Loading ...

Home Europe

ജര്‍മനിയില്‍ കുട്ടി ജനിക്കുന്നത് മുതല്‍ മാതാപിതാക്കള്‍ക്ക് കൂടുതല്‍ ആനുകൂല്യം

 à´¬àµ†â€‹à´°àµâ€â€‹à´²à´¿â€‹à´¨àµâ€: ജര്‍മനിയില്‍ കുട്ടി ജനിക്കുന്നത് മുതല്‍തന്നെ മാതാപിതാക്കള്‍ക്ക് ശമ്പളത്തോടുകൂടിയ അവധി സര്‍ക്കാര്‍ പ്രഖ്യാപിച്ചു.ഒലാഫ് ഷോള്‍സ് നേതൃത്വം കൊടുക്കുന്ന ട്രാഫിക് ലൈറ്റ് മുന്നണി സര്‍ക്കാരിലെ പുതിയ കുടുംബ മന്ത്രി ആനി സ്പീഗല്‍ ആണ് പുതിയ ആനുകൂല്യങ്ങള്‍ അറിയിച്ചത്.പിതാവിന്  കുട്ടി ജനിച്ച്‌ ആദ്യത്തെ രണ്ടാഴ്ച മുഴുവന്‍ ശമ്പളത്തോടെ കുടുംബത്തോടൊപ്പം കഴിയാവുന്ന പുതിയ അവസരമാണെന്ന് മന്ത്രി വെളിപ്പെടുത്തിയത്. ദമ്പതികള്‍ ശിശുസംരക്ഷണം ഒരു തുല്യ ചുമതലയായി കാണുന്നുവെങ്കില്‍, മാത്രമാണ് ഇത് ലഭ്യമാവുക. അതേ സമയം, മാതാപിതാക്കളുടെ അവധി വേര്‍പെടുത്തുന്ന ദമ്പതികള്‍ക്ക് കൂടുതല്‍ മാസത്തെ രക്ഷാകര്‍തൃ അലവന്‍സ് പ്രാപ്തമാക്കുമെന്നും പറഞ്ഞു.

നിലവില്‍, മാതാപിതാക്കള്‍ക്ക് മൊത്തം 14 മാസത്തെ രക്ഷാകര്‍തൃ അലവന്‍സിന് അര്‍ഹതയുണ്ട്. ബന്ധുക്കളെ പരിപാലിക്കുന്ന ജീവനക്കാര്‍ക്ക് പോലും രക്ഷാകര്‍തൃ അലവന്‍സിന് സമാനമായ ആനുകൂല്യം നല്‍കണമെന്നും അതിനാല്‍ രക്ഷാകര്‍തൃ അലവന്‍സിന് സമാനമായ ഒരു സേവനം സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നതായും മന്ത്രി പറഞ്ഞു.

 

Related News