Loading ...

Home Gulf

സൗദി അറേബ്യയില്‍ ഇഖാമ മൂന്നുമാസത്തേക്ക് സൗജന്യമായി പുതുക്കിത്തുടങ്ങി

റിയാദ്: സൗദി അറേബ്യയില്‍ കോവിഡ് സാഹചര്യത്തില്‍ വിദേശ തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ആനുകൂല്യം പ്രാബല്യത്തിലായി. ലെവിയോ മറ്റു ഫീസുകളോ ഇല്ലാതെ ഇഖാമ (റെസിഡന്‍റ് പെര്‍മിറ്റ്) മൂന്നുമാസത്തേക്ക് സൗജന്യമായി പുതുക്കിനല്‍കിത്തുടങ്ങി. വെള്ളിയാഴ്ച പുലര്‍ച്ച മുതല്‍ ഇൗ നടപടിക്ക് തുടക്കമായി. വിദേശ തൊഴിലാളികള്‍ക്ക് മാത്രമല്ല, അവരുടെ ആശ്രിതര്‍ക്കും ഇളവ് ലഭിച്ചു. ആശ്രിതരുടെയും ഇഖാമകള്‍ പുതുക്കുന്നു. സൗദി പാസ്പോര്‍ട്ട് വിഭാഗം (ജവാസാത്ത്) സ്വയമേവയാണ് പുതുക്കുന്നത്.ഇതിനായി അപേക്ഷ നല്‍കുകയോ ജവാസത്തിനെ നേരിട്ട് സമീപിക്കുകയോ വേണ്ട. വെള്ളിയാഴ്ച രാവിലെ എല്ലാവര്‍ക്കും എസ്.എം.എസ് ലഭിച്ചപ്പോഴാണ് തങ്ങളുടെ ഇഖാമകള്‍ പുതുക്കിയ വിവരം പ്രവാസികള്‍ അറിയുന്നത്. നാടുകളില്‍ അവധിയില്‍ കഴിയുന്നവരുടെ ഇഖാമകളും ഇതേപോലെ പുതുക്കിയിട്ടുണ്ട്. മാര്‍ച്ച്‌ 18നും ജൂണ്‍ 30നും ഇടയില്‍ ഇഖാമയുടെ കാലാവധി കഴിയുന്നവരാണ് ഇൗ ആനുകൂല്യത്തിെന്‍റ പരിധിയില്‍ വരുന്നത്. ഇൗ മൂന്നുമാസ കാലയളവും പൂര്‍ണമായും സൗജന്യമാണ്. ഇഖാമ ഫീസ്, ലെവി, ആശ്രിത ലെവി തുടങ്ങി ഒരു സര്‍ക്കാര്‍ ഫീസും ഇൗ മൂന്നുമാസത്തേക്ക് നല്‍കേണ്ട. ആശ്രിതരുമായി കഴിയുന്ന വിദേശികള്‍ക്കും ഇത് ഇരട്ട നേട്ടമാണ്. ലെവി ഇനത്തില്‍ വന്‍തുക ലാഭിക്കാന്‍ അവര്‍ക്ക് കഴിയുന്നു. നാട്ടില്‍ അവധിയില്‍ കഴിയുന്നവരുടെയും ഇഖാമ പുതുക്കുന്നതിനാല്‍ അവരുടെ എക്സിറ്റ്/എന്‍ട്രി വിസയെ സംബന്ധിച്ച്‌ ആശങ്ക വേണ്ട. സൗദി വിദേശകാര്യ മന്ത്രാലയത്തിെന്‍റ പോര്‍ട്ടലില്‍നിന്ന് ആ വിസയുടെയും കാലാവധി നീട്ടിയെടുക്കാം. ചിലര്‍ ലെവി അടക്കുന്നതിനായി പണം അബ്ഷീറില്‍ അടച്ചിരുന്നെങ്കിലും ഈ തുക നഷ്ടമായിട്ടില്ല. നിലവില്‍ ഇഖാമ തുക അടച്ചവര്‍ക്കും മൂന്നുമാസം അധികമായി കാലാവധി ലഭിച്ചിട്ടുണ്ട്, അതായത് 15 മാസത്തേക്ക് പുതുക്കുന്നുണ്ട്. അല്ലാത്തവര്‍ക്ക് ഇപ്പോള്‍ സ്വയമേവ പുതുക്കിയ മൂന്നുമാസ കാലയളവിനുശേഷം സാധാരണ രീതിയില്‍ ലെവിയും ഫീസും അടച്ച്‌ അടുത്ത ഒരു വര്‍ഷത്തേക്ക് ഇഖാമ പുതുക്കണം. അടുത്തമാസം കാലാവധി കഴിയുന്നവരുടേതുവരെയാണ് ആദ്യഘട്ടത്തില്‍ പുതുക്കിയത്. ജൂണ്‍ 30വരെ കാലാവധിയിലെ ബാക്കിയുള്ളവരുടെയും വരും മണിക്കൂറുകളില്‍ പുതുക്കുമെന്നാണ് കരുതുന്നത്. ആശ്രിതരുടെ ഇഖാമ മൂന്നുമാസത്തേക്ക് സൗജന്യമായി പുതുക്കികിട്ടുമെങ്കിലും ഇൗ കാലയളവിന് ശേഷം ഒരു വര്‍ഷത്തേക്ക് പുതുക്കുേമ്ബാള്‍ മൊത്തം 15 മാസത്തെയും ലെവി കൊടുക്കണമെന്ന് ബന്ധപ്പെട്ട വകുപ്പ് അറിയിച്ചു.

Related News