020 ല്‍

തവണ സൗകര്യം ലഭിക്കുന്നതിന് നികുതി അടയ്ക്കേണ്ട വ്യക്തി കമ്മീഷണര്‍ക്ക് ജിഎസ്ടി ഡിആര്‍സി- 020 എന്ന ഫോമിലാണ് ഓണ്‍ലൈന്‍ അപേക്ഷ നല്കേണ്ടത്. അപേക്ഷ ലഭിച്ചാലുടന്‍ കമ്മീഷണര്‍ ജുറീസ്ഡിക‌്ഷണല്‍ ഓഫീസറുടെ പക്കല്‍നിന്നും നികുതിദായകനെപ്പറ്റിയുള്ള റിപ്പോര്‍ട്ട് തേടും. റിപ്പോര്‍ട്ട് ലഭിച്ചുകഴിഞ്ഞാലുടന്‍ കമ്മീഷണര്‍ ഒന്നുകില്‍ തവണകളായി നല്കിക്കൊണ്ടോ അല്ലെങ്കില്‍ തവണകള്‍ നിരസിച്ചുകൊണ്ടോ ഉള്ള ഉത്തരവു നല്കും.
ഉത്തരവു നല്കുന്നതിനുമുന്പ് നികുതിദായകന് വിശദീകരണത്തിന് അവസരം സാധാരണഗതിയില്‍ ലഭിക്കാറില്ല. പ്രസ്തുത ഉത്തരവിന് അപ്പീല്‍ പോകുവാനും സാധിക്കില്ല.

കമ്മീഷണര്‍ക്ക് നല്കുന്ന അപേക്ഷയില്‍ അടവ് ഡിഫര്‍ ചെയ്തു തരേണ്ട സമയമോ അല്ലെങ്കില്‍ വേണ്ടിവരുന്ന തവണകളും അതോടൊപ്പം തവണകളായി അടയ്ക്കേണ്ടി വരുന്നതിന്‍റെ കാരണങ്ങളും അതിനുള്ള രേഖാമൂലമുള്ള തെളിവുകളും സമര്‍പ്പിക്കേണ്ടതുണ്ട്. ജുറീസ്ഡിക‌്ഷണല്‍ ഓഫീസര്‍ നികുതിദായകന്‍റെ സാന്പത്തികനിലയെപ്പറ്റിയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

പരമാവധി 24 തവണകള്‍

നികുതി അടയ്ക്കേണ്ട വ്യക്തിക്ക് പരമാവധി ലഭിക്കുന്നത് 24 തവണകള്‍ ആണ്. അപേക്ഷയില്‍ പ്രസ്തുത അപേക്ഷകന്‍ എത്രതവണയാണ് ആവശ്യമെന്ന് അല്ലെങ്കില്‍ ഏതു തീയതിവരെയാണ് അടവ് നീട്ടിത്തരേണ്ടത് എന്ന് വ്യക്തമായി സൂചിപ്പിച്ചിരിക്കണം. അപേക്ഷകന്‍റെ സാന്പത്തികസ്ഥിതിയെ അടിസ്ഥാനപ്പെടുത്തി ആയിരിക്കും തവണകള്‍ തീരുമാനിക്കപ്പെടുന്നത്. അപേക്ഷയില്‍ ചോദിക്കുന്ന മുഴുവന്‍ തവണകളും അനുവദിക്കണമെന്നില്ല. ജൂറിസ്ഡിക‌്ഷണല്‍ ഓഫീസറുടെ റിപ്പോര്‍ട്ടിനെയും അപേക്ഷകന്‍റെ സാന്പത്തികസ്ഥിതിയുമൊക്കെ അടിസ്ഥാനമാക്കിയായിരിക്കും കമ്മീഷണര്‍ തീരുമാനമെടുക്കുന്നത്.

തവണകള്‍ ലഭിക്കുന്നതിനുള്ള യോഗ്യത

തവണകള്‍ക്ക് അപേക്ഷിച്ചിരിക്കുന്ന വ്യക്തി മുന്പൊരിക്കലും നികുതി അടയ്ക്കേണ്ടുന്നതിന് വീഴ്ച വരുത്തിയിട്ടുണ്ടാവരുത്. ജിഎസ്ടി നിയമത്തിന്‍റെ കീഴില്‍ നികുതി തുകയ്ക്കുള്ള റിക്കവറി നടപടികള്‍ ഒരിക്കലെങ്കിലും നേരിട്ടിട്ടുള്ള വ്യക്തികള്‍ക്കും/സ്ഥാപനത്തിനും തവണകളായി അടയ്ക്കുന്നതിനുള്ള സൗകര്യം പിന്നീട് ലഭിക്കുന്നതല്ല. ജിഎസ്ടി നിയമം അനുസരിച്ച്‌ നികുതി അടയ്ക്കുന്നതിനുള്ള ഓര്‍ഡര്‍ ലഭിച്ചുകഴിഞ്ഞാല്‍ മൂന്നു മാസത്തിനകം അടയ്ക്കണം. അങ്ങനെ അടച്ചില്ലെങ്കില്‍ 79-ാം വകുപ്പനുസരിച്ച്‌ നികുതി ഉദ്യോഗസ്ഥന് റിക്കവറി നടപടികള്‍ സ്വീകരിക്കാന്‍ അധികാരം ഉണ്ട്. ഒരിക്കല്‍ റിക്കവറി നടപടികള്‍ സ്വീകരിച്ചുകഴിഞ്ഞാല്‍ തവണകള്‍ ലഭിക്കുന്നതിനുള്ള അവസരം പൂര്‍ണമായും നഷ്ടപ്പെടും. അതുപോലെതന്നെ റിട്ടേണുകള്‍ ഫയല്‍ ചെയ്യുന്ന സമയത്ത് തനിയെ അ‌സസ്‌ ചെയ്യുന്ന നികുതിതുകയ്ക്കും തവണകളുടെ സൗകര്യം ലഭിക്കില്ല. മൂന്നാമതായി 25,000 രൂപയില്‍ താഴെയുള്ള തുകകള്‍ക്കും തവണകളുടെ സൗകര്യം ലഭിക്കില്ല.

കമ്മീഷണറുടെ ഉത്തരവ് ജിഎസ്ടി ഡിആര്‍സി -021 ല്‍

തവണകള്‍ അനുവദിക്കണമെന്നുള്ള നികുതിദായകന്‍റെ അപേക്ഷയും അതിനെപ്പറ്റിയുള്ള ജുറീസ്ഡിക‌്ഷണല്‍ ഓഫീസറുടെ റിപ്പോര്‍ട്ടും പരിഗണിച്ചശേഷം കമ്മീഷണര്‍ ഡിആര്‍സി - 21 ല്‍ തവണകള്‍ അനുവദിച്ചുകൊണ്ടുള്ളതോ അല്ലെങ്കില്‍ തിരസ്കരിച്ചുകൊണ്ടുള്ളതോ ആയ ഉത്തരവ് പുറപ്പെടുവിക്കും. ചിലപ്പോള്‍ ചോദിച്ചിരിക്കുന്ന തവണകളുടെ എണ്ണം കുറച്ചെന്നും വരാം.

എന്തായാലും കമ്മീഷണറുടെ ഉത്തരവ് ഫൈനലായിരിക്കും. മേല്‍ ഉത്തരവ് ചോദ്യം ചെയ്യുവാന്‍ വ്യവസ്ഥയില്ല. ഉത്തരവില്‍ കാര്യകാരണങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ടാവും. പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യം ഒരു കാരണവശാലും തവണ അടക്കുന്നതില്‍ മുടക്കം ഉണ്ടാവരുത് എന്നതാണ്. ഒരു തവണ എങ്കിലും മുടങ്ങിയാല്‍ തവണ വ്യവസ്ഥകള്‍ ലംഘിക്കപ്പെടുകയും ഉത്തരവ് അസാധു ആവുകയും മുഴുവന്‍ തുകയും പലിശ സഹിതം ഒരുമിച്ച്‌ അടയ്ക്കേണ്ടുന്ന ബാധ്യത വരുകയും ചെയ്യും.

Related News