Loading ...

Home USA

ചരിത്ര ദൗത്യത്തിനായി നാസയും സ്പേസ് എക്സും

വാംഷിംഗ്ടണ്‍ : ഭൂമിയ്ക്ക് പുറത്തെ ജീവനന്റെ സാന്നിദ്ധ്യം കണ്ടെത്തുക എന്നത് മനുഷ്യന് എന്നും ഒരു ആവേശമാണ്. ജീവന്റെ തുടിപ്പിന്റെ നേരിയ കണം എവിടെയെങ്കിലും ഉണ്ടോ എന്നറിയാന്‍ നാം ചന്ദ്രനിലേക്കും ചൊവ്വയിലേക്കും പര്യവേഷണങ്ങളും നടത്തി വരുന്നു. ഇപ്പോഴിതാ ചൊവ്വാ ഗ്രഹത്തെ പറ്റിയുള്ള പുതിയ പരീക്ഷണങ്ങളിലേക്ക് ചുവടുവയ്ക്കുകയാണ് ബഹിരാകാശ ഏജന്‍സിയായ നാസ.ചൊവ്വയില്‍ നിന്നുള്ള പാറക്കല്ലുകളുടെ സാമ്ബിളുകള്‍ ആദ്യമായി ഭൂമിയിലേക്കെത്തിക്കാന്‍ പോവുകയാണ് നാസ. ശാസ്ത്രീയ പഠനത്തിനായി ചൊവ്വയില്‍ നിന്നും പാറക്കല്ലുകളുടെ സാമ്ബിളുകള്‍ എത്തിക്കുന്ന മാര്‍സ് സാമ്ബിള്‍ റിട്ടേണ്‍ പ്രോഗ്രാമിനായി തയാറെടുക്കുന്നുവെന്ന് നാസ തന്നെയാണ് അറിയിച്ചത്. à´¯àµ‚റോപ്യന്‍ സ്പേസ് ഏജന്‍സിയും പദ്ധതിയില്‍ പങ്കാളിയാണ്.2020 ജൂലായില്‍ പദ്ധതിയുടെ ഭാഗമായി പ്രത്യേക മാര്‍സ് റോവര്‍ നാസ ചൊവ്വയിലേക്ക് വിക്ഷേപിച്ചിരുന്നു. 2021 ഫെബ്രുവരിയില്‍ റോവര്‍ ചൊവ്വയില്‍ ലാന്‍ഡ് ചെയ്യും. à´ˆ റോവര്‍ ചൊവ്വയിലെ പാറകളുടെ സാമ്ബിളുകള്‍ ശേഖരിച്ച്‌ ചൊവ്വയുടെ ഉപരിതലത്തില്‍ വയ്ക്കും. സാമ്ബിള്‍ ക്യാച്ചിംഗ് എന്നാണ് à´ˆ പ്രക്രിയ അറിയപ്പെടുന്നത്.നാസയുടെ തന്നെ മറ്റൊരു ബഹിരാകാശ വാഹനം ഇത് ശേഖരിച്ച്‌ ഭ്രമണപദത്തിലെത്തിക്കും. എര്‍ത്ത് റിട്ടേണ്‍ ഓര്‍ബിറ്റര്‍ വഴി à´ˆ പാറക്കല്ലുകള്‍ പിന്നീട് ഭൂമിയിലേക്കെത്തിക്കും. 2030ഓടെയാണ് സുപ്രധാനമായ à´ˆ ദൗത്യം പൂര്‍ത്തിയാവുക.ചൊവ്വയില്‍ ജീവന്റെ കണത്തിന്റെ സാന്നിദ്ധ്യത്തെ പറ്റി നിര്‍ണായക വിവരങ്ങള്‍ à´ˆ പാറക്കല്ലുകളില്‍ നിന്നും അപഗ്രഥിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ശാസ്ത്രജ്ഞര്‍. ചൊവ്വയില്‍ ജീവന്‍ നിലനിന്നിരുന്നോ എന്ന ചോദ്യങ്ങള്‍ക്കും ഭാവിയില്‍ മനുഷ്യനെ ചൊവ്വയിലേക്ക് എത്തിക്കാനുള്ള ദൗത്യങ്ങള്‍ക്കും à´ˆ പദ്ധതി നിര്‍ണായകമാകുമെന്നാണ് വിലയിരുത്തല്‍.

Related News