Loading ...

Home USA

പെലോസി വീണ്ടും അമേരിക്കന്‍ പ്രതിനിധിസഭയുടെ സ്പീക്കര്‍; നീട്ടിനല്‍കിയത് രണ്ടു വര്‍ഷം

വാഷിംഗ്ടണ്‍: അമേരിക്കന്‍ ജനപ്രതിനിധിസഭയുടെ പരമോന്നത സ്ഥാനത്ത് നാന്‍സി പെലോസിയെ വീണ്ടും അവരോധിച്ച്‌ പ്രതിനിധികള്‍. അമേരിക്കന്‍ പ്രസിഡന്റ് മാറുന്ന സാഹചര്യത്തിലാണ് തീരുമാനം. ഡെമോക്രാറ്റ് പ്രതിനിധിയായ നാന്‍സി പെലോസിക്ക് രണ്ടു വര്‍ഷം കൂടി നീട്ടി നല്‍കാനാണ് സഭ തീരുമാനം എടുത്തത്. ട്രംപുമായി തന്റെ അഭിപ്രായവ്യത്യാസം തുറന്നു പറഞ്ഞ് വാര്‍ത്തകളില്‍ ഇടം നേടിയ നേതാവാണ് പെലോസി. ഡെമോക്രാറ്റുകള്‍ക്ക് മേല്‍ക്കൈ വന്നതോടെ പെലോസിയെ തുടരാന്‍ അനുവദിച്ചിരിക്കുകയാണ്. സ്പീക്കര്‍ക്കായുള്ള മുഴുവന്‍ സഭയുടെ വോട്ടെടുപ്പ് ഔദ്യോഗികമായി ജനുവരിയില്‍ നടക്കും. പുതിയ പ്രസിന്‍ഡിന്റെ സാന്നിദ്ധ്യത്തിലാണ് ചടങ്ങ് നടക്കാറ്. 2019ല്‍ തന്നെ സ്പീക്കറെന്ന നിലയില്‍ തുടരുന്നതിന് തനിക്ക് ബുദ്ധിമുട്ടുണ്ടെന്ന് നാന്‍സി പെലോസി സഭയെ അറിയിച്ചിരുന്നു. എന്നാല്‍ ബൈഡന്റെ വിജയത്തോടെ സ്പീക്കര്‍ സ്ഥാനത്ത് തുടരാന്‍ സന്നദ്ധമാണെന്ന രീതിയില്‍ പെലോസി പ്രസ്താവന നടത്തിയിരുന്നു. ബൈഡനോടൊപ്പം പ്രവര്‍ത്തിക്കാന്‍ താന്‍ കാത്തിരിക്കുകയാണെന്നായിരുന്നു പെലോസിയുടെ പ്രസ്താവന.

Related News