Loading ...

Home Africa

നൈജീരിയയില്‍ ഐ.എസ്-ബോക്കോ ഹറാം ഭീകരര്‍ തട്ടിക്കൊണ്ടുപോയ 187 ഗ്രാമീണരെ രക്ഷപെടുത്തി

സാംഫ്രാ: ഭീകരര്‍ തട്ടിക്കൊണ്ടുപോയെന്ന് കരുതുന്ന 187 പേരെ രക്ഷപെടുത്തിയതായി നൈജീരിയന്‍ പോലീസ് വിഭാഗം. നൈജീരിയയിലെ വടക്ക് പടിഞ്ഞാറന്‍ സംസ്ഥാനമായ സാംഫാറയിലെ സിബ്രി വനമേഖലയില്‍ നിന്നാണ് കുട്ടികളടക്കമുള്ളവരെ മോചിപ്പിച്ചത്. 'ഇന്ന് 187 പൗരന്മാരെയാണ് ഭീകരരുടെ കയ്യില്‍ മോചിപ്പിക്കാനായത്. ഭരണകൂടത്തെ സമ്മര്‍ദ്ദത്തിലാക്കിയ തന്ത്രങ്ങളാണ് സുരക്ഷാ ഏജന്‍സികള്‍ തകര്‍ത്തത്. കൊടും വനത്തിലാണ് സാധാരണക്കാരെ പാര്‍പ്പിച്ചിരുന്നത്. നാലുമാസം മുതല്‍ 52 ദിവസം വരെ ഭീകരരുടെ തടവിലായിരുന്നവരെയാണ് മോചിപ്പിക്കാനായത്.'സ സാംഫാറ മേഖലാ പോലീസ് മേധാവി അയൂബ എല്‍ക്കാന പറഞ്ഞു. മോചിപ്പിച്ചവരെയെല്ലാം വിവിധ മേഖലകളിലെ ജില്ലാ ഭരണകൂടങ്ങളെ ഏല്‍പ്പിച്ചു. ഏല്ലാവരേയും ആശുപത്രികളില്‍ പ്രവേശിച്ചതായും പോലീസ് മേധാവി പറഞ്ഞു. ഇപ്പോള്‍ നടത്താനായത് അഭിമാനകരമായ ദൗത്യമാണ്. രാജ്യത്തെ ബോക്കോ ഹറാം ഭീകരരുടെ കൈപ്പിടിയില്‍ നിന്നും എന്തുവിലകൊടുത്തും സാധാരണക്കാരെ രക്ഷിക്കും. ഭീകരരുടെ ബന്ദിനാടകം ഇനി അനുവദിക്കില്ലെന്നും നൈജീരിയന്‍ ആഭ്യന്തര വകുപ്പ് അറിയിച്ചു.

Related News