Loading ...

Home Gulf

തൊഴില്‍ നിയമലംഘനം: കര്‍ശന പരിശോധനയുമായി അധികൃതര്‍

മസ്കത്ത്: തൊഴില്‍ നിയമലംഘകരെ കണ്ടെത്തുന്നതിനുള്ള പരിശോധനകള്‍ മാനവ വിഭവശേഷി മന്ത്രാലയം ഉൗര്‍ജിതമാക്കി. റോയല്‍ ഒമാന്‍ പൊലീസിെന്‍റ സഹകരണത്തോടെയാണ് പരിശോധന നടക്കുന്നത്. നവംബര്‍ ആറിന് റൂവി, ഹമരിയ, മത്ര ഭാഗങ്ങളില്‍ വിപുലമായ രീതിയില്‍ സംയുക്ത പരിശോധന നടത്തിയിരുന്നു. ഇൗ പരിശോധനയില്‍ 109 അനധികൃത വിദേശ തൊഴിലാളികളാണ് പിടിയിലായത്.തൊഴില്‍ വിപണിയുടെ ക്രമീകരണം കാര്യക്ഷമമായി നടപ്പാക്കാന്‍ ലക്ഷ്യമിട്ടുള്ള പരിശോധനകള്‍ തുടരുമെന്ന് മാനവ വിഭവശേഷി മന്ത്രാലയം വക്താവ് പറഞ്ഞു.  à´…ംഗീകൃത തൊഴില്‍ പെര്‍മിറ്റുള്ള തൊഴിലാളികള്‍ മാത്രമാണ് തൊഴില്‍ വിപണിയില്‍ ഉള്ളതെന്ന് ഉറപ്പാക്കുന്നതിനായി വിവിധ തലങ്ങളിലുള്ള നടപടികള്‍ തുടരുകയും ചെയ്യും. തൊഴില്‍നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ തൊഴിലാളികളും തൊഴിലുടമകളും ശ്രദ്ധിക്കണം. 'ഫ്രീ വിസ' സമ്ബ്രദായം അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളും മന്ത്രാലയം സജീവമായി നടത്തുന്നുണ്ട്. കടലാസ് കമ്ബനികള്‍ രജിസ്റ്റര്‍ ചെയ്തശേഷം വിദേശ തൊഴിലാളികളെ കൊണ്ടുവരുകയും അവരെ മറ്റുജോലികള്‍ ചെയ്യാന്‍ അനുവദിക്കുകയുമാണ് ചെയ്യുക. ഇതിന് പ്രതിഫലമായി സ്വദേശികള്‍ നിശ്ചിത തുക കൈപ്പറ്റുകയും ചെയ്യും. ഇതവസാനിപ്പിക്കാനുള്ള നടപടികളുടെ ഭാഗമായി മേയ്, ജൂണ്‍ മാസങ്ങളിലായി ഒന്നിലധികം സ്വദേശികളെ അറസ്റ്റ് ചെയ്തിരുന്നു. 5000ത്തോളം വിദേശികളെ ഒമാനില്‍ ഇവര്‍ തങ്ങളുടെ സ്പോണ്‍സര്‍ഷിപ്പില്‍ തൊഴില്‍ ചെയ്യാന്‍ അനുവദിച്ചതിനാണ് നടപടിയെടുത്തത്. തൊഴില്‍ നിയമത്തിെന്‍റ 18ാം വകുപ്പ് പ്രകാരം തൊഴിലുടമക്ക് തെന്‍റ സ്പോണ്‍സര്‍ഷിപ്പിലുള്ളയാളെ മറ്റൊരാള്‍ക്ക് കീഴില്‍ തൊഴിലെടുക്കാന്‍ സമ്മതിക്കാന്‍ പാടുള്ളതല്ല. തൊഴില്‍ പെര്‍മിറ്റില്‍ ഉള്ള പ്രഫഷനല്ലാതെ മറ്റൊരു വിഭാഗത്തില്‍ തൊഴിലെടുപ്പിക്കുന്നതും നിയമപ്രകാരം അനുവദനീയമല്ല.ഇൗ വര്‍ഷം ആദ്യ പാദത്തില്‍ തൊഴില്‍നിയമ ലംഘനത്തിന് 6940 പേരാണ് പിടിയിലായത്. ഇതില്‍ 2644 പേരും മസ്കത്തിലെ താമസമേഖലകളില്‍നിന്നാണ് പിടിയിലായത്തൊഴില്‍നിയമ ലംഘകരുടെ എണ്ണം ഒാരോ വര്‍ഷവും കുറയുന്നതായാണ് കണക്കുകള്‍ പറയുന്നതും. കഴിഞ്ഞ വര്‍ഷം മൊത്തം 24,396 വിദേശ തൊഴിലാളികളാണ് തൊഴില്‍നിയമ ലംഘനത്തിന് പിടിയിലായത്. 2017ല്‍ ഇത് 26837 ആയിരുന്നു. കഴിഞ്ഞവര്‍ഷം പിടിയിലായതില്‍ 9731 പേരും മസ്കത്ത് മേഖലയില്‍നിന്നാണ് പിടിയിലായത്. വടക്കന്‍ ബാത്തിനയും ദാഖിലിയയും തെക്കന്‍ ബാത്തിനയുമാണ് അടുത്ത സ്ഥാനങ്ങളില്‍. പിടിയിലായതില്‍ 18000ത്തിലധികം പേരും ബംഗ്ലാദേശികളായിരുന്നു. 1863 ഇന്ത്യക്കാര്‍ മാത്രമാണ് പിടിയിലായത്. അനധികൃത താമസക്കാരെ കുറിച്ച്‌ വിവരം ലഭിക്കുന്നവര്‍ പൊലീസില്‍ അറിയിക്കണമെന്നും അവര്‍ക്ക് താമസസൗകര്യവും ജോലിയും നല്‍കരുതെന്നും മാനവ വിഭവശേഷി മന്ത്രാലയം വക്താവ് പറഞ്ഞു.

Related News