Loading ...

Home youth

കേരള സെക്രട്ടേറിയറ്റ് റവന്യൂവകുപ്പില്‍ കൂട്ട സ്ഥലംമാറ്റം; മരംമുറി വിവരങ്ങള്‍ കൈമാറിയ ഉദ്യോഗസ്ഥയെയും മാറ്റി

തിരുവനന്തപുരം : സെക്രട്ടേറിയറ്റിലെ റവന്യൂ വകുപ്പില്‍ കൂട്ടസ്ഥലംമാറ്റം. മുട്ടില്‍ മരംമുറി സംബന്ധിച്ച ഫയലുകള്‍ വിവരാവകാശ പ്രകാരം നല്‍കിയ അണ്ടര്‍ സെക്രട്ടറി അടക്കം അഞ്ചുപേരെയാണ് മാറ്റിയത്. റവന്യൂ സെക്രട്ടറിയുടെ ശുപാര്‍ശ അം​ഗീകരിച്ച്‌ മുഖ്യമന്ത്രിയാണ് സ്ഥലംമാറ്റത്തിന് ഉത്തരവിട്ടത്.

കോണ്‍ഗ്രസ് അനുകൂല സംഘടനയായ സെക്രട്ടറിയേറ്റ് അസോസിയേഷന്‍ പ്രസിഡന്‍റ് ജെ ബെന്‍സിയെ കാര്‍ഷിക കടാശ്വാസ കമ്മീഷനിലേക്ക് മാറ്റി. മരംമുറി ഫയലുകള്‍ വിവരാവകാശം വഴി നല്‍കിയ അണ്ടര്‍ സെക്രട്ടറി ശാലിനിയെ മറ്റൊരു വകുപ്പിലേക്ക് മാറ്റി. മൂന്നു വര്‍ഷം വകുപ്പില്‍ പൂര്‍ത്തിയാക്കിയവരെയാണ് സഥലം മാറ്റിയതെന്ന് സര്‍ക്കാര്‍ അറിയിച്ചു.
അതേസമയം അനധികൃത മരം മുറിയില്‍ ക‍ര്‍ഷകര്‍ക്കെതിരെയും കേസെടുക്കാം എന്ന ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ വനംവകുപ്പ് നടപടി തുടങ്ങി. ഏതൊക്കെ പട്ടയഭൂമിയില്‍ നിന്നാണ് മരം മുറിച്ചതെന്നും ഭൂമിയുടെ ഉടമസ്ഥനാരെന്നും വനംവകുപ്പ് അന്വേഷണം ആരംഭിച്ചു. 2020 ഒക്ടോബര്‍ 24ലെ വിവാദ ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ മരം മുറിച്ച എല്ലാവര്‍ക്കും എതിരെ കേസെടുക്കാനാണ് വനംവകുപ്പിന്‍റെ ഉത്തരവ്.

ഇതിന്‍റെ അടിസ്ഥാനത്തില്‍ നടപടികള്‍ സ്വീകരിക്കണമെന്ന് കാണിച്ച്‌ മൂന്നാര്‍ ഡിഎഫ്‌ഒ നേര്യമംഗലം, അടിമാലി, ദേവികുളം റെയ്ഞ്ചര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. സര്‍ക്കാര്‍ ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ ഈട്ടി, തേക്ക് തുടങ്ങിയ മരങ്ങള്‍ മുറിച്ച്‌ കടത്തിയതില്‍ കേസെടുക്കാനാണ് നിര്‍ദ്ദേശം.

Related News