Loading ...

Home Gulf

ഖത്തർ യാത്രകളില്‍ 50,000 റിയാലില്‍ കൂടുതലുണ്ടെങ്കില്‍ ഡിക്ലറേഷന്‍ നിര്‍ബന്ധം

ദോഹ: ഖത്തറില്‍ നിന്ന് പുറപ്പെടുന്നതോ അല്ലെങ്കില്‍ ഖത്തറിലെത്തുന്നതോ ആയ യാത്രകളില്‍ അധിക പണമോ ആഭരണങ്ങളോ  കൈയില്‍ കരുതുന്നുവെങ്കില്‍ ഡിക്ലറേഷന്‍ നല്‍കണമെന്ന് ജനറല്‍ അതോറിറ്റി ഓഫ് കസ് റ്റംസ് (ജി.എ.സി). 50,000 ഖത്തര്‍ റിയാലോ അതില്‍ കൂടുതലോ പണവും തത്തുല്യമായ മൂല്യമുള്ള ആഭരണങ്ങളും സമാനമായി വിലമതിക്കുന്ന ഏതെങ്കിലും സാമ്പത്തികമോ കൈവശമുള്ളവര്‍ യാത്രാവേളയില്‍ നിര്‍ബന്ധമായും ഡിക്ലറേഷന്‍ ഫോറം പൂരിപ്പിച്ചു നല്‍കണമെന്ന് ജി.എ.സി അറിയിച്ചു. രാജ്യത്തെ എല്ലാ കര, കടല്‍, വ്യാമയാത്രകളിലും ഇതു സംബന്ധിച്ച ഡിക്ലറേഷന്‍ നിയുക്ത കസ്റ്റംസ് ഓഫിസുകളില്‍ നല്‍കണമെന്നും ജനറല്‍ അതോറിറ്റി ഓഫ് കസ്റ്റംസ് (ജി.എ.സി) പ്രസ്താവനയില്‍ നിര്‍ദേശിച്ചു. കള്ളപ്പണം വെളുപ്പിക്കല്‍, ഭീകരവാദ ധനസഹായം എന്നിവക്കെതിരെ 2019ലെ 20ാം നിയമം നടപ്പാക്കുന്നതിെന്‍റ ഭാഗമായാണ് പുതിയ നിർദ്ദേശം. അതേ നിയമത്തിന്റെ എക്സിക്യൂട്ടിവ് ചട്ടങ്ങളില്‍ 2019 ലെ 41ാം  നമ്പര്‍ കാബിനറ്റ് തീരുമാനത്തെ തുടര്‍ന്നാണ് യാത്രക്കാര്‍ക്ക് പുതിയ നടപടിക്രമം കൈക്കൊള്ളുന്നതെന്നും ജി.എ.സി വ്യക്തമാക്കി. കറന്‍സി നോട്ടുകള്‍ ഖത്തറി റിയാലുകളായാലും വിദേശ കറന്‍സിയായാലും പുതിയ നിയമം ബാധകമാകും.     ഇടപാടുകള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന സാമ്പത്തിക ഉപകരണങ്ങള്‍, യാത്രക്കാരുടെ ചെക്കുകള്‍, ബാങ്ക് ചെക്കുകള്‍, ഒപ്പിട്ട പേയ്‌മെന്റ് ഓര്‍ഡറുകള്‍, ബോണ്ടുകള്‍ എന്നിവ കൈവശമുണ്ടെങ്കിലും അത്തരക്കാര്‍ക്ക് നിര്‍ദേശം ബാധകമാണ്. യാത്രക്കാരുടെ പക്കല്‍ 50,000 റിയാലില്‍ കൂടുതല്‍ വിലമതിപ്പുള്ള സ്വര്‍ണം, വെള്ളി, പ്ലാറ്റിനം ആഭരണങ്ങളും വിലയേറിയ കല്ലുകളായ ഡയമണ്ട്, മുത്ത്, മരതകം, നീലക്കല്ല് എന്നിവയുണ്ടെങ്കില്‍ ഡിക്ലറേഷന്‍ ഫോമില്‍ അതിന്റെ  വസ്തുതകള്‍ വ്യക്തമാക്കേണ്ടതാണ്. ഏതൊരു യാത്രക്കാരനും 50,000 ഖത്തറില്‍ റിയാലില്‍ കൂടുതലുള്ള പണമോ വിദേശ കറന്‍സിയോ ആഭരണങ്ങളോ വസ്തുക്കളോ കൈ  വെച്ചാണ് യാത്ര ചെയ്യുന്നതെങ്കില്‍ സ്വമേധയാ നിയോഗിച്ച ഫോറം പൂരിപ്പിക്കേണ്ടതുണ്ടെന്ന് അതോറിറ്റി വിശദീകരിച്ചു. തെറ്റായ വിവരങ്ങള്‍ നല്‍കുകയോ പണത്തിന്റെ  ഉറവിടം സംബന്ധിച്ച വിശദാംശങ്ങള്‍ നല്‍കാന്‍ വിസമ്മതിക്കുകയോ ചെയ്യുന്നത് അതീവ കുറ്റകരമാണ്. ഇത്തരത്തില്‍ നിയമലംഘനം നടത്തുന്നവര്‍ക്ക് മൂന്ന് വര്‍ഷം വരെ തടവും അല്ലെങ്കില്‍ 1,00,000 റിയാല്‍ വരെ പിഴയും ലഭിക്കുമെന്നും ജി.എ.സി പ്രസ്താവനയില്‍ അറിയിച്ചു.











Related News