Loading ...

Home Gulf

ദോഹ വിദേശികളുടെ ഇഷ്ടനഗരം

ദോഹ: വിദേശികള്‍ സ്ഥിരതാമസത്തിന് തെരഞ്ഞെടുക്കുന്ന നഗരങ്ങളില്‍ ദോഹക്ക് ഒന്നാംസ്ഥാനം. ഇന്‍റര്‍നാഷന്‍സിെന്‍റ 'എക്സ്പാറ്റ് സിറ്റി റാങ്കിങ്ങില്‍' ആണ് ജി.സി.സിയില്‍ ദോഹ നേട്ടം കരസ്ഥമാക്കിയത്.അന്താരാഷ്ട്ര റാങ്കിങ്ങില്‍ ദോഹക്ക് പന്ത്രണ്ടാം സ്ഥാനമാണ്. ജി.സി.സിയില്‍ അബൂദബി 15ാമതും മനാമ 21ാമതും മസ്കത്ത് 28ാമതും ദുബൈ 34ാം സ്ഥാനത്തുമാണ്. ഗള്‍ഫ് തലത്തിലും ആഗോളതലത്തിലും കുവൈത്താണ് ഏറ്റവും പിറകില്‍- 82ാം സ്ഥാനം.
റിപ്പോര്‍ട്ടുപ്രകാരം കുവൈത്ത് ഒഴികെയുള്ള നഗരങ്ങള്‍ ആളുകള്‍ സ്ഥിരതാമസത്തിന് തെരഞ്ഞെടുക്കുന്ന മികച്ച 25 നഗരങ്ങളില്‍ ഉള്‍പ്പെട്ടവയാണ്. സുരക്ഷയും താങ്ങാവുന്ന വിലയുമാണ് പ്രവാസികള്‍ കണക്കിലെടുക്കുന്നത്.ഇന്‍റര്‍നാഷന്‍സിെന്‍റ വാര്‍ഷിക പ്രവാസി സര്‍വേയാണ് എക്സ്പാറ്റ് സിറ്റി റാങ്കിങ്ങിന് അടിസ്ഥാനം. വിദേശ ജീവിതവും തൊഴിലും സംബന്ധിച്ച്‌ സമഗ്ര സര്‍വേയാണ് നടക്കുക. ഇരുപതിനായിരത്തിലേറെ പേരില്‍നിന്ന് വിവരങ്ങള്‍ ശേഖരിച്ചാണ് 2019ലെ റിപ്പോര്‍ട്ട് തയാറാക്കിയത്. ഈ വര്‍ഷം ലോകത്തിലെ 82 നഗരങ്ങളിലാണ് സര്‍വേ നടന്നത്.നാഗരിക ജീവിതനിലവാരം, സൗകര്യങ്ങള്‍, തൊഴില്‍ജീവിതം, സാമ്ബത്തികം, താമസവും ജീവിതച്ചെലവുകളും എന്നിങ്ങനെ അഞ്ചു വിഭാഗങ്ങളായാണ് സര്‍വേ. സാമ്ബത്തികം, താമസം എന്നിവയില്‍ പത്താം സ്ഥാനത്തും ജീവിത സൗകര്യങ്ങളില്‍ 22ാം സ്ഥാനവും നാഗരിക തൊഴില്‍ ജീവിതത്തില്‍ 25ാം സ്ഥാനവുമാണ് ദോഹക്ക് ലഭിച്ചത്. ദോഹയിലെ 70 ശതമാനം പ്രവാസികളും ജോലിയില്‍ സംതൃപ്തിയാണ് രേഖപ്പെടുത്തിയത്.

Related News