Loading ...

Home Business

ആഗോളതലത്തില്‍ ഒന്നാം സ്ഥാനം ലക്ഷ്യമിട്ട് വാവായ്;10 മാസത്തിനിടെ വിറ്റത് 20 കോടി ഫോണുകള്‍

ഈ വര്‍ഷം ആഗോളതലത്തില്‍ 20 കോടി സ്മാര്‍ട് ഫോണുകള്‍ കയറ്റി അയച്ചതായി വാവായ് പ്രഖ്യാപിച്ചു. കഴിഞ്ഞ വര്‍ഷത്തെ അതേ സംഖ്യയേക്കാള്‍ 64 ദിവസം മുന്‍പാണ് കമ്ബനിക്ക് ഈ നേട്ടം കൈവരിക്കാന്‍ കഴിഞ്ഞിരിക്കുന്നത്. ചൈനീസ് കമ്ബനിയെ അമേരിക്ക നിരോധിച്ചിട്ടും വാവെയ് ഈ റെക്കോര്‍ഡ് നേടിയത് ശ്രദ്ധേയമാണ്. ചൈന-യുഎസ് വ്യാപാര യുദ്ധം കാരണം വാവെയ്ക്ക് ഗൂഗിള്‍ സേവനങ്ങള്‍ ഉപയോഗിച്ച്‌ പുതിയ ഫോണുകള്‍ വില്‍ക്കാന്‍ കഴിയില്ല. പക്ഷേ ഇത് കമ്ബനിയെ ഇതുവരെ ബാധിച്ചിട്ടില്ലെന്ന് തോന്നുന്നു. 2019 അവസാനത്തോടെ 27 കോടി ഫോണുകള്‍ കയറ്റുമതി ചെയ്യാനാണ് വാവെയ് ലക്ഷ്യമിടുന്നത്. ഈ വര്‍ഷം 27 കോടി യൂണിറ്റ് ഫോണുകള്‍ കമ്ബനി ഉത്പാദിപ്പിക്കുമെന്ന് വാവെയ് സ്ഥാപകന്‍ റെന്‍ ഷെങ്‌ഫെയ് അടുത്തിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇത് 2019 ലെ പ്രാരംഭ ലക്ഷ്യത്തേക്കാള്‍ രണ്ടു കോടിയുടെ കൂടുതലാണെന്ന് മൈഡ്രൈവേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. 2021 ഓടെ ലോകത്തിലെ ഏറ്റവും വലിയ സ്മാര്‍ട് ഫോണ്‍ ബ്രാന്‍ഡായി സാംസങ്ങിനെ മറികടക്കുമെന്നാണ് വാവെയ് പ്രതീക്ഷിക്കുന്നത്. വാവേയുടെ ഏറ്റവും വലിയ വിപണി ചൈനയാണ്. ഇവിടെ ആകര്‍ഷകമായ കിഴിവുകളുമായി കമ്ബനി പുതുതായി പുറത്തിറക്കിയ മേറ്റ് 30 സീരീസ് വില്‍ക്കുന്നുണ്ട്. കയറ്റുമതിയെ സംബന്ധിച്ചിടത്തോളം യു‌എസ് നിരോധനം കമ്ബനിയെ സാരമായി ബാധിച്ചിട്ടില്ലെങ്കിലും ഇത് ഉടന്‍ തന്നെ മാറിയേക്കാം. ഗൂഗിള്‍ ആപ്ലിക്കേഷനുകളും സേവനങ്ങളും ഇല്ലാതെ, ചൈനീസ് ഇതര വിപണികളില്‍ വാവേയുടെ ജനപ്രീതി കുറയുമെന്നാണ് കരുതുന്നത്. കമ്ബനിയുടെ വളര്‍ച്ചയ്ക്ക് ഇന്ത്യന്‍ വിപണിയുടെ പ്രാധാന്യവും വാവെയ് ആവര്‍ത്തിച്ചു. ഇന്ത്യ വാവെയുടെ സുപ്രധാനവും തന്ത്രപരവുമായ വിപണിയാണ്, ഞങ്ങളുടെ എല്ലാ ഉല്‍പന്ന വിഭാഗങ്ങളിലുമുള്ള ഉപഭോക്താക്കളില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് വാവെയ് ഇന്ത്യയുടെ ഉപഭോക്തൃ ബിസിനസ് ഗ്രൂപ്പിലെ കണ്‍ട്രി മാനേജര്‍ ടൊര്‍ണാഡോ പാന്‍ പറഞ്ഞു. വൈ 9 പ്രൈം ഒരു ആമസോണ്‍ ബെസ്റ്റ് സെല്ലറാണെന്നും പി 30 പ്രോ ഒരു ജനപ്രിയ സ്മാര്‍ട് ഫോണാണെന്നും വാവെയ് അടുത്തിടെ പറഞ്ഞു. ഗൂഗിള്‍ സേവനങ്ങളില്ലാതെ ഇന്ത്യ പോലുള്ള ഒരു മത്സര വിപണിയില്‍ വാവെയ് എങ്ങനെ മുന്നോട്ട് പോകുമെന്നത് വെല്ലുവിളിയായിരിക്കും. മേറ്റ് 30 സീരീസും മേറ്റ് എക്സ് മടക്കാവുന്ന ഫോണും ഈ വര്‍ഷാവസാനം കമ്ബനി ഇന്ത്യയിലെത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Related News