Loading ...

Home Australia/NZ

സമ്പര്‍ക്ക രോഗികള്‍ കൂടുന്നു, നിയന്ത്രണങ്ങള്‍ വീണ്ടും നീട്ടി ന്യൂസിലന്‍ഡ്

വെല്ലിംഗ്ടണ്‍ : ന്യൂസിലന്‍ഡില്‍ വീണ്ടും കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ഓക്ക്‌ലാന്‍ഡില്‍ ലോക്ക്ഡൗണ്‍ 12 ദിവസത്തേക്ക് കൂടി നീട്ടി. ഇവിടെ സമ്ബര്‍ക്കത്തിലൂടെ രോഗികളുടെ എണ്ണം 29 ആയതോടെയാണ് ലോക്ക്ഡൗണ്‍ നീട്ടുന്നതായി പ്രധാനമന്ത്രി ജസീന്താ ആര്‍ഡേന്‍ അറിയിച്ചിരിക്കുന്നത്. തുടര്‍ച്ചയായ 102 ദിവസം സമ്ബര്‍ക്ക രോഗികളെ റിപ്പോര്‍ട്ട് ചെയ്യാതിരുന്ന രാജ്യത്ത് വീണ്ടും പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ബുധനാഴ്ച മുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ന്യൂസിലന്‍ഡിലെ ഏറ്റവും ജനസംഖ്യകൂടിയ നഗരമായ ഓക്ക്‌ലാന്‍ഡില്‍ പുതുതായി നാല് കേസുകളായിരുന്നു അന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു.ബുധനാഴ്ച മുതല്‍ മൂന്ന് ദിവസത്തേക്കാണ് ഓക്ക്‌ലാന്‍ഡില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിരുന്നത്. à´¤àµ†à´•àµà´•à´¨àµâ€ ഓക്ക്‌ലന്‍ഡിലെ ഒരു കുടുംബത്തിലെ നാല് പേര്‍ക്കായിരുന്നു രോഗം. ഇവരുടെ രോഗ ഉറവിടം വ്യക്തമായിരുന്നില്ല. ഇതേ പറ്റി ആരോഗ്യ വിദഗ്ദ്ധര്‍ അന്വേഷണം തുടരുകയാണ്. എന്നാലിപ്പോള്‍ à´ˆ ക്ലസ്റ്ററില്‍ നിന്നും ആകെ രോഗബാധിതരുടെ എണ്ണം 29 ആയിരിക്കുകയാണ്. 38 പേരെ ക്വാറന്റൈന്‍ ചെയ്തിരിക്കുകയാണ്. ഓക്ക്‌ലാന്‍ഡ് ക്ലസ്റ്ററില്‍ നിന്നും രോഗികളുടെ എണ്ണം ഇനിയും ഉയരാനിടയുണ്ട്. ഓക്ക്‌ലന്‍ഡില്‍ ലെവല്‍ 3 നിയന്ത്രണങ്ങളാണുള്ളത്.നിയന്ത്രണങ്ങളുടെ ഭാഗമായി റെസ്‌റ്റോറന്റുകള്‍, ബാറുകള്‍ തുടങ്ങിയ അടഞ്ഞു കിടക്കും. അവശ്യ സേവനങ്ങള്‍ക്ക് മാത്രമാകും ഇളവുകള്‍. ഓക്ക്‌ലാന്‍ഡില്‍ പത്തില്‍ കൂടുതല്‍ പേര്‍ ഒത്തുകൂടുന്നത് നിരോധിച്ചു. സ്കൂളുകള്‍ അടഞ്ഞു കിടക്കും. ഓക്ക്‌ലന്‍ഡിന് പുറത്ത് ന്യൂസിലന്‍ഡിന്റെ മറ്റ് ഭാഗങ്ങളില്‍ ഇളവുകളോടെ നിയന്ത്രണങ്ങള്‍ തുടരും. ഇവിടെ 100 ലേറെ പേര്‍ ഒത്തുകൂടുന്നത് നിരോധിച്ചിരിക്കുകയാണ്. 22 ദശലക്ഷം ജനങ്ങള്‍ താമസിക്കുന്ന ന്യൂസിലന്‍ഡില്‍ ഇതേവരെ 22 പേരാണ് കൊവിഡ് ബാധിച്ച്‌ മരിച്ചത്. 1602 പേര്‍ക്കാണ് ആകെ രോഗം സ്ഥിരീകരിച്ചത്. മേയ് ഒന്ന് മുതല്‍ ന്യൂസിലന്‍ഡില്‍ പ്രാദേശികമായ സമ്ബര്‍ക്ക രോഗബാധ റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല.

Related News