Loading ...

Home Gulf

ജബല്‍ അഖ്ദറിെന്‍റ കാഴ്ചകള്‍ നുകരാന്‍ സഞ്ചാരികളുടെ തിരക്ക്

മസ്‌കത്ത്: കോട്ടകൊത്തളങ്ങളും പവര്‍തശിഖരങ്ങളും സൗന്ദര്യക്കാഴ്ചകളൊരുക്കുന്ന ഒമാന് തിലകക്കുറിയായി ഉയര്‍ന്നുനില്‍ക്കുന്ന ജബല്‍ അഖ്ദറിലേക്ക് സഞ്ചാരികളുടെ പ്രവാഹം തുടരുന്നു. ഇൗ വര്‍ഷത്തിെന്‍റ ആദ്യപകുതിയിലെത്തിയത് 84,000ത്തോളം സന്ദര്‍ശകരാണ്. പച്ചപുതച്ച പാടങ്ങള്‍, മരങ്ങള്‍, പഴങ്ങള്‍, വാദികള്‍ എന്നിവക്ക് പേരുകേട്ട പച്ച പര്‍വതം അഥവാ ജബല്‍ അഖ്‌ദര്‍ സുല്‍ത്താനേറ്റിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ്. അല്‍ ഹജര്‍ പര്‍വതനിരയുടെ ഭാഗമായ അല്‍ ദാഖിലിയ ഗവര്‍ണറേറ്റിലെ നിസ്വ വിലയാത്തിലാണ് ഇത് സ്ഥിതിചെയ്യുന്നത്. 2019 ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനയാണ് ജബല്‍ അഖ്ദര്‍ രേഖപ്പെടുത്തിയത്. 2019 ജനുവരി മുതല്‍ ജൂണ്‍ വരെ ജബല്‍ അഖ്‌ദറിലെത്തുന്ന മൊത്തം സഞ്ചാരികളുടെ എണ്ണം 84,539 ആണ്. ജൂണിലെ എണ്ണം മാത്രം 28,725 ആയിരുന്നു. ജബല്‍ അഖ്ദര്‍ വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ വലിയ വളര്‍ച്ച കൈവരിച്ചതായി ദാഖിലിയ ഗവര്‍ണറേറ്റിലെ വിനോദസഞ്ചാര ഡയറക്ടര്‍ ഖലീല്‍ അല്‍ തൂബി പറഞ്ഞു. വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതിനും ലോകത്തിലെ വിവിധ രാജ്യങ്ങളിലെ സഞ്ചാരപ്രിയരെ ഒമാനിെന്‍റ പ്രകൃതിസൗന്ദര്യം നുകരാനെത്തിക്കുന്നതിലും വിപുലമായ പ്രവര്‍ത്തനങ്ങളാണ് വിനോദസഞ്ചാര മന്ത്രാലയം നടപ്പാക്കുന്നത്. രാജ്യാന്തര തലത്തില്‍ ഒമാന്‍ ടൂറിസത്തെ അടയാളപ്പെടുത്തുകയാണ് ഇതുവഴി ലക്ഷ്യമിടുന്നത്. പര്‍വത റോഡിെന്‍റ തുടക്കത്തില്‍തന്നെ സ്ഥിതിചെയ്യുന്ന ടൂറിസം സര്‍വിസസ് സെന്‍റര്‍ വിനോദസഞ്ചാരികള്‍ക്ക് ആവശ്യമായ വിവരങ്ങള്‍ കൈമാറുന്നുണ്ടെന്നും ജബല്‍ അഖ്‌ദറിെന്‍റയും സുല്‍ത്താനേറ്റിെന്‍റയും വിശദമായ മാപ്പുകളും അറിയിപ്പുകളും സൗകര്യങ്ങള്‍ വിശദീകരിക്കുന്ന ലഘുലേഖകളും വിതരണം നടത്തുന്നതായും ടൂറിസം സര്‍വിസസ് സെന്‍ററിലെ ടൂറിസ്റ്റ് ഗൈഡ് മര്‍ഹൂന്‍ ബിന്‍ സയീദ് അല്‍ മഹ്റൂക്കി വ്യക്തമാക്കി. ഒമാനിലെ മൊത്തം വിനോദസഞ്ചാര കേന്ദ്രങ്ങള്‍, എത്തിച്ചേരാനുള്ള വഴികള്‍, സൗകര്യങ്ങള്‍, അനുബന്ധ താമസകേന്ദ്രങ്ങള്‍, അവിടെ ലഭ്യമായ പൊതുസേവനങ്ങള്‍ തുടങ്ങിയവയെല്ലാം ബ്രോഷറുകളില്‍നിന്ന് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.2018ല്‍ ജബല്‍ അഖ്‌ദറിലെത്തിയ മൊത്തം സഞ്ചാരികളുടെ എണ്ണം 2,26,487 ആയിരുന്നു. 2019 ജൂണില്‍ ഒമാനി വിനോദസഞ്ചാരികളുടെ എണ്ണം 15,104 ആയിരുന്നു. ഇതേ കാലയളവില്‍ ഗള്‍ഫ് രാജ്യങ്ങളില്‍നിന്നുള്ള സഞ്ചാരികളുടെ എണ്ണം 1,458 ആണ്. അറബ് രാജ്യങ്ങളില്‍നിന്ന് 1397 പേരും മറ്റ് വിദേശ രാജ്യങ്ങളില്‍നിന്ന് 10766 പേരുമാണ് സന്ദര്‍ശകരായി എത്തിയത്.

Related News