Loading ...

Home Europe

മെര്‍ക്കലിന്‍റെ മണ്ഡലത്തില്‍ പിന്‍ഗാമിയായി കസൗട്സ്കി

ബെര്‍ലിന്‍: മുപ്പത്തിരണ്ട് വര്‍ഷമായി ക്രിസ്റ്റ്യന്‍ ഡെമോക്രാറ്റിക് യൂണിയന്‍ (സിഡിയു) നേതാവും ജര്‍മന്‍ ചാന്‍സലറുമായ ആംഗല മെര്‍ക്കലിന്‍റെ സ്വന്തം തട്ടകമായിരുന്ന ഗ്രീഫ്സ്വാള്‍ഡ് റ്യൂഗന്‍ മണ്ഡലം സോഷ്യല്‍ ഡെമോക്രാറ്റുകള്‍ പിടിച്ചെടുത്തു. എസ്പിഡിയുടെ ഇരുപത്തേഴുകാരിയായ സ്ഥാനാര്‍ഥി അന്ന കസൗട്സ്കിയാണ് സിഡിയു സ്ഥാനാര്‍ഥി ജോര്‍ജ് ഗുന്തറിനെ തോല്‍പ്പിച്ചത്. നേരത്തെ മെര്‍ക്കല്‍ ഇവിടെനിന്ന് എട്ട് തവണ നേരിട്ട് പാര്‍ലമെന്‍റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

ഇതിനിടെ, ജര്‍മന്‍ പൊതു തെരഞ്ഞെടുപ്പില്‍ തീവ്ര വലതു സംഘടനയായ ആള്‍ട്ടര്‍നേറ്റിവ് ഫോര്‍ ജര്‍മനിക്ക് ലഭിച്ചത് 10.3 ശതമാനം വോട്ടുകള്‍ മാത്രം. 2017ലെ തെരഞ്ഞെടുപ്പില്‍ ഇവര്‍ക്ക് 12.6 ശതമാനം വോട്ട് ലഭിച്ചിരുന്നു. മെര്‍ക്കലിന്‍റെ കുടിയേറ്റ അനുകൂല നയങ്ങളാണ്, കുടിയേറ്റ വിരുദ്ധ സമീപനം വച്ചുപുലര്‍ത്തുന്ന വലതുപക്ഷക്കാര്‍ വോട്ടാക്കി മാറ്റിയതെന്നായിരുന്നു വിമര്‍ശനം.

അതേസമയം, സര്‍ക്കാര്‍ രൂപീകരണത്തില്‍ ഗ്രീന്‍ പാര്‍ട്ടിയുടെ നിലപാട് നിര്‍ണായകമാകും. 14.8 % വോട്ടാണ് പാര്‍ട്ടിക്കു ലഭിച്ചത്. ഫ്രീ ഡെമോക്രാറ്റിക് പാര്‍ട്ടി (എഫ്ഡിപി) 11.5 %, ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മനി(എഎഫ്ഡി) 10.3 %, ദി ലിങ്കെ 4.9 % എന്നിങ്ങനെയാണ് മറ്റു ചെറുകക്ഷികളുടെ വോട്ടുനില.

730 അംഗ പാര്‍ലമെന്‍റില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ 355 പേരുടെ പിന്തുണയാണ് വേണ്ടത്. ഗ്രീന്‍ പാര്‍ട്ടിയെയും ദി ലിങ്കെയെയും ഉള്‍പ്പെടുത്തിയുള്ള ഒരു പൂര്‍ണ ഇടതുപക്ഷ സര്‍ക്കാരിനുള്ള വ്യക്തമായ ഭൂരിപക്ഷം ഇല്ലാത്ത സ്ഥിതിക്ക് ഗ്രീന്‍ പാര്‍ട്ടിയെയും എഫ്ഡിപിയെയും ഉള്‍പ്പെടുത്തി മുന്നണി രൂപീകരിക്കാനാകു എസ്പിഡിയുടെ ചാന്‍സലര്‍ സ്ഥാനാര്‍ഥിയായ ഒലാഫ് ഷോള്‍സിന്‍റെ ശ്രമം.

Related News