Loading ...

Home cinema

നോളന്‍ ചിത്രത്തില്‍ ഡിംപിള്‍

അമേരിക്കൻ സിനിമയുടെ ആധുനികമുഖമായ വിഖ്യാത സംവിധായകൻ ക്രിസ്റ്റഫർ നോളന്റെ ഏറ്റവും പുതിയ ചിത്രത്തിൽ ബോളിവുഡിന്റെ മുൻകാല റാണി ഡിംപിൾ കപാഡിയ അഭിനയിക്കുന്നു. ടെനെറ്റ്‌ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. സിനിമയുടെ അണിയറ പ്രവർത്തകരാണ് ഇക്കാര്യം പുറത്തുവിട്ടത്. ഹോളിവുഡ് ചിത്രത്തിൽ മുമ്പും ഡിംപിൾ അഭിനയിച്ചിട്ടുണ്ട്. 2002ൽ ഇറങ്ങിയ ലീല എന്ന അമേരിക്കൻ ചിത്രത്തിൽ പ്രധാന വേഷം അവതരിപ്പിച്ചത് ഡിംപിൾ ആയിരുന്നു. ഓസ്കർ നാമനിർദേശം ലഭിച്ച ഡ്രൺക്രിക് എന്ന നോളൻ ചിത്രത്തിന്റെ രണ്ടാംഭാ​ഗമായിരിക്കും ടെനെറ്റ്‌ എന്നാണ് റിപ്പോർട്ട്.  വമ്പൻ സെറ്റുകളൊരുക്കി നിർമിക്കുന്ന ചിത്രം ഏഴു രാഷ്ട്രങ്ങളിലായിട്ടായിരിക്കും ചിത്രീകരിക്കുക. ആക്ഷന് ഏറെ പ്രധാന്യമുണ്ടാകുമെന്നാണ് റിപ്പോർട്ട്. അടുത്തവർഷം ജൂലൈ 17ന് റിലീസ് ചെയ്യും. വാർണർ ബ്രദേഴ്സ് ആണ് വിതരണം. നോളൻ ചിത്രത്തിൽ ഡിംപിളിന് അവസരം ലഭിച്ചതിൽ അഭിനന്ദനവുമായി ബോളിവു‍ഡ് താരങ്ങൾ ഒന്നടങ്കം സാമൂഹ്യമാധ്യമങ്ങളിലൂടെ രം​ഗത്തെത്തി. 61കാരിയായ താരം ഇതുവരെ à´ˆ വാർത്തയോട് പ്രതികരിച്ചിട്ടില്ല. ഇന്ത്യൻ ചലച്ചിത്രലോകത്തിനു ലഭിക്കുന്ന‍ വലിയ അം​ഗീകാരമാണിതെന്നായിരുന്നു ബോളിവുഡ് താരം അനിൽ കപൂറിന്റെ പ്രതികരണം. à´‹à´·à´¿ കപൂറിനൊപ്പം ജനപ്രിയ ബോളിവുഡ് ചിത്രം ബോബി(1973)യിലൂടെ അരങ്ങേറ്റം കുറിച്ച ഡിംപിൾ, ചിത്രം റിലീസ് ചെയ്തതോടെ ബോളിവുഡിന്റെ താരറാണിയായി മാറുകയായിരുന്നു. പതിനാറാം വയസ്സിലായിരുന്നു ഡിംപിളിന്റെ ചലച്ചിത്രപ്രവേശം. ബോളിവുഡിൽ വമ്പൻ ഹിറ്റുകൾ ഒരുക്കിയ താരം സൂപ്പർതാരം രാജേഷ് ഖന്നയെ വിവാഹം കഴിച്ചതോടെ സിനിമയ്ക്ക് അവധികൊടുത്തു. എന്നാൽ, എൺപതുകളോടെ ഇരുവരും പിരിഞ്ഞു. പിന്നീട് ഡിംപിൾ സിനിമയിലേക്ക് തിരിഞ്ഞു. തെന്നിന്ത്യ ചിത്രങ്ങളിലും താരം ശ്രദ്ധിക്കപ്പെട്ടു. രുദാലിയിലൂടെ ഡിംപിൾ മികച്ച നടിക്കുള്ള ദേശീയപുരസ്കാരം നേടി. ​ഗർദിഷ്, ക്രാന്തിവീർ, ദിൽ ചാഹ്താ ഹെ, ബീയിങ് സൈറസ്, ഫൈൻഡിങ് ഫാനി തുടങ്ങിയ ചിത്രങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വെൽക്കം ബാക്ക് (2015) ആയിരുന്നു ഡിംപിളിന്റെ അവസാനമിറങ്ങിയ ചിത്രം.


Related News