Loading ...

Home sports

ആഷസ് ടെസ്റ്റ്; ഇംഗ്ലണ്ടിനെ എറിഞ്ഞൊതുക്കി കംഗാരുപ്പട

ലീഡ്‌സ്: മൂന്നാം ആഷസ് ടെസ്റ്റ് ക്രിക്കറ്റില്‍ ബാറ്റ്‌സ്മാന്മാരെ എറിഞ്ഞൊതുക്കി ബൗളര്‍മാര്‍. ആദ്യ ഇന്നിംഗ്‌സില്‍ 179 റണ്‍സിനു പുറത്തായ ഓസ്‌ട്രേലിയ, തുടര്‍ന്ന് ക്രീസിലെത്തിയ ഇംഗ്ലണ്ടിനെ 67 റണ്‍സിന് ചുരുട്ടിക്കൂട്ടി. അഞ്ചു വിക്കറ്റ് വീഴ്ത്തിയ ജോഷ് ഹെയ്‌സല്‍വുഡിന്റെ പേസ് ബൗളിംഗിന് മുന്നില്‍ ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്‍മാര്‍ നിലംപൊത്തുകയായിരുന്നു. ഇതോടെ ഒന്നാമിന്നിംഗ്‌സില്‍ ഓസ്‌ട്രേലിയക്ക് 112 റണ്‍സ് ലീഡ് ലഭിച്ചു. 12 റണ്‍സെടുത്ത ജോ ഡെന്‍ലി മാത്രമാണ് ഇംഗ്ലീഷ് നിരയില്‍ രണ്ടക്കം കണ്ടത്. 12.5 ഓവറില്‍ ഹെയ്‌സല്‍വുഡ് 30 റണ്‍സ് വഴങ്ങി അഞ്ചു വിക്കറ്റ് വീഴ്ത്തി. പാറ്റ് കമ്മിന്‍സ് മൂന്നും പാറ്റിന്‍സണ്‍ രണ്ടും വിക്കറ്റെടുത്തു. ജോഫ്ര ആര്‍ച്ചറുടെ 45 റണ്‍സിന് ആറ് വിക്കറ്റ് പ്രകടനമാണ് ഓസ്‌ട്രേലിയയുടെ ഒന്നാം ഇന്നിംഗ്‌സ് 179ല്‍ ഒതുക്കിയത്. അര്‍ധ സെഞ്ചുറി നേടിയ മാര്‍നസ് ലെബുഷെയ്ന്‍ (74 റണ്‍സ്) ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ (61 റണ്‍സ്) എന്നിവര്‍ ചെറുത്തുനിന്നു. രണ്ടാം ഇന്നിംഗ്‌സിനു ക്രീസിലെത്തിയ ഓസ്‌ട്രേലിയ 57 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സ് എടുത്തിട്ടുണ്ട്.

Related News