Loading ...

Home health

ആരോഗ്യപരിപാലന സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതില്‍ കേരളം മുന്നില്‍

ആരോഗ്യപരിപാലന സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതില്‍ കേരളം മുന്നിലെന്ന് റിപ്പോര്‍ട്ട്. കേന്ദ്ര ആരോഗ്യമന്ത്രാലയം പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടിലാണ് 2018-19ല്‍ സംസ്ഥാനം മികച്ച പ്രകടനം കാഴ്ചവച്ചത്. പ്രളയത്തെയും നിപാ ബാധയെയും അതിജീവിച്ചാണ് സംസ്ഥാനത്തിന്‍റെ ഈ നേട്ടം. 2016-17, 2017-18 വര്‍ഷങ്ങളിലെ പ്രകടനം പരിശോധിച്ച്‌ നിതി ആയോഗ് തയ്യാറാക്കിയ സൂചികയുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം പഠനം നടത്തിയത്. ഇൗ പട്ടികയിലാണ് കേരളം ഏറെ മുന്നിലെത്തിയത്. ദാദ്ര നഗര്‍ ഹവേലി, ഹരിയാന, അസം എന്നിവര്‍ക്ക് പിന്നിലായി നാലാം സ്ഥാനത്താണ് കേരളം പട്ടിയില്‍ ഇടം നേടിയത്. പ്രളയത്തെയും നിപാ ബാധയെയും അതിജീവിച്ചാണ് സംസ്ഥാനത്തിന്‍റെ ഈ നേട്ടം എന്നതും ശ്രദ്ധേയം. പശ്ചിമബംഗാള്‍, മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, ബിഹാര്‍, ലക്ഷ്ദ്വീപ് എന്നിവയാണ് ഏറ്റവും പിന്നില്‍. ആരോഗ്യപരിപാലന രംഗത്തെ പ്രകടനത്തിലുണ്ടായ ആകെ പുരോഗതി, ആരോഗ്യക്ഷേമ പ്രവര്‍ത്തനം, ജില്ലാ ആശുപത്രികളുടെ ഗ്രേഡിങ്, ജില്ലാതല മാനസികാരോഗ്യകേന്ദ്രങ്ങളുടെ പ്രവര്‍ത്തനം, ജീവിതശൈലീരോഗങ്ങള്‍ കൈകാര്യംചെയ്യല്‍, പ്രാഥമികാരോഗ്യകേന്ദ്രങ്ങളുടെ പ്രവര്‍ത്തനം എന്നിവയാണ് ആരോഗ്യമന്ത്രാലയം പരിഗണിച്ചത്. ഈ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് ദേശീയ ആരോഗ്യദൗത്യത്തിന്‍റെ ഫണ്ട് വിതരണം ചെയ്യുക. മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ ഫണ്ട് ലഭിക്കും. നിശ്ചിത നിലവാരം പ്രകടിപ്പിക്കാത്ത സംസ്ഥാനങ്ങള്‍ക്ക് ഫണ്ട് കുറയും. മനുഷ്യവിഭവശേഷി വിവരദായക സംവിധാനം ഫലപ്രദമായി നടപ്പാക്കിയതിന് കേരളത്തിന് 100 ശതമാനം ബോണസ് ലഭിക്കും. ഏഴ് മാനദണ്ഡങ്ങളിലും സംസ്ഥാനം ഏറെ മുന്നിലാണ്.

Related News