Loading ...

Home Africa

നൈജീരിയയില്‍ സായുധ സംഘം 140 വിദ്യാര്‍ഥികളെ തട്ടിക്കൊണ്ടുപോയി; ഈ വർഷം പത്താം തവണയാണ് സമാനമായി കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നത്

അബുജ: സായുധ സംഘം റസിഡന്‍ഷ്യല്‍ സ്കൂള്‍ വളഞ്ഞ് 140 വിദ്യാര്‍ഥികളെ തട്ടിക്കൊണ്ടുപോയി. തിങ്കളാഴ്ച ഖദുന പട്ടണത്തിലാണ് സംഭവം. വടക്കുപടിഞ്ഞാറന്‍ നൈജീരിയയില്‍ കഴിഞ്ഞ ഡിസംബറിനു ശേഷം 10ാം തവണയാണ് സമാനമായി വിദ്യാര്‍ഥികളെ കൂട്ടമായി തട്ടിക്കൊണ്ടുപോകുന്നത്. വന്‍തുക മോചനദ്രവ്യം ആവശ്യപ്പെടുന്ന സായുധ സംഘമാണ് പിന്നിലെന്നാണ് സംശയം.

തോക്കുമായെത്തി ചുറ്റും വെടിയുതിര്‍ത്ത് ബെഥല്‍ ബാപ്റ്റിസ്റ്റ് ഹൈ സ്കൂള്‍ ഹോസ്റ്റലില്‍ കയറിയ സംഘം കുട്ടികളെ തട്ടിക്കൊണ്ടുപോകുകയായിരുന്നു. ഒരു വനിത അധ്യാപികയുള്‍പെടെ 26 പേരെ രക്ഷപ്പെടുത്തി.

180 ഓളം വിദ്യാര്‍ഥികള്‍ താമസിച്ചുപഠിക്കുന്ന സ്കൂളില്‍ പരീക്ഷയടുത്ത സമയമായിരുന്നു. അര്‍ധരാത്രി 11 മണിയോടെ സ്കൂളിലെത്തിയ സംഘം പുലര്‍ച്ചെ നാലുമണിയോടെയാണ് വിദ്യാര്‍ഥികളുമായി അജ്ഞാത കേന്ദ്രത്തിലേക്ക് മടങ്ങിയത്്. വിവരമറിഞെത്തിയ പൊലീസും സൈന്യവും ചേര്‍ന്ന് രക്ഷാ പ്രവര്‍ത്തനം ഊര്‍ജിതമാക്കിയിട്ടുണ്ട്.

വടക്കു പടിഞ്ഞാറന്‍ നൈജീരിയയില്‍ വിദ്യാര്‍ഥികളെ തട്ടിക്കൊണ്ടുപോകല്‍ തൊഴിലാക്കിയ സായുധ സംഘങ്ങള്‍ സജീവമാണ്. മാസങ്ങള്‍ക്കിടെ 1,000 ഓളം പേരാണ് ഇതുപോലെ തട്ടിപ്പിനിരയായത്. ഇതില്‍ 150ലേറെ പേര്‍ ഇപ്പോഴും ബന്ദികളായി തുടരുകയാണ്. നിരത്തുകളില്‍നിന്നും വീടുകളില്‍നിന്നും തട്ടിക്കൊണ്ടുപോകുന്ന സംഘം അടുത്തിടെ ആശുപത്രിയില്‍നിന്ന് ആറു േപരെ തട്ടിക്കൊണ്ടുപോയ സംഭവവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. നേരത്തെ ബൊക്കോഹറാം ആണ് ബന്ദികളാക്കുന്ന സംഭവത്തിന് രാജ്യത്ത് തുടക്കമിട്ടത്. ഈ തന്ത്രം ഇപ്പോള്‍ മറ്റു സായുധ സംഘങ്ങള്‍ കൂടി ഏറ്റെടുത്തതാണ് വലിയ വെല്ലുവിളിയാകുന്നത്

Related News