Loading ...

Home Music

ഇസൈജ്ഞാനിക്ക് ആദരം

ഇസൈജ്ഞാനി ഇളയരാജയുടെ 76–--ാം പിറന്നാൾ തമിഴകം ആവേശത്തോടെ കൊണ്ടാടി. ഇസൈ സെലിബ്രേറ്റ് ഇസൈ എന്ന പേരിൽ ചെന്നൈയിൽ അരങ്ങേറിയ സംഗീതനിശ തമിഴക സംഗീത ചരിത്രത്തിലും ഇടംപിടിച്ചു. തെന്നിന്ത്യയുടെ പ്രിയഗായകൻ എസ് പി ബാലസുബ്രഹ്മണ്യവും ഇളയരാജയും തമ്മിൽ രണ്ടുവർഷമായി നിലനിന്ന പിണക്കം അവസാനിച്ച ചടങ്ങ് കൂടിയായി അതുമാറി. പാട്ടിന്റെ പകർപ്പ് അവകാശത്തെചൊല്ലിയുള്ള തർക്കം ഇരുവരും തമ്മിൽ നിയമയുദ്ധത്തിനുവരെ വഴിവച്ചിരുന്നു. ഒടുവിൽ ലോകമെങ്ങുമുള്ള സംഗീതപ്രേമികളെ ആവേശത്തിലാക്കി ഇളയരാജയും എസ് പി ബിയും ഒരേവേദിയിലെത്തി. ഒപ്പം മലയാളത്തിന്റെ ഗാനഗന്ധർവൻ കെ ജെ യേശുദാസ്, ബോംബെ ജയശ്രീ, മനോ, ഉഷഉതുപ്പ് തുടങ്ങിയ മുൻനിര ഗായകരും ചടങ്ങിൽ പങ്കെടുത്തു. രണ്ടുവർഷം മുമ്പ് തന്റെ സംഗീതജീവിതത്തിന്റെ അമ്പതുവർഷം പ്രമാണിച്ച് അമേരിക്കയിൽ സംഗീത പരിപാടി നടത്താൻ എസ് പിബി തയ്യാറെടുക്കുന്നതിനിടെയാണ് റോയൽറ്റി നൽകാതെ തന്റെ പാട്ടുകൾ ആലപിക്കരുതെന്ന് ആവശ്യപ്പെട്ട് ഇളയരാജ വക്കീൽ നോട്ടീസ് അയച്ചത്. തുടർന്ന് ഇളയരാജയുടെ ഗാനങ്ങൾ ആലപിക്കില്ലെന്ന് എസ് പി ബി പ്രഖ്യാപിക്കുകയായിരുന്നു. പാട്ടിന്റെ ബൗദ്ധിക സ്വത്തവകാശത്തെ ചൊല്ലിയുള്ള നിയമതർക്കത്തിനും ഇതുവഴിവച്ചു. തമിഴകത്തെ സിനി  മ്യുസിഷൻസ് അസോസിയേഷൻ എന്ന സംഘടനയുടെ ധനശേഖരണാർഥമായിരുന്നു സംഗീതനിശ. പിണക്കം അവസാനിച്ചതോടെ ഇരുവരും ഒന്നിച്ച് വീണ്ടും ഗാനം ഒരുക്കുമെന്നും പ്രഖ്യാപിച്ചു. വിജയ് ആന്റണിയുടെ തമിഴരശൻ എന്ന സിനിമയ‌്ക്ക് വേണ്ടിയാണ് ഒരുമിക്കുന്നത്. à´ˆ സിനിമയിൽ യേശുദാസും ഗാനം ആലപിക്കുന്നുണ്ട്. യേശുദാസും എസ് പിയും ഒന്നിച്ച് ഇളയരാജയ്ക്കായി മണിരത്നം ചിത്രമായ ദളപതിക്ക് വേണ്ടി ഗാനം ആലപിച്ചിരുന്നു. ജന്മദിനത്തോട് അനുബന്ധിച്ച് തമിഴ്നാട്ടിൽ സംഗീത ചികിത്സാകേന്ദ്രങ്ങൾ ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇളയരാജ.

Related News