Loading ...

Home USA

നാസയുടെ ചാന്ദ്രദൗത്യത്തില്‍ ഇന്ത്യന്‍ വംശജന്‍ രാജാ ചാരിയും

വാഷിംഗ്ടണ്‍:യുഎസ് ബഹിരാകാശ ഗവേഷണകേന്ദ്രമായ നാസയുടെ അടുത്ത ചാന്ദ്രദൗത്യത്തിന്‍റെ കമാന്‍ഡറായി യുഎസ് വ്യോമസേനയില്‍ സേവനമനുഷ്ഠിക്കുന്ന ഇന്ത്യന്‍ വംശജന്‍ രാജാ ചാരിയെ തെരഞ്ഞെടുത്തു. നാസയും യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയും സംയുക്തമായി നടത്തുന്ന ദൗത്യത്തില്‍ ഇന്‍റര്‍നാഷണല്‍ സ്‌പേസ് സ്റ്റേഷന്‍റെ (ഐഎസ്‌എസ്) കമാന്‍ഡറാണ് 43 കാരനായ രാജാ ചാരി. ആര്‍ടെമിസ് എന്ന പേരിലുള്ള സംഘത്തിന് അടുത്ത ചാന്ദ്ര ദൗത്യങ്ങള്‍ക്ക് വഴിയൊരുക്കുന്നതിനാണ് രാജാ ചാരിയുള്‍പ്പെടെ 18 ബഹിരാകാശയാത്രികരുടെ ആദ്യസംഘത്തെ നാസ തെരഞ്ഞെടുത്തത്. 2024ല്‍ ആദ്യത്തെ സ്ത്രീയെയും അടുത്ത പുരുഷനെയും ചാന്ദ്ര ഉപരിതലത്തില്‍ ലാന്‍ഡ് ചെയ്യിപ്പിക്കുമെന്നാണു നാസ പറയുന്നത്.

നാസയുടെ ടോം മാര്‍ഷ്‌ബേണാണ് ദൗത്യത്തിന്‍റെ പൈലറ്റ്. സ്‌പേസ് എക്‌സ് ക്രൂ-3 എന്നറിയപ്പെടുന്ന ദൗത്യത്തിന്‍റെ സ്‌പെഷിലിസ്റ്റ് ആയി യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ മത്യാസ് മൗറെറെയും തെരഞ്ഞെടുത്തു. നാസയും രാജ്യാന്തര പങ്കാളികളും ചേര്‍ന്ന് നാലാമത്തെയാളെ പിന്നീട് തീരുമാനിക്കും.

ചന്ദ്രനില്‍ മനുഷ്യവാസമെത്തിക്കാനായി ശ്രമിക്കുന്ന നാസയുടെ വലിയ സംഘത്തില്‍ ഉള്‍പ്പെടുത്തിയതില്‍ അഭിമാനമുണ്ടെന്ന് രാജാ ചാരി പ്രതികരിച്ചു. 2017 ലാണ് നാസയുടെ ബഹിരാകാശ സംഘത്തിലേക്ക് രാജാ ചാരിയെ തെരഞ്ഞെടുക്കുന്നത്.

ഹൈദരാബാദില്‍നിന്ന് യുഎസിലേക്ക് ചെറുപ്രായത്തില്‍ കുടിയേറിയതാണ് രാജാ ചാരിയുടെ അച്ഛന്‍ എന്‍ജിനിയറായ ശ്രീനിവാസ ചാരി. മില്‍വാക്കിയിലാണു രാജാ ചാരിയുടെ ജനനം. തുടര്‍ന്ന് അയോവയിലെ സെദാര്‍ ഫോള്‍സിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. ജ്യോതിശാസ്ത്ര എന്‍ജിനിയറിങ്ങില്‍ ബിരുദവും എയറോനോട്ടിക്‌സ്, ജ്യോതിശാസ്ത്രം എന്നിവയില്‌ ബിരുദാനന്തര ബിരുദവും നേടിയിട്ടുള്ള അദ്ദേഹം എഫ്-15 ഇ നിര്‍മാണത്തിലും പിന്നീട് എഫ് -35 വികസന പദ്ധതികളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

Related News