Loading ...

Home USA

ഇന്ത്യയ്ക്കും ചൈനയ്ക്കും മുന്നറിയിപ്പ്: ഇറാനില്‍ നിന്ന് ആറ് എണ്ണ വാങ്ങിയാലും ഉപരോധമെന്ന് യു.എസ്

വാഷിങ്ടണ്‍: ഇറാനെതിരെ നിലപാട് കടുപ്പിച്ച്‌ യു.എസ്. ഇറാനില്‍ നിന്ന് എണ്ണ വാങ്ങുന്നത് പുന:സ്ഥാപിക്കാന്‍ ഇന്ത്യയും ചൈനയും നടപടിയാരംഭിച്ചെന്ന റിപ്പോര്‍ട്ടിനു പിന്നാലെ, കടുത്ത ഭീഷണിയുമായി യു.എസ് രംഗത്ത്. ഉപരോധം ചുമത്തിയിട്ടുളള ഇറാനില്‍ നിന്ന് അംഗീകരിക്കാവുന്ന അളവില്‍ കൂടുതല്‍ ക്രൂഡ് ഓയില്‍ വാങ്ങുന്ന രാജ്യങ്ങള്‍ക്ക് ഉപരോധ നടപടികള്‍ നേരിടേണ്ടി വരുമെന്നാണ് യു.എസ് മുന്നറിയിപ്പ്. ഇറാന്റെ മുകളില്‍ അമേരിക്ക പ്രഖ്യാപിച്ച പൂര്‍ണ ഉപരോധത്തെ തുടര്‍ന്ന് ഇറാനില്‍ നിന്നുളള അസംസ്‌കൃത എണ്ണ ഇറക്കുമതി ഇന്ത്യ പൂര്‍ണമായും അവസാനിപ്പിച്ചെന്ന് യു.എസിലെ ഇന്ത്യന്‍ സ്ഥാനപതി വര്‍ധന്‍ ശ്രിംഗ്ശ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍, യു.എസ് സമ്മര്‍ദത്തെ മറികടന്ന് ഇറാനില്‍ നിന്നുളള എണ്ണ ഇറക്കുമതി പുന:സ്ഥാപിക്കാന്‍ ഇന്ത്യയും ചൈനയും ശ്രമിക്കുകയാണെന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഇതോടെയാണ് യു.എസ് നിലപാട് കടുപ്പിച്ചത്. കഴിഞ്ഞവര്‍ഷം നവംബറിലാണ് ഇറാനു മേല്‍ അമേരിക്ക ഉപരോധം ആരംഭിച്ചത്. എന്നാല്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള എട്ട് രാജ്യങ്ങള്‍ക്ക് യു.എസ് ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നു. മെയ് രണ്ടിന് ഈ ഇളവ് അവസാനിച്ചു. ഇതോടെ ഇറാനു മേല്‍ യു.എസിന്റെ പൂര്‍ണ ഉപരോധം ബാധകമായിരിക്കുകയാണ്.

Related News