Loading ...

Home USA

ഗ്രീന്‍ കാര്‍ഡ് വിലക്ക് പിന്‍വലിച്ചു; ട്രംപ് നയത്തിന് വീണ്ടും തിരുത്തുമായി ബൈഡന്‍

വാഷിങ്ടണ്‍: ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ക്ക് പ്രവേശനം വിലക്കിയ മുന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ ഉത്തരവ് പിന്‍വലിച്ച്‌ ജോ ബൈഡന്‍. അധികാരമേറ്റ ശേഷം നിരവധി തീരുമാനങ്ങളില്‍ ട്രംപിനെ തിരുത്തിയ പുതിയ പ്രസിഡന്‍റിന്‍റെ ഏറ്റവും പുതിയ നയം ഇന്ത്യക്കാരുള്‍പെടെ നിരവധി പേര്‍ക്ക് തുണയാകും. കൊറോണയില്‍ വലഞ്ഞ് വ്യാപക തൊഴില്‍ നഷ്ടം അലട്ടുന്ന രാജ്യത്ത് യു.എസ് പൗരന്മാരെ ബാധിക്കുന്നുവെന്ന് കാണിച്ചായിരുന്നു ഗ്രീന്‍കാര്‍ഡുകാര്‍ക്ക് ട്രംപ് പ്രവേശനം വിലക്കിയത്. എന്നാല്‍, കുടുംബത്തിനൊപ്പം ചേരാന്‍ പലര്‍ക്കും ഇത് തടസ്സമാകുകയാണെന്നും യു.എസ് വ്യവസായങ്ങളെ പ്രതികൂലമായി ബാധിക്കുകയാണെന്നും ബൈഡന്‍ പറഞ്ഞു.
കുടിയേറ്റ നയങ്ങളില്‍ ട്രംപിന്‍റെ നയങ്ങള്‍ തിരുത്തുമെന്ന് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബൈഡന്‍ പ്രഖ്യാപനം നടത്തിയിരുന്നു. മുസ്ലിം രാജ്യങ്ങള്‍ക്ക് ഏര്‍പെടുത്തിയ യു.എസ് യാത്രാ വിലക്ക് ഇതിന്‍റെ ഭാഗമായി നേരത്തെ ബൈഡന്‍ പിന്‍വലിച്ചിട്ടുണ്ട്. വിദേശ അതിഥി തൊഴിലാളികള്‍ക്ക് വിലക്കേര്‍പെടുത്തിയ നടപടി കാലിേഫാര്‍ണിയ ഫെഡറല്‍ ജഡ്ജിയും റദ്ദാക്കി.

2020 അവസാനം വരെ ഗ്രീന്‍ കാര്‍ഡ് വിതരണം നിര്‍ത്തി ആദ്യം പുറപ്പെടുവിച്ച ഉത്തരവ് അടുത്തിടെ മാര്‍ച്ച്‌ അവസാനം വരെയാക്കി ട്രംപ് ദീര്‍ഘിപ്പിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം മാത്രം 1,20,000 വിസകള്‍ ഈ ഉത്തരവു പ്രകാരം നഷ്ടപ്പെട്ടതായാണ് കണക്ക്. യു.എസില്‍ തൊഴിലെടുക്കുന്നവര്‍ക്ക് കുടുംബങ്ങളെ കൊണ്ടുവരലും ഇതോടെ കുരുക്കായി. തൊഴില്‍ വിസയുള്ളവര്‍ക്കും വിലക്കുവീണു. 1.4 കോടി പേരാണ് ഇതുവരെ ഗ്രീന്‍കാര്‍ഡിന് അപേക്ഷ നല്‍കി കാത്തിരിക്കുന്നത്. ഇതിനു പുറമെ നാലര ലക്ഷത്തോളം കുടുംബ വിസക്കാരും കാത്തിരിക്കുന്നുണ്ട്. ഇത്രയും കൂടുതല്‍ പേര്‍ക്ക് ഒന്നിച്ച്‌ വിസ അനുവദിക്കാനാവില്ലെന്നതിനാല്‍ പലരുടെയും കാത്തിരിപ്പ് തുടരാനാണ് സാധ്യത.

Related News