Loading ...

Home Europe

ഫ്രാന്‍സില്‍ കോവിഡ് നാലാം തരംഗം

പാരിസ്: കോവിഡ് വ്യാപനത്തില്‍ നിന്ന് ഫ്രാന്‍സ് കര കയറുന്നതിനിടെ വീണ്ടും ഭീതി ഉയര്‍ത്തി നാലാം തരംഗം. കോവിഡ് വ്യാപനം രൂക്ഷമായതോടെ ഭരണ -പ്രതിപക്ഷങ്ങള്‍ക്കിടയില്‍ കടുത്ത വിവാദം സൃഷ്ടിച്ച വാക്സിന്‍ പാസ്പോര്‍ട്ട് സംവിധാനം സര്‍ക്കാര്‍ നടപ്പിലാക്കി .

50പേരില്‍ കൂടുതല്‍ പങ്കെടുക്കുന്ന പരിപാടികള്‍ക്ക് നടപ്പാക്കിയ ‘ആരോഗ്യ പാസ്’ ഇനി റസ്റ്റൊറന്‍റുകള്‍, കഫേകള്‍, മാളുകള്‍ എന്നിവിടങ്ങളിലും നിര്‍ബന്ധമാകും. ട്രെയിന്‍, വിമാനം എന്നിവ വഴി ദീര്‍ഘദൂര യാത്രയും ഇതില്‍ ഉള്‍പ്പെടും .കോവിഡ് പ്രതിരോധ വാക്സിന്‍ സ്വീകരിച്ചവര്‍ക്കു മാത്രം പ്രവേശനം നല്‍കുന്നതാണ് വാക്സിന്‍ പാസ്പോര്‍ട്ട് എന്ന പേരില്‍ അറിയപ്പെടുന്ന ‘ആരോഗ്യപാസ്’. അടുത്തിടെ രോഗമുക്തി നേടിയെന്ന രേഖയെങ്കിലും വേണ്ടിവരും.

അതെ സമയം വാക്സിന്‍ സ്വീകരിക്കാത്തവരിലാണ്  പുതുതായി രോഗബാധ വ്യാപിച്ചതെന്ന് അധികൃതര്‍ പറയുന്നു. ബുധനാഴ്ച മാത്രം 24 മണിക്കൂറിനിടെ ഫ്രാന്‍സില്‍ 21,000 പേരിലാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ മേയ് മാസത്തിനു ശേഷം ഏറ്റവും ഉയര്‍ന്ന കണക്കാണിത്.

 കോവിഡ് നാലാം തരംഗത്തിന് മധ്യേയാണ് ഫ്രാന്‍സെന്ന്  പ്രധാനമന്ത്രി ഴാങ് കാസ്റ്റെക്സ് വ്യക്തമാക്കി . ഡെല്‍റ്റ വകഭേദമാണ് രാജ്യത്ത് കുടുതല്‍ വ്യാപിക്കുന്നത് . സര്‍ക്കാര്‍ ‘ആരോഗ്യ പാസ് ‘നിര്‍ബന്ധമാക്കിയതോടെ ലൂവ്റെ മ്യൂസിയം, ഈഫല്‍ ടവര്‍ എന്നിവിടങ്ങളിലെത്തുന്നവര്‍ രണ്ട് ഡോസ് വാക്സിനെടുത്തിരിക്കണം. അതെ സമയം രാജ്യത്തെ ചില സിനിമ തിയറ്ററുകളും നിയമം കര്‍ശനമാക്കിയിട്ടുണ്ട്. രാജ്യത്ത് ജനസംഖ്യയുടെ 46 ശതമാനം പേരും രണ്ടു ഡോസ് വാക്സിന്‍ സ്വീകരിച്ചവരാണ്.

നിയമപ്രകാരം ആദ്യ ആഴ്ച രണ്ടു ഡോസ് വാക്സിന്‍ പൂര്‍ത്തിയാക്കിയ സര്‍ട്ടിഫിക്കറ്റ് കാണിക്കാത്തവരെ താക്കീത് ചെയ്തുവിടും. തുടര്‍ന്ന് വാക്സിന്‍ സ്വീകരിക്കാത്തവര്‍ക്ക് 1,500 യൂറോ പിഴ ചുമത്തും. 12-17 വയസ്സിനിടയിലുള്ള കുട്ടികള്‍ക്ക് നിര്‍ബന്ധമാക്കിയിട്ടില്ല.

അതെ സമയം വാക്സിന്‍ നിര്‍ബന്ധമാക്കുന്നതില്‍ പ്രതിഷേധിച്ച്‌ രാജ്യത്ത് കടുത്ത പ്രതിഷേധവും തുടരുകയാണ്. പ്രസിഡന്‍റ് മാക്രോണ്‍ ഏകാധിപത്യം നടപ്പാക്കുകയാണെന്ന രൂക്ഷ വിമര്‍ശനവുമായി  ഇവര്‍ കഴിഞ്ഞ ദിവസം തെരുവിലിറങ്ങി. പൊതു സ്ഥലങ്ങളില്‍ ആരോഗ്യ പാസ് നിര്‍ബന്ധമാക്കുന്നതിനെതിരെ ഭരണകക്ഷിക്കിടയിലും പ്രതിഷേധം ഉയരുന്നുണ്ട് .അതെ സമയം വ്യക്തി സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റമാണെന്നാണ്  ഇടതുപക്ഷ പാര്‍ട്ടികള്‍ ചൂണ്ടിക്കാട്ടുന്നത് .

Related News