Loading ...

Home Gulf

ഒമാനില്‍ ആയിരം വര്‍ഷം മുമ്ബ് കൂറ്റന്‍ സൂനാമി അടിച്ചതായി ഗവേഷകര്‍

മസ്കത്ത്: ആയിരം വര്‍ഷം മുമ്ബുണ്ടായ ഭൂകമ്ബത്തിെന്‍റ ഫലമായി ഒമാനില്‍ കൂറ്റന്‍ സൂനാമി തിരകള്‍ ആഞ്ഞടിച്ചതായി ഗവേഷകര്‍. 15 മീറ്റര്‍ അഥവാ 49 അടി ഉയരമുള്ള തിരമാലകളാണ് ആഞ്ഞടിച്ചത്.
കൂറ്റന്‍ തിരമാലകളില്‍ വലിയ പാറക്കഷണങ്ങള്‍ തീരത്തുനിന്ന് ഏറെ ഉയരമുള്ള കരയിലും പര്‍വതങ്ങളുടെ മുകളിലും നിക്ഷേപിക്കപ്പെട്ടു. ഇതില്‍ ചില ചില പാറക്കല്ലുകള്‍ക്ക് 62.5 ടണ്‍ വരെ ഭാരമുള്ളതായും ബോണ്‍ സര്‍വകലാശാലയിലെ വിദഗ്ധര്‍ നടത്തിയ പഠനത്തില്‍ പറയുന്നു. https://paleoseismicity.org/quaternary-sea-level-change-along-the-coastli... എന്ന വെബ്പേജില്‍ പഠനറിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. സമാന രീതിയിലുള്ള സൂനാമി ഇൗ കാലഘട്ടത്തില്‍ ഉണ്ടായാല്‍ നാശം പ്രതീക്ഷക്കും ഏറെ അപ്പുറത്തായിരിക്കുമെന്ന് ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു.
1945ല്‍ ഒമാനിലുണ്ടായ സൂനാമിയുടെ ആഘാതത്തിെന്‍റ പഠനത്തിലാണ് ഇൗ വസ്തുതകള്‍ തെളിഞ്ഞിരിക്കുന്നത്. 1945ല്‍ ഉണ്ടായത് ചെറിയ സൂനാമിയാണ്. വലിയ സൂനാമികള്‍ക്ക് മുന്‍ കാലങ്ങളില്‍ വലിയ സാധ്യതകളാണ് ഉണ്ടായിരുന്നതെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ സര്‍വകലാശാലയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ജിയോ സയന്‍സസിലെ ഡോ. ഗോസ്റ്റ ഹോഫ്മാന്‍ പറഞ്ഞു.
പാകിസ്താന് അടുത്ത് കടലില്‍ ഭൂകമ്ബ മേഖലയില്‍ പഠനം നടത്തിയപ്പോള്‍ ഇൗ മേഖലയില്‍ വലിയ ഭൂകമ്ബങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് വ്യക്തമായതായി അദ്ദേഹം പറഞ്ഞു. ഇങ്ങനെ ഇവിടെ വെള്ളപ്പൊക്കം ഉണ്ടായിട്ടുണ്ടെങ്കില്‍ കൂറ്റന്‍ സൂനാമിത്തിരകള്‍ ഒമാന്‍ തീരത്ത് എത്തിയിട്ടുണ്ടാകുമെന്ന ധാരണയിലാണ് തങ്ങള്‍ പഠനം നടത്തിയത്. വലിയതോതിലുണ്ടായ വെള്ളപ്പൊക്കത്തിെന്‍റ അവശിഷ്ടങ്ങള്‍ കണ്ടെത്തുകയായിരുന്നു ലക്ഷ്യം. തീരത്ത് നിരവധി കൂറ്റന്‍ കല്ലുകള്‍ തങ്ങള്‍ കണ്ടെത്തി. പഠനത്തില്‍ ഗുരുത്വാകര്‍ഷണത്തിന് എതിരായാണ് ഇൗ കല്ലുകള്‍ മുകളിലേക്ക് വന്നതെന്നും കണ്ടെത്തി. ഇങ്ങനെയാണ് സൂനാമി ഉണ്ടായതായ നിഗമനത്തില്‍ തങ്ങള്‍ എത്തിയത്. ഇപ്പോഴുള്ള കടല്‍നിരപ്പിനേക്കാള്‍ ഏറെ ഉയരത്തില്‍ കടല്‍കക്കകളുടെ അവശിഷ്ടങ്ങളും കണ്ടെത്തി. ചില പുരാതന അധിവാസകേന്ദ്രങ്ങള്‍ വെള്ളപ്പൊക്കത്തില്‍ നശിച്ചതായും മനസ്സിലാക്കാന്‍ സാധിച്ചതായി ഡോ. ഹോഫ്മാന്‍ പറഞ്ഞു. പഠനങ്ങളില്‍ ആയിരം വര്‍ഷം മുമ്ബായിരിക്കാം സൂനാമി ഉണ്ടായതെന്ന അന്തിമ ധാരണയില്‍ എത്താനും സാധിച്ചു.
ഇത്തരം സംഭവങ്ങള്‍ ഇനിയും ആവര്‍ത്തിക്കാനുള്ള സാധ്യത തള്ളിക്കളയാന്‍ കഴിയില്ല. ആയിരം വര്‍ഷമോ അതില്‍ കൂടുതലോ സമയത്തില്‍ ഒരിക്കലാണ് ഇത്തരം ദുരന്തങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയെന്നതാണ് ആശ്വാസം. സൂനാമി മുന്നറിയിപ്പ് കേന്ദ്രം ഉണ്ടെന്നതും അധികൃതര്‍ക്ക് ഇത്തരം പ്രകൃതിദുരന്തങ്ങളെക്കുറിച്ച്‌ കൃത്യമായ ധാരണയുണ്ടെന്നതും നല്ല കാര്യമാണെന്ന് ഡോ. ഹോഫ്മാന്‍ പറഞ്ഞു.

Related News