Loading ...

Home USA

ചുഴലിക്കാറ്റ്; അമേരിക്കയിൽ 100 വര്‍ഷം പഴക്കമുള്ള പള്ളി തകര്‍ന്നു

വാഷിങ്ടണ്‍: യു.എസില്‍ ആഞ്ഞുവീശിക്കൊണ്ടിരിക്കുന്ന ചുഴലിക്കാറ്റില്‍ തകര്‍ന്നവയില്‍ 100 വര്‍ം പഴക്കമുള്ള പള്ളിയും.
മെയ്ഫീല്‍ഡ് ഫസ്റ്റ് യുനൈറ്റഡ് മെത്തഡിസ്റ്റ് ചര്‍ച്ചാണ് പൂര്‍ണമായും നിലംപൊത്തിയത്. മെഴുകുതിരി ഫാക്ടറിയില്‍ ജോലി നോക്കിയിരുന്ന നിരവധി പേര്‍ ചുഴലിക്കാറ്റില്‍ മരിച്ചിരുന്നു. യു.എസില്‍ ചുഴലിക്കാറ്റ് നാശംവിതക്കല്‍ തുടരുകയാണ്. ഇതിനകം നൂറിലധികം ആളുകള്‍ ദുരന്തത്തില്‍ കൊല്ലപ്പെട്ടതായാണ് വിവരം.

ആറ് സംസ്ഥാനങ്ങളിലായി 30ലേറെ തവണ ചുഴലിക്കാറ്റ് വീശിയടിച്ചു. നാല് ചുഴലിക്കാറ്റുകള്‍ വീശിയടിച്ച കെന്‍റക്കി സംസ്ഥാനത്ത് ആണ് കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 70 പേര്‍ മരിച്ചതായി കെന്‍റക്കി ഗവര്‍ണര്‍ ആന്‍ഡി ബിഷ്യര്‍ അറിയിച്ചു. മരണം 100 കടന്നേക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു. മണിക്കൂറില്‍ 365 കിലോമീറ്ററായിരുന്നു ഒരു ചുഴലിയുടെ വേഗം. പടിഞ്ഞാറന്‍ കെന്‍റക്കിയില്‍ ചരക്കു ട്രെയിന്‍ പാളം തെറ്റി.

മെഴുകുതിരി ഫാക്ടറിയും ഇലിനോയിയിലെ ഒരു ആമസോണ്‍ കേന്ദ്രവും അര്‍കെന്‍സയിലെ നഴ്സിങ് ഹോമും ചുഴലിക്കാറ്റില്‍ തകര്‍ന്നു. കെന്‍റക്കിയില്‍ മരിച്ചവരില്‍ ഏറെയും മെഴുകുതിരി ഫാക്ടറിയില്‍ ജോലി ചെയ്യുന്നവരാണ്. ക്രിസ്മസ് പ്രമാണിച്ച്‌ നിരവധിപ്പേര്‍ രാത്രിയില്‍ ജോലി ചെയ്തിരുന്നു. ആമസോണ്‍ കേന്ദ്രത്തില്‍നിന്ന് ആറ് മരണം റിപ്പോര്‍ട്ട് ചെയ്തു. നിരവധിപ്പേരെ കാണാതായെന്നും ഗവര്‍ണര്‍ പറയുന്നു.

ടെനിസി, മിസോറി, മിസിസിപ്പി എന്നിവയാണു ചുഴലിക്കാറ്റുണ്ടായ മറ്റു സംസ്ഥാനങ്ങള്‍. നിരവധി വീടുകളും ബിസിനസ് സ്ഥാപനങ്ങളും തകര്‍ന്നിട്ടുണ്ട്. ചുഴലിക്കാറ്റ് ബാധിച്ച സംസ്ഥാനങ്ങള്‍ക്ക് യു.എസ് പ്രസിഡന്‍റ് ജോ ബൈഡന്‍ സഹായം പ്രഖ്യാപിച്ചു. ചരിത്രത്തിലെ "ഏറ്റവും വലിയ" കൊടുങ്കാറ്റ് പൊട്ടിപ്പുറപ്പെട്ടതായി ബൈഡന്‍ പറഞ്ഞു. ഏറ്റവും കൂടുതല്‍ നാശം വിതച്ച കെന്‍റക്കി സംസ്ഥാനത്തിന് അടിയന്തര ദുരന്ത സഹായവും ബൈഡന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടെ 22 പേര്‍ മരിച്ചതായാണ് നിലവിലെ കണക്ക്.

Related News