Loading ...

Home Gulf

വന്‍ സന്നാഹത്തോടെ ജലീബിലെ പരിശോധനക്ക് തുടക്കം

കുവൈത്ത് സിറ്റി: വന്‍ സന്നാഹത്തോടെ ജലീബ് അല്‍ ശുയൂഖില്‍ മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തില്‍ പരിശോധനക്ക് തുടക്കം. മുനിസിപ്പാലിറ്റി മേധാവി എന്‍ജി. അഹ്മദ് അല്‍ മന്‍ഫൂഹി, ആഭ്യന്തര മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ലെഫ്റ്റനന്‍റ് ജനറല്‍ ഇസ്സാം അല്‍ നഹാം എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തുന്നത്. പബ്ലിക് സെക്യൂരിറ്റി, ക്രിമിനല്‍ സെക്യൂരിറ്റി, ഗതാഗതം, ഒാപറേഷന്‍, ഇഖാമ കാര്യാലയം, വാണിജ്യ മന്ത്രാലയം എന്നിവിടങ്ങളില്‍നിന്നുള്ള ഉദ്യോഗസ്ഥരും പങ്കാളിയാവുന്നുണ്ടെങ്കിലും പ്രധാനമായും നടക്കുന്നത് മുനിസിപ്പല്‍ പരിശോധനയാണ്. കെട്ടിടങ്ങളോട് അനുബന്ധിച്ചുള്ള അനധികൃത നിര്‍മാണങ്ങള്‍ ജെ.സി.ബി ഉപയോഗിച്ച്‌ പൊളിച്ച്‌ നീക്കുന്നുണ്ട്. ചൊവ്വാഴ്ച ഹസ്സാവി ഭാഗത്തായിരുന്നു പരിശോധന. ഇവിടെ നിയമ വിരുദ്ധമായി പ്രവര്‍ത്തിച്ചിരുന്ന നിരവധി കച്ചവട സ്ഥാപനങ്ങള്‍ അടഞ്ഞുകിടക്കുകയാണ്. ജലീബ്‌ അല്‍ ശുയൂഖ്‌ പ്രദേശത്ത്‌ അനധികൃതമായി പ്രവര്‍ത്തിക്കുന്ന കെട്ടിടങ്ങള്‍, കച്ചവട സ്ഥാപനങ്ങള്‍, നിയമലംഘന പ്രവര്‍ത്തനങ്ങള്‍ എന്നിവ തടയുന്നതിനും പ്രദേശം ശുദ്ധീകരിക്കുന്നതിനുമാണ് 'ക്ലീന്‍ ജലീബ്' എന്ന പേരില്‍ കാമ്ബയിന്‍ നടത്തുന്നത്. മൂന്നുമാസംകൊണ്ട് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍നിന്ന് ജലീബിനെ മുക്തമാക്കുമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. നിയമലംഘനങ്ങള്‍ മൂടിവെക്കുകയോ നിയമലംഘകര്‍ക്ക് അഭയം നല്‍കുകയോ ചെയ്യരുതെന്ന് ആഭ്യന്തര മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഇസ്സാം അല്‍ നഹാം പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. പുറത്തിറങ്ങുേമ്ബാള്‍ തിരിച്ചറിയല്‍ രേഖകള്‍ കൈവശം സൂക്ഷിക്കണമെന്ന് അദ്ദേഹം ഉണര്‍ത്തി. വാണിജ്യാവശ്യത്തിന് ഉപയോഗിക്കുന്ന റെസിഡന്‍ഷ്യല്‍ കെട്ടിടങ്ങള്‍ ഒഴിപ്പിക്കുമെന്നും മൂന്നുമാസത്തിനകം അനധികൃതമായ 2700 സ്ഥാപനങ്ങള്‍ വീണ്ടും പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാത്ത വിധം ഒഴിപ്പിക്കുമെന്നും മുനിസിപ്പാലിറ്റി മേധാവി എന്‍ജി. അഹ്മദ് അല്‍ മന്‍ഫൂഹി പറഞ്ഞു.

Related News