Loading ...

Home USA

അമേരിക്കയിൽ ലാന്‍ഡിങ്ങിനിടെ വിമാന അപകടം; നാല് മരണം

ടെക്സാസ്: ടെക്സാസില്‍ അടിയന്തിര ലാന്‍ഡിങ്ങിനിടെ വിമാനം അപകടത്തില്‍പ്പെട്ട് നാല് മരണം. ലൂസിയാനയില്‍ നിന്നുള്ള നാല് പേരാണ് മരിച്ചതെന്നാണ് വിവരം. സിംഗിള്‍ എഞ്ചിന്‍ വിമാനമാണ് തകര്‍ന്നത്.ഹ്യൂസ്റ്റണിന് വടക്കുപടിഞ്ഞാറായി ഏകദേശം 193 കിലോമീറ്റര്‍ അകലെയുള്ള ഹില്‍ടോപ്പ് ലേക്കിന് സമീപത്തായുള്ള വിമാനത്താവളത്തില്‍ ഞായറാഴ്ചയാണ് അപകടമുണ്ടായത്. വിമാനത്തിലുണ്ടായിരുന്ന നാലുപേരും കൊല്ലപ്പെട്ടതായി ടെക്സസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് പബ്ലിക് സേഫ്റ്റി അറിയിച്ചതായി ഈഗിള്‍ പത്രം റിപ്പോര്‍ട്ടി ചെയ്യ്തു.വിമാനം അടിയന്തര ലാന്‍ഡിംഗ് നടത്താന്‍ ശ്രമിക്കുമ്ബോഴാണ് തകരാറുണ്ടായതെന്നും എന്നാല്‍ അപകടസമയത്ത് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷനുമായി റേഡിയോ ബന്ധത്തിലായിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. à´“സ്റ്റിന് പടിഞ്ഞാറ് ഹോഴ്സ്ഷൂ ബേ റിസോര്‍ട്ടില്‍ നിന്ന് പുറപ്പെട്ട വിമാനം ലൂസിയാനയിലെ നാച്ചിറ്റോച്ചസിലേക്കാണ് ലക്ഷ്യമിട്ടതെന്ന് ഫ്ലൈറ്റ് രേഖകളില്‍ നിന്ന് വിവരം ലഭിച്ചു.

ലൂസിയാനയിലെ ലഫായെറ്റിലുള്ള ഒരു കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ളതാണ് വിമാനം. വിമാനത്തിനുണ്ടായ തകരാറിനെക്കുറിച്ച്‌ അന്വേഷിച്ച്‌ വരികയാണെന്ന് ദേശീയ ഗതാഗത സുരക്ഷാ ബോര്‍ഡ് അറിയിച്ചു.

Related News