Loading ...

Home USA

ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തി അമേരിക്ക

വാഷിങ്ടണ്‍: ചൈനീസ് ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി നിരോധിച്ച്‌ അമേരിക്ക . കമ്ബ്യൂട്ടര്‍ ഭാഗങ്ങള്‍, കോട്ടണ്‍, വസ്ത്രങ്ങള്‍, കേശ സംരക്ഷണ ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയവക്കാണ് നിരോധനം. മുസ്ലിം ഭൂരിപക്ഷ പ്രദേശമായ ഷിന്‍ജിയാങ് പ്രവിശ്യയിലെ നിര്‍ബന്ധിത ലേബര്‍ ക്യാമ്ബുകളിലെ തൊഴിലാളികളെക്കൊണ്ടാണ് ഇവ ഉല്‍പ്പാദിപ്പിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് യു.എസിന്റെ  നടപടി.

കോവിഡ് 19 വ്യാപനത്തോടെ യു.എസ് -ചൈന ബന്ധം വഷളായിരുന്നു. ലോകത്തില്‍ കോവിഡ് പടര്‍ന്നുപിടിക്കാന്‍ കാരണം ചൈനയാണെന്ന് യു.എസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു. ഷിന്‍ജിയാങ് പ്രവിശ്യയിലെ മനുഷ്യാവകാശ ലംഘനം, ഹോങ്കോങ്ങിെന്‍റ സ്വയം ഭരണം, തിബറ്റ്, സാങ്കേതികവിദ്യ മോഷണം തുടങ്ങിയ ആരോപണങ്ങളോടെ ബന്ധം കൂടുതല്‍ വഷളായി.ഷിന്‍ജിയാങ് ഉയിഗൂര്‍ പ്രദേശത്ത് ചൈനീസ് സര്‍ക്കാര്‍ കമ്ബനികളും സംഘടനകളും തൊഴിലാളികളെ നിര്‍ബന്ധിച്ച്‌ പണിയെടുപ്പിച്ചാണ് ഈ ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്നതെന്നും ചൈനീസ് സര്‍ക്കാര്‍ ഈ വിഭാഗങ്ങളുടെ മനുഷ്യാവകാശങ്ങള്‍ ലംഘിക്കുന്നുവെന്നും ഉല്‍പ്പന്നങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയ ശേഷം ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റി വ്യക്തമാക്കി.

ചൈനീസ് സര്‍ക്കാര്‍ ഷിന്‍ജിയാങ് മേഖലയിലെ ഉയിഗൂര്‍ മുസ്ലിം വിഭാഗത്തെ പീഡിപ്പിക്കുന്നുവെന്നും മനുഷ്യാവകാശ ലംഘനം നടത്തുന്നുവെന്നും ആരോപിച്ച്‌ 28 ചൈനീസ് സംഘടനകളെയും കമ്ബനികളെയും അമേരിക്ക നേരത്തേ കരിമ്ബട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു.

Related News