Loading ...

Home USA

യുഎസ് ആണവപരീക്ഷണങ്ങളുടെ ദുരന്തഫലം പേറുന്ന മാര്‍ഷല്‍ ദ്വീപുകള്‍ ചൈനയോട് അടുക്കുന്നു


വെല്ലിങ്ടന്‍ (ന്യൂസീലന്‍ഡ്) : 70 വര്‍ഷം മുന്‍പ് യുഎസ് നടത്തിയ ആണവപരീക്ഷണങ്ങളുടെ ദുരന്തഫലം പേറുന്ന ശാന്തസമുദ്രത്തിലെ മാര്‍ഷല്‍ ദ്വീപുകള്‍ ചൈനയോട് അടുക്കുന്നു.

ആണവപരീക്ഷണങ്ങള്‍ ദ്വീപസമൂഹത്തിലെ ജീവനും പരിസ്ഥിതിക്കും ഏല്‍പിച്ച ആഘാതത്തോട് യു എസ് ഭരണകൂടം തുടരുന്ന നിസ്സംഗതയാണ് ഏഷ്യന്‍ രാജ്യങ്ങളില്‍നിന്നു നിക്ഷേപവും വികസനപിന്തുണയും തേടാന്‍ ദ്വീപിനെ പ്രേരിപ്പിക്കുന്നത്. ഈ നീക്കം യുഎസിനെ ആകുലരാക്കുന്നു.

ശീതയുദ്ധകാലത്ത് ശാന്തസമുദ്രത്തില്‍ യുഎസ് നടത്തിയ ആണവപരീക്ഷണങ്ങളുടെ മാലിന്യം മാര്‍ഷല്‍ ദ്വീപുകളില്‍ പരിസ്ഥിതിനാശത്തിനും ഉയര്‍ന്ന കാന്‍സര്‍ നിരക്കിനും കാരണമായിരിക്കുകയാണെന്ന് ദ്വീപു ജനത ആരോപിക്കുന്നു. ആണവമാലിന്യം നീക്കണമെന്ന ആവശ്യത്തോട് യുഎസ് മുഖംതിരിച്ചു നില്‍ക്കുകയാണ്.

1986ല്‍ മാര്‍ഷല്‍ ദ്വീപുകളെ സ്വതന്ത്രമാക്കിയപ്പോള്‍ ആണവമാലിന്യം മൂലമുണ്ടായ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി യുഎസ് നല്‍കാമെന്നു സമ്മതിച്ച 15 കോടി ഡോളര്‍ പ്രതിസന്ധി നേരിടാന്‍ അപര്യാപ്തമാണെന്ന് ദ്വീപു ജനത പറയുന്നു. അവരുടെ ആവശ്യത്തോട് യുഎസ് അനുഭാവപൂര്‍വം പ്രതികരിച്ചില്ലെങ്കില്‍ തന്ത്രപ്രധാന മേഖല കൈവിട്ടുപോകുമെന്നു ചൂണ്ടിക്കാട്ടി ഡെമോക്രാറ്റിക്, റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ ഈ മാസം ആദ്യം പ്രസിഡന്റ് ജോ ബൈഡനു കത്തെഴുതിയിരുന്നു.

2019ല്‍ സോളമന്‍ ദ്വീപുകളില്‍ മേധാവിത്വം സ്ഥാപിച്ചതുപോലെ വലിയ നിക്ഷേപവും സാമ്ബത്തികസഹായവും നല്‍കി മാര്‍ഷല്‍ ദ്വീപുകളിലും സാന്നിധ്യമുറപ്പിക്കാനാണു ചൈനയുടെ ശ്രമം. ആണവപ്രതിസന്ധി പരിഹരിക്കാന്‍ ദ്വീപസമൂഹത്തെ സഹായിക്കാനും പരസ്പരബഹുമാനത്തോടെ സഹകരിക്കാനും തയാറാണെന്നു ചൈന പറഞ്ഞിട്ടുമുണ്ട്.


Related News