Loading ...

Home sports

ഡി കോക്ക്‌ വിറപ്പിച്ചു; ഇന്ത്യ- ദക്ഷിണാഫ്രിക്ക ടി20 പരമ്ബര സമനിലയില്‍

പരമ്ബര പിടിക്കാനിറങ്ങിയ ഇന്ത്യയെ ക്വിന്റണ്‍ ഡി കോക്ക്‌ വിറപ്പിച്ചു വീഴ്‌ത്തി. മൂന്നാം ട്വന്റി-20യില്‍ ഒമ്ബത്‌ വിക്കറ്റിന്റെ മിന്നുന്ന ജയം കുറിച്ചു ദക്ഷിണാഫ്രിക്ക. ഇതോടെ പരമ്ബര 1-1ന്‌ അവസാനിച്ചു. ആദ്യ കളി മഴകാരണം ഉപേക്ഷിച്ചിരുന്നു. രണ്ടാം മത്സരത്തില്‍ ഇന്ത്യ ജയിച്ചു. സ്‌കോര്‍: ഇന്ത്യ 9-134; ദക്ഷിണാഫ്രിക്ക 1-140 (16.5).
ബംഗളൂരുവില്‍ ഇന്ത്യന്‍ ബാറ്റിങ്‌ നിര ആകെ അടിച്ചുകൂട്ടിയത്‌ 9-134. ചെറിയ ലക്ഷ്യത്തെ ഡി കോക്ക്‌ പെട്ടെന്ന്‌ വരുതിയിലാക്കി. 16.5 ഓവറില്‍ കളി തീര്‍ന്നു. ഡി കോക്ക്‌ 52 പന്തില്‍ 79 റണ്ണുമായി പുറത്താകാതെനിന്നു.
ഇന്ത്യന്‍ ബാറ്റിങ്‌ നിരയില്‍ ശിഖര്‍ ധവാന്‍ മാത്രം തിളങ്ങി. 25 പന്തില്‍ 36 റണ്ണാണ്‌ ഈ ഇടംകൈയന്‍ നേടിയത്‌. രോഹിത്‌ ശര്‍മയും (8 പന്തില്‍ 9) ക്യാപ്‌റ്റന്‍ വിരാട്‌ കോഹ്‌ലിയും (15 പന്തില്‍ 9) പെട്ടെന്ന്‌ മടങ്ങി. ഋഷഭ്‌ പന്ത്‌ (20 പന്തില്‍ 19) ഒരിക്കല്‍ക്കൂടി വിക്കറ്റ്‌ വലിച്ചെറിഞ്ഞു. ഭേദപ്പെട്ട തുടക്കം കിട്ടിയ പന്ത്‌ ഫോര്‍ടുയ്‌നെ സിക്‌സര്‍ പായിക്കാനുള്ള ശ്രമത്തിനിടെയാണ്‌ പുറത്തായത്‌. ഒരു സിക്‌സറും ബൗണ്ടറിയുമായിരുന്നു ഈ വിക്കറ്റ്‌ കീപ്പറുടെ ഇന്നിങ്‌സില്‍. 17 പന്തില്‍ 19 റണ്ണെടുത്ത രവീന്ദ്ര ജഡേജയാണ്‌ അവസാന ഓവറുകളില്‍ സ്‌കോര്‍ ഭേദപ്പെട്ട നിലയില്‍ എത്തിച്ചത്‌. കഗീസോ റബാദ മൂന്ന്‌ വിക്കറ്റ്‌ വീഴ്‌ത്തി. മറുപടിക്കെത്തിയ ദക്ഷിണാഫ്രിക്ക ആദ്യമൊന്ന്‌ പരുങ്ങി. പിന്നെ തുടങ്ങി. റീസ ഹെന്‍ഡ്രിക്‌സ്‌ (26 പന്തില്‍ 28), ടെംബ ബവുമ (23 പന്തില്‍ 27) ഡി കോക്കിന്‌ പിന്തുണ നല്‍കി. അഞ്ച്‌ സിക്‌സറും ആറ്‌ ബൗണ്ടറികളും ഡി കോക്കിന്റെ ഇന്നിങ്‌സില്‍ ഉള്‍പ്പെട്ടു.

Related News