Loading ...

Home Gulf

ദേശീയദിനം 18ന്; എയര്‍ഷോകള്‍ ഇന്നുമുതല്‍

ദോഹ: ഇത്തവണത്തെ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായ എയര്‍ഷോകള്‍ക്ക് ഇന്നു തുടക്കമാകും. ഡിസംബര്‍ 18നാണ് ഖത്തര്‍ ദേശീയ ദിനം. 1878 ഡിസംബര്‍ 18ന്  ഖത്തറിന്റെ  ഭരണസാരഥ്യം ശൈഖ് ജാസിം ബിന്‍ മുഹമ്മദ് ബിന്‍ ഥാനി ഏറ്റെടുത്തതിന്റെ  സ്മരണക്കായാണ് എല്ലാ വര്‍ഷവും ഡിസംബര്‍ 18ന് ഖത്തര്‍ ദേശീയദിനം ആഘോഷിച്ചുവരുന്നത്. പ്രധാന ആഘോഷകേന്ദ്രമായ ദര്‍ബുസ്സാഇ ഇന്ന് തുറക്കും.ഇതോടൊപ്പം പ്രത്യേക എയര്‍ഷോകള്‍ കാണാന്‍ ഖത്തര്‍ എയര്‍ സ്പോര്‍ട്സ് കമ്മിറ്റി സ്വദേശികളേയും വിദേശികളേയും വിവിധ കേന്ദ്രങ്ങളിലേക്ക് ക്ഷണിക്കുകയും ചെയ്തു. വിവിധ കേന്ദ്രങ്ങളില്‍ ഇന്നുമുതല്‍ എയര്‍ഷോ അരങ്ങേറും. ഖത്തര്‍ പതാകയുമായി പാരാൈഗ്ലഡര്‍മാര്‍ പറക്കുന്നതും കരിമരുന്നു പ്രയോഗവും ഇന്ന് വൈകീട്ട് നാലുമുതല്‍ ആറുവരെ ആസ്പയര്‍ പാര്‍ക്കില്‍ കാണാനാവും. വെള്ളിയാഴ്ച രാവിലെ കോര്‍ണിഷില്‍ പരിശീലനപ്പറക്കല്‍ നടക്കും. ഞായറാഴ്ച ദര്‍ബുസ്സാഇയില്‍ വൈകീട്ട് നാലു മുതല്‍ ആറുവരെ എയര്‍ഷോ അരങ്ങേറും. ഡിസംബര്‍ 17ന് കതാറയില്‍ വൈകിട്ട് നാലിനാണ് എയര്‍ഷോ അരങ്ങേറുക. ഖത്തര്‍ ദേശീയദിനത്തില്‍ കോര്‍ണിഷില്‍ ആഘോഷ പരിപാടികളോടൊപ്പം എയര്‍ഷോയും അരങ്ങേറും.'ശ്രേഷ്ഠതയിലേക്കുള്ള വഴി കഠിനമാണ്' അഥവാ 'അല്‍ മആലീ കായ്ദഹ്...' എന്നതാണ് ഇത്തവണത്തെ ദേശീയദിന മുദ്രാവാക്യം. സാംസ്കാരിക കായികമന്ത്രാലയമാണ് മുദ്രാവാക്യം പുറത്തിറക്കിയിരിക്കുന്നത്. ആധുനിക ഖത്തറിെന്‍റ സ്ഥാപകന്‍ ശൈഖ് ജാസിം ബിന്‍ മുഹമ്മദ് ബിന്‍ ഥാനിയുടെ മകന്‍ ശൈഖ് അലി ബിന്‍ ജാസിമിനെ (ജൂആന്‍) വിവരിക്കുന്ന കവിതയില്‍നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് à´ˆ വര്‍ഷത്തെ ദേശീയദിന മുദ്രാവാക്യം സ്വീകരിച്ചിരിക്കുന്നത്. ആധുനിക ഖത്തറിെന്‍റ സംസ്ഥാപന വേളയിലെ ഖത്തരി യുവതയുടെ യഥാര്‍ഥ ചിത്രമാണ് കവിതയിലുടനീളം വിശദീകരിച്ചിരിക്കുന്നത്.



Related News