Loading ...

Home USA

അമേരിക്കയില്‍ മജ്ജ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് ശേഷം എച്ച്‌ഐവി ഭേദമായതായി റിപ്പോര്‍ട്ട്

അമേരിക്കയില്‍ അസ്ഥിമജ്ജ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് ശേഷം ഒരു സ്ത്രീയില്‍ എച്ച്‌ ഐ വി ഭേദമായതായി റിപ്പോര്‍ട്ട്.മജ്ജ മാറ്റിവയ്ക്കല്‍ നടത്തിയതിന് ശേഷം എച്ച്‌ഐവി ഭേദമായ ആദ്യത്തെ സ്ത്രീയും മൂന്നാമത്തെ വ്യക്തിയുമാണിവര്‍.ലുക്കീമിയ ബാധിതയായ സ്ത്രീ 14 മാസമായി ചികിത്സയില്‍ തുടരുകയായിരുന്നു. അതുകൊണ്ട് തന്നെ ആന്റീ വൈറല്‍ തെറാപ്പിയുടേയോ മറ്റു എച്ച്‌ഐവി ചികിത്സയുടേയോ ആവശ്യമില്ലാതെ തന്നെ സ്ത്രീക്ക് രോഗം ഭേദമായെന്ന് ഇന്റര്‍നാഷണല്‍ എയ്ഡ്‌സ് സൊസൈറ്റിയുടെ പ്രസിഡന്റ് ഷാരോണ്‍ ലെവിന്‍ ഒരു പ്രസ്താവനയില്‍ പറഞ്ഞു.കാലിഫോര്‍ണിയ ലോസ് ഐഞ്ചല്‍സ് യൂണിവേഴ്സിറ്റിയിലെ ഡോ. ഇവോണ്‍ ബ്രൈസണ്‍, ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്സിറ്റിയിലെ ഡോ. ഡെബോറ പെര്‍സൗഡര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കിയ പഠനത്തിന്റെ ഭാഗമായാണ് കണ്ടെത്തല്‍. കൂടുതല്‍ പേരിലേക്ക് ചികിത്സ എത്തിക്കാനാണ് ശ്രമം.

കാന്‍സറിനോ മറ്റ് ഗുരുതരമായ രോഗങ്ങള്‍ക്കോ അസ്ഥി മാറ്റി വെക്കല്‍ ശസ്ത്രക്രിയ നടത്തുന്ന 25 പോരെ ലക്ഷ്യമിട്ടായിരുന്നു പഠനം. കാന്‍സര്‍ ചികിത്സയില്‍ കോശങ്ങളെ നശിപ്പിക്കാന്‍ രോഗികള്‍ ആദ്യം കീമോതെറാപ്പി നടത്തുന്നു. തുടര്‍ന്ന് പ്രത്യേക ജനിതക പരിവര്‍ത്തനമുള്ള വ്യക്തികളില്‍ നിന്ന് ഡോക്ടര്‍മാര്‍ സ്റ്റെം സെല്ലുകള്‍ മാറ്റിസ്ഥാപിക്കുന്നു. ഇത്തരക്കാരില്‍ എച്ച്‌ഐവി യെ പ്രതിരോധിക്കാനുള്ള പ്രതിരോധ സംവിധാനം ഉണ്ടെന്നാണ് ശാസ്ത്രജ്ഞരുടെ അവകാശവാദം. ഈ വ്യക്തികള്‍ എച്ച്‌ഐവിയെ പ്രതിരോധിക്കുന്ന ഒരു പ്രതിരോധ സംവിധാനം വികസിപ്പിക്കുമെന്ന് ശാസ്ത്രജ്ഞര്‍ വിശ്വസിക്കുന്നു.എന്നാല്‍ എച്ച്‌ഐവി ബാധിതരായ ഭൂരിഭാഗം ആളുകളെയും രോഗമുക്തിക്കുള്ള പ്രായോഗിക മാര്‍ഗമല്ല മജ്ജമാറ്റിവെക്കല്‍ ശസ്ത്രക്രിയ എന്ന് എയ്ഡ്‌സ് സൊസൈറ്റിയുടെ പ്രസിഡന്റ് പറയുന്നു. എച്ച്‌ഐവി ചികിത്സ കൃത്യമായി പിന്തുടരുക. ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം ജീന്‍ തെറാപ്പി നടത്തുന്നത് കൂടുതല്‍ ഉപയോഗപ്രദമാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related News